മറയൂർ: മറയൂർ ചന്ദനലേലം ജനുവരി ഒൻപത്, പത്ത് തീയതികളിൽ നാലുഘട്ടങ്ങളിലായി നടക്കും. 15 വിഭാഗത്തിലായി 72.5 ടണ്‍ ചന്ദനമാണു ലേലത്തിനായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ നാല്, അഞ്ച് തീയതികളിലായി നടന്ന ലേലത്തിൽ നികുതിയടക്കം 35 കോടി രൂപയ്ക്ക് 51.5 ടണ്‍ ചന്ദനം വിറ്റിരുന്നു. ക്ഷേത്രങ്ങളടക്കം കൂടുതൽ ആവശ്യക്കാരുള്ള ക്ലാസ് ആറ് വിഭാഗത്തിൽപെടുന്ന ബാഗ് റദാദ് ചന്ദനം 24 ടണ്‍ കഴിഞ്ഞ ലേലത്തിൽ വച്ചിരുന്നു. ഇത് ആരും ലേലത്തിലെടുത്തില്ല.
ചന്ദനതൈല നിർമാണത്തിന് കെഎഫ്ഡിസിയുടെ കീഴിലുള്ള ചന്ദന ഫാക്ടറിക്ക് 989 കിലോഗ്രാം ചന്ദന വേരുകൾ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അവശേഷിക്കുന്ന രണ്ടു ടണ്‍ ചന്ദന വേരുകളാണ് ജനുവരിയിൽ നടക്കുന്ന ലേലത്തിൽ വച്ചിരിക്കുന്നത്. ക്ഷേത്രങ്ങൾക്കായി ചെറിയ ലോട്ടുകളായി ചന്ദനം ഇത്തവണയും ഒരുക്കിയിട്ടുണ്ട്.
കർണാടക സംസ്ഥാനത്തിലെ പൊതുമേഖല സ്ഥാപനമായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കന്പനിയാണ് മറയൂർ ചന്ദനലേലത്തിൽ 90 ശതമാനം ചന്ദനവും വാങ്ങുന്നത്. കോൽക്കത്ത ആസ്ഥാനമായ എംഎസ്ടിസി കന്പനിക്കാണ് ചന്ദന ലേലത്തിന്റെ ചുമതല. കന്പനിയിൽ രജിസ്റ്റർ ചെയ്താൽ ഇന്ത്യയിൽ എവിടെനിന്നും ലേലത്തിൽ പങ്കെടുക്കാം.
ചന്ദനതൈല നിർമാണത്തിന് കെഎഫ്ഡിസിയുടെ കീഴിലുള്ള ചന്ദന ഫാക്ടറിക്ക് 989 കിലോഗ്രാം ചന്ദന വേരുകൾ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അവശേഷിക്കുന്ന രണ്ടു ടണ്‍ ചന്ദന വേരുകളാണ് ജനുവരിയിൽ നടക്കുന്ന ലേലത്തിൽ വച്ചിരിക്കുന്നത്. ക്ഷേത്രങ്ങൾക്കായി ചെറിയ ലോട്ടുകളായി ചന്ദനം ഇത്തവണയും ഒരുക്കിയിട്ടുണ്ട്.
കർണാടക സംസ്ഥാനത്തിലെ പൊതുമേഖല സ്ഥാപനമായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കന്പനിയാണ് മറയൂർ ചന്ദനലേലത്തിൽ 90 ശതമാനം ചന്ദനവും വാങ്ങുന്നത്. കോൽക്കത്ത ആസ്ഥാനമായ എംഎസ്ടിസി കന്പനിക്കാണ് ചന്ദന ലേലത്തിന്റെ ചുമതല. കന്പനിയിൽ രജിസ്റ്റർ ചെയ്താൽ ഇന്ത്യയിൽ എവിടെനിന്നും ലേലത്തിൽ പങ്കെടുക്കാം.