രാമപുരം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനപള്ളി വികാരിയും പാലാ രൂപത പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയുമായ റവ.ഡോ.ജോർജ് ഞാറക്കുന്നേൽ പൗരോഹിത്യസുവർണ ജൂബിലി നിറവിലേക്ക്.
1944ൽ അറുനൂറ്റിമംഗലം ഞാറക്കുന്നേൽ ആഗസ്തി-ഏലിക്കുട്ടി ദന്പതികളുടെ മൂത്തമകനായി ജനിച്ചു. 1960ൽ സെമിനാരിയിൽ ചേർന്നു. 1968 ഡിസംബർ 19ന് മാർ സെബാസ്റ്റ്യൻ വയലിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി ചുമതലയേറ്റു. തുടർന്ന് മണ്ണാപ്പാറ, മുട്ടുചിറ തുടങ്ങിയ ഇടവകകളിലും സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിലെ ബഹുമുഖ പ്രതിഭയെ തിരിച്ചറിഞ്ഞ സഭാനേതൃത്വം ഉന്നത പഠനത്തിനായി റോമിലേക്ക് അയച്ചു.അവിടെനിന്നു സ്വർണമെഡലോടെ ഉന്നത വിജയം നേടി 1976ൽ നാട്ടിൽ തിരിച്ചെത്തിയ ഉടൻതന്നെ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രഫസറായി നിയമിച്ചു. 2009 വരെ മംഗലപ്പുഴ സെമിനാരിയിൽ തുടർന്ന അദ്ദേഹം ആയിരങ്ങൾക്ക് ദൈവശാസ്ത്ര-തത്വശാസ്ത്രവിഷയങ്ങളിലും ഇതര വിജ്ഞാന മേഖലകളിലും അറിവ് പകർന്നു നൽകി. നിരവധി വൈദിക മേലധ്യക്ഷന്മാരും ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെടും. പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമാണ് അദ്ദേഹം.
2009 ൽ രാമപുരം ഫൊറോന പള്ളി വികരിയായി നിയമിതനായി. മാർ ആഗസ്തീനോസ് കോളജ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വളർച്ചയുടെ കൊടുമുടിയിലേക്ക് ഉയർന്നു. അതിമനോഹരമായ ഇടവക ദേവാലയം പണി തീർക്കുന്നതിൽ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും നേതൃപാടവവും സംഘാടക ശക്തിയും എടുത്തു പറയേണ്ടതാണ്. ദീപിക എക്സലൻസ് അവാർഡ്, ബ്രിട്ടീഷ് പാർലമെന്റ് അനക്സിൽ ലഭിച്ച എക്സലൻസ് അവാർഡ്, ലയണ്സ് റോട്ടറി ക്ലബുകളുടെ അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. ബൈബിളിന് പുറമേ ഇതര മതഗ്രന്ഥങ്ങളിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ട്.
സുവർണ ജൂബിലി നിറവിൽ നിൽക്കുന്ന റവ.ഡോ.ജോർജ് ഞാറക്കുന്നേലിന് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ 18ന് സ്വീകരണമൊരുക്കും. 18ന് ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ കൃതജ്ഞതാബലി, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ പ്രാർഥന. തുടർന്ന് നാലിന് അനുമോദന യോഗവും നടക്കും. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കുഞ്ഞച്ചൻ മ്യൂസിയത്തിന്റെയും പുതിയ പാരീഷ്ഹാളിന്റെയും വെഞ്ചരിപ്പ് കർമവും അന്നേദിവസം നടക്കും.
1944ൽ അറുനൂറ്റിമംഗലം ഞാറക്കുന്നേൽ ആഗസ്തി-ഏലിക്കുട്ടി ദന്പതികളുടെ മൂത്തമകനായി ജനിച്ചു. 1960ൽ സെമിനാരിയിൽ ചേർന്നു. 1968 ഡിസംബർ 19ന് മാർ സെബാസ്റ്റ്യൻ വയലിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി ചുമതലയേറ്റു. തുടർന്ന് മണ്ണാപ്പാറ, മുട്ടുചിറ തുടങ്ങിയ ഇടവകകളിലും സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിലെ ബഹുമുഖ പ്രതിഭയെ തിരിച്ചറിഞ്ഞ സഭാനേതൃത്വം ഉന്നത പഠനത്തിനായി റോമിലേക്ക് അയച്ചു.അവിടെനിന്നു സ്വർണമെഡലോടെ ഉന്നത വിജയം നേടി 1976ൽ നാട്ടിൽ തിരിച്ചെത്തിയ ഉടൻതന്നെ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രഫസറായി നിയമിച്ചു. 2009 വരെ മംഗലപ്പുഴ സെമിനാരിയിൽ തുടർന്ന അദ്ദേഹം ആയിരങ്ങൾക്ക് ദൈവശാസ്ത്ര-തത്വശാസ്ത്രവിഷയങ്ങളിലും ഇതര വിജ്ഞാന മേഖലകളിലും അറിവ് പകർന്നു നൽകി. നിരവധി വൈദിക മേലധ്യക്ഷന്മാരും ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെടും. പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമാണ് അദ്ദേഹം.
2009 ൽ രാമപുരം ഫൊറോന പള്ളി വികരിയായി നിയമിതനായി. മാർ ആഗസ്തീനോസ് കോളജ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വളർച്ചയുടെ കൊടുമുടിയിലേക്ക് ഉയർന്നു. അതിമനോഹരമായ ഇടവക ദേവാലയം പണി തീർക്കുന്നതിൽ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും നേതൃപാടവവും സംഘാടക ശക്തിയും എടുത്തു പറയേണ്ടതാണ്. ദീപിക എക്സലൻസ് അവാർഡ്, ബ്രിട്ടീഷ് പാർലമെന്റ് അനക്സിൽ ലഭിച്ച എക്സലൻസ് അവാർഡ്, ലയണ്സ് റോട്ടറി ക്ലബുകളുടെ അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. ബൈബിളിന് പുറമേ ഇതര മതഗ്രന്ഥങ്ങളിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ട്.
സുവർണ ജൂബിലി നിറവിൽ നിൽക്കുന്ന റവ.ഡോ.ജോർജ് ഞാറക്കുന്നേലിന് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ 18ന് സ്വീകരണമൊരുക്കും. 18ന് ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ കൃതജ്ഞതാബലി, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ പ്രാർഥന. തുടർന്ന് നാലിന് അനുമോദന യോഗവും നടക്കും. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കുഞ്ഞച്ചൻ മ്യൂസിയത്തിന്റെയും പുതിയ പാരീഷ്ഹാളിന്റെയും വെഞ്ചരിപ്പ് കർമവും അന്നേദിവസം നടക്കും.