പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ 16ന് അര്‍ധരാത്രി വരെ നീട്ടി.
ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കാനുമാണ് നിരോധനാജ്ഞ നീട്ടുന്നതെന്നു ജില്ലാ കളക്ടർ പി.ബി. നൂഹ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും ക്രിമിനൽ നടപടി ക്രമം 144 പ്രകാരമുള്ള നിരോധനാജ്ഞ ബാധകമാണ്. ഇന്നലെ ഉച്ചയ്ക്ക് നിരോധനാജ്ഞ ലംഘിച്ചു നിലയ്ക്കലിൽ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ നിരോധനാജ്ഞ നീട്ടാൻ കാരണമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കാനുമാണ് നിരോധനാജ്ഞ നീട്ടുന്നതെന്നു ജില്ലാ കളക്ടർ പി.ബി. നൂഹ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും ക്രിമിനൽ നടപടി ക്രമം 144 പ്രകാരമുള്ള നിരോധനാജ്ഞ ബാധകമാണ്. ഇന്നലെ ഉച്ചയ്ക്ക് നിരോധനാജ്ഞ ലംഘിച്ചു നിലയ്ക്കലിൽ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ നിരോധനാജ്ഞ നീട്ടാൻ കാരണമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.