തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇന്നലെ 55 മിനിട്ട് കൂടിയ ശേഷം നിയമസഭ പിരിഞ്ഞു.ശബരിമല വിഷയത്തിൽ നിയമസഭാ കവാടത്തിൽ മൂന്നു പ്രതിപക്ഷ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹം പത്താം ദിവസത്തിലേക്കു കടന്നിട്ടും സർക്കാർ ചർച്ചയ്ക്കു തയാറാകാത്തതിൽ പ്രതിഷേധിച്ചാണു പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചത്.
അന്തർ സംസ്ഥാന നദീജല കരാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചോദ്യത്തിനു മറുപടി പറഞ്ഞു തുടങ്ങിയത്. ഈസമയം പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലേക്കു നീങ്ങി. ആവശ്യത്തിനു പ്രതികരിച്ചശേഷം പ്രതിപക്ഷം സീറ്റിലേക്കോ അല്ലെങ്കിൽ സഭയ്ക്കു പുറത്തേക്കോ പോകണമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർദേശിച്ചു. എന്നാൽ, ബഹളം തുടർന്നു.
സഭ തുടങ്ങി അര മണിക്കൂറായതോടെ പ്രതിപക്ഷാംഗങ്ങൾ ബാനർകൊണ്ടു സ്പീക്കറുടെ മുഖം മറയ്ക്കാൻ തുടങ്ങി. കഥകളി ആരംഭിക്കുന്പോൾ തിരശീല പിടിച്ചു തിരനോട്ടം നടത്തുന്നതുപോലെ തന്റെ മുഖം മറയ്ക്കുന്നത് എന്തിനെന്നു സ്പീക്കർ ചോദിച്ചു. ഇതിനിടയിൽ സ്പീക്കറുടെ ഡയസിന്റെ പടിയിൽ കയറിനിന്ന് ഒരംഗം ബാനർ ഉയർത്തി സ്പീക്കറുടെ മുഖം പൂർണമായി മറയ്ക്കാൻ ശ്രമിച്ചു.
പ്രതിപക്ഷത്തിന്റെ നടപടി ലജ്ജാകരമാണെന്നും സഭ നടത്തിക്കൊണ്ടുപോകാൻ കഴിയാത്തതിനാൽ ചോദ്യോത്തര വേള റദ്ദു ചെയ്യുന്നതായും സഭ ആരംഭിച്ച് 36-ാം മിനിറ്റിൽ സ്പീക്കർ അറിയിച്ചു. തുടർന്ന് 19 മിനിറ്റുകൊണ്ട് മേശപ്പുറത്തു വയ്ക്കാനുള്ള പേപ്പറുകളും വിവിധ കമ്മിറ്റി റിപ്പോർട്ടുകളും സഭയുടെ മേശപ്പുറത്തുവച്ചു. തുടർന്ന് രണ്ട് ബില്ലുകൾ പാസാക്കുകയും ധനവിനിയോഗ ബില്ല് അവതരിപ്പിക്കുകയും ചെയ്ത ശേഷം 55-ാം മിനിറ്റിൽ സഭ പിരിഞ്ഞു.
അന്തർ സംസ്ഥാന നദീജല കരാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചോദ്യത്തിനു മറുപടി പറഞ്ഞു തുടങ്ങിയത്. ഈസമയം പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലേക്കു നീങ്ങി. ആവശ്യത്തിനു പ്രതികരിച്ചശേഷം പ്രതിപക്ഷം സീറ്റിലേക്കോ അല്ലെങ്കിൽ സഭയ്ക്കു പുറത്തേക്കോ പോകണമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർദേശിച്ചു. എന്നാൽ, ബഹളം തുടർന്നു.
സഭ തുടങ്ങി അര മണിക്കൂറായതോടെ പ്രതിപക്ഷാംഗങ്ങൾ ബാനർകൊണ്ടു സ്പീക്കറുടെ മുഖം മറയ്ക്കാൻ തുടങ്ങി. കഥകളി ആരംഭിക്കുന്പോൾ തിരശീല പിടിച്ചു തിരനോട്ടം നടത്തുന്നതുപോലെ തന്റെ മുഖം മറയ്ക്കുന്നത് എന്തിനെന്നു സ്പീക്കർ ചോദിച്ചു. ഇതിനിടയിൽ സ്പീക്കറുടെ ഡയസിന്റെ പടിയിൽ കയറിനിന്ന് ഒരംഗം ബാനർ ഉയർത്തി സ്പീക്കറുടെ മുഖം പൂർണമായി മറയ്ക്കാൻ ശ്രമിച്ചു.
പ്രതിപക്ഷത്തിന്റെ നടപടി ലജ്ജാകരമാണെന്നും സഭ നടത്തിക്കൊണ്ടുപോകാൻ കഴിയാത്തതിനാൽ ചോദ്യോത്തര വേള റദ്ദു ചെയ്യുന്നതായും സഭ ആരംഭിച്ച് 36-ാം മിനിറ്റിൽ സ്പീക്കർ അറിയിച്ചു. തുടർന്ന് 19 മിനിറ്റുകൊണ്ട് മേശപ്പുറത്തു വയ്ക്കാനുള്ള പേപ്പറുകളും വിവിധ കമ്മിറ്റി റിപ്പോർട്ടുകളും സഭയുടെ മേശപ്പുറത്തുവച്ചു. തുടർന്ന് രണ്ട് ബില്ലുകൾ പാസാക്കുകയും ധനവിനിയോഗ ബില്ല് അവതരിപ്പിക്കുകയും ചെയ്ത ശേഷം 55-ാം മിനിറ്റിൽ സഭ പിരിഞ്ഞു.