തിരുവനന്തപുരം: വട്ടിയൂർക്കാവ് വേറ്റിക്കോണം കാവടിത്തല വിമലഹൃദയമാതാ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയ വികാരി ഫാ. ആൽബിൻ വർഗീസ് തേവലപ്പുറത്തിന്റെ മരണത്തിൽ ദുരൂഹതയെന്ന് സഭാ അധികൃതരും ഇടവകക്കാരും. ദേവാലയത്തോടു ചേർന്നുള്ള വൈദിക മന്ദിരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വൈദികനെ കണ്ടത്.
സംഭവ ദിവസം ഇതൊരു ആത്മഹത്യയാണെന്നാണു പോലീസും നാട്ടുകാരും കരുതിയത്. എന്നാൽ, തുടർന്നുള്ള മണിക്കൂറുകളിൽ വ്യത്യസ്തമായ വിവരങ്ങൾ പുറത്തു വന്നു. അതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയമുയർന്നത്.
സംഭവ ദിവസം ഉച്ചകഴിഞ്ഞു രണ്ടരയോടെ രണ്ടുദിവസം മുന്‍പ് നടന്ന അപകടചികിത്സയ്ക്കു ശേഷം ആശുപത്രിയിൽനിന്നു മടങ്ങി വന്നിരുന്നു. ഇതിനു ശേഷം ഈ കെട്ടിടത്തിൽ വൈദികനെ കൂടാതെ ആരോ ഉണ്ടായിരുന്നതായിട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ദുരൂഹത ഉള്ളതിനാൽ കമ്മീഷണറും മറ്റു വിദഗ്ധരായ ഫോറൻസിക് ഉദ്യോഗസ്ഥരും എത്തിച്ചേർന്നതിനു ശേഷമാണ് ഇൻക്വസ്റ്റ് നടപടി ആരംഭിച്ചത്. നാലര മണിക്കൂർ നീണ്ട പരിശോധനകൾക്കു ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.
മരണത്തിൽ സംശയമുണ്ടെന്നും കൊലപാതക സാധ്യത അന്വേഷിക്കണമെന്നും പോലീസ് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാണ് സഭാ അധികൃതർ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ചു തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോണ്‍. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പയും ഫാ. ആൽബിന്റെ മൂത്ത സഹോദരൻ റോബിൻ വർഗീസും മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി. ഇതുവരെയുള്ള പോലീസ് അന്വേഷണത്തിലും നടപടികളിലും സഭാ അധികൃതരും കുടുംബാംഗങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു.
സംഭവ ദിവസം ഇതൊരു ആത്മഹത്യയാണെന്നാണു പോലീസും നാട്ടുകാരും കരുതിയത്. എന്നാൽ, തുടർന്നുള്ള മണിക്കൂറുകളിൽ വ്യത്യസ്തമായ വിവരങ്ങൾ പുറത്തു വന്നു. അതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയമുയർന്നത്.
സംഭവ ദിവസം ഉച്ചകഴിഞ്ഞു രണ്ടരയോടെ രണ്ടുദിവസം മുന്‍പ് നടന്ന അപകടചികിത്സയ്ക്കു ശേഷം ആശുപത്രിയിൽനിന്നു മടങ്ങി വന്നിരുന്നു. ഇതിനു ശേഷം ഈ കെട്ടിടത്തിൽ വൈദികനെ കൂടാതെ ആരോ ഉണ്ടായിരുന്നതായിട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ദുരൂഹത ഉള്ളതിനാൽ കമ്മീഷണറും മറ്റു വിദഗ്ധരായ ഫോറൻസിക് ഉദ്യോഗസ്ഥരും എത്തിച്ചേർന്നതിനു ശേഷമാണ് ഇൻക്വസ്റ്റ് നടപടി ആരംഭിച്ചത്. നാലര മണിക്കൂർ നീണ്ട പരിശോധനകൾക്കു ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.
മരണത്തിൽ സംശയമുണ്ടെന്നും കൊലപാതക സാധ്യത അന്വേഷിക്കണമെന്നും പോലീസ് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാണ് സഭാ അധികൃതർ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ചു തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോണ്‍. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പയും ഫാ. ആൽബിന്റെ മൂത്ത സഹോദരൻ റോബിൻ വർഗീസും മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി. ഇതുവരെയുള്ള പോലീസ് അന്വേഷണത്തിലും നടപടികളിലും സഭാ അധികൃതരും കുടുംബാംഗങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു.