രാജകുമാരി: മുവാറ്റുപുഴ കല്ലൂർക്കാട്ട് വീട് വയറിം ഗിനെത്തിയ യുവാവ് കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു. രാജകുമാരി സൗത്ത് കാട്ടാറുകുടിയിൽ പരേതനായ സോമന്റെ മകൻ ജിഷ്ണു(25) ആണ് മരിച്ചത്. അമ്മ വിലാസിനി ഏലത്തോട്ടം തൊഴിലാളിയാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് വിഷ്ണു, ഷിജോ എന്നിവർക്കൊപ്പം കല്ലൂർക്കാട്ട് നിർമാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ വയറിംഗ് ജോലിക്കെത്തിയത്. രാത്രി കെട്ടിടത്തിന്റെ മുകൾനിലയിലെ സിറ്റ്ഒൗട്ടിൽ മറ്റു രണ്ടു പേർക്കുമൊപ്പം ഉറങ്ങാൻ കിടന്നു. തണുപ്പ് കൂടിയതുമൂലം അകത്തെ മുറിയിലേക്കു മാറി കിടക്കാനായി പുലർച്ചെ മൂന്നരയോടെ ഷിജോ എഴുന്നേറ്റപ്പോൾ ജിഷ്ണുവിനെ കണ്ടില്ല. തുടർന്നു വിഷ്ണുവിനെ ഉണർത്തി താഴത്തെ നിലയിലെത്തി മേസ്തിരിമാരെ വിളിച്ചെഴുന്നേൽപിച്ചു. ജിഷ്ണുവിനെ വീടിന്റെ മുൻവശത്തെ മുറ്റത്തു കോണ്ക്രീറ്റ് ചെയ്ത ഭാഗത്തു ചോരയിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. നെറ്റിയിൽ ആഴത്തിലുള്ള മുറിവുമുണ്ടായിരുന്നു.
തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ കഴുത്തിന് ഒടിവു സംഭവിച്ചതായി ഡോക്ടർ പറഞ്ഞു. പ്രാഥമികാവശ്യം നിർവഹിക്കാൻ എഴുന്നേറ്റ യുവാവ് സ്ഥലപരിചയം ഇല്ലാത്തതുമൂലം കൈവരികളില്ലാത്ത സിറ്റൗട്ടിൽനിന്ന് അബദ്ധത്തിൽ താഴേക്കു വീണതാകാമെന്നാണ് നിഗമനം. മൃത ദേഹം ഇന്നു രാവിലെ പത്തിനു വീട്ടുവളപ്പിൽ സംസ്കരിക്കും.പിതാവ് സോമൻ മൂന്നുവർഷം മുൻപ് ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു. ഏക സഹോദരി രേഷ്മ.
ചൊവ്വാഴ്ച വൈകുന്നേരമാണ് വിഷ്ണു, ഷിജോ എന്നിവർക്കൊപ്പം കല്ലൂർക്കാട്ട് നിർമാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ വയറിംഗ് ജോലിക്കെത്തിയത്. രാത്രി കെട്ടിടത്തിന്റെ മുകൾനിലയിലെ സിറ്റ്ഒൗട്ടിൽ മറ്റു രണ്ടു പേർക്കുമൊപ്പം ഉറങ്ങാൻ കിടന്നു. തണുപ്പ് കൂടിയതുമൂലം അകത്തെ മുറിയിലേക്കു മാറി കിടക്കാനായി പുലർച്ചെ മൂന്നരയോടെ ഷിജോ എഴുന്നേറ്റപ്പോൾ ജിഷ്ണുവിനെ കണ്ടില്ല. തുടർന്നു വിഷ്ണുവിനെ ഉണർത്തി താഴത്തെ നിലയിലെത്തി മേസ്തിരിമാരെ വിളിച്ചെഴുന്നേൽപിച്ചു. ജിഷ്ണുവിനെ വീടിന്റെ മുൻവശത്തെ മുറ്റത്തു കോണ്ക്രീറ്റ് ചെയ്ത ഭാഗത്തു ചോരയിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. നെറ്റിയിൽ ആഴത്തിലുള്ള മുറിവുമുണ്ടായിരുന്നു.
തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ കഴുത്തിന് ഒടിവു സംഭവിച്ചതായി ഡോക്ടർ പറഞ്ഞു. പ്രാഥമികാവശ്യം നിർവഹിക്കാൻ എഴുന്നേറ്റ യുവാവ് സ്ഥലപരിചയം ഇല്ലാത്തതുമൂലം കൈവരികളില്ലാത്ത സിറ്റൗട്ടിൽനിന്ന് അബദ്ധത്തിൽ താഴേക്കു വീണതാകാമെന്നാണ് നിഗമനം. മൃത ദേഹം ഇന്നു രാവിലെ പത്തിനു വീട്ടുവളപ്പിൽ സംസ്കരിക്കും.പിതാവ് സോമൻ മൂന്നുവർഷം മുൻപ് ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു. ഏക സഹോദരി രേഷ്മ.