തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സംസ്ഥാനത്തു 4,611 ചെറുകിട-ഇടത്തരം വാണിജ്യ സ്ഥാപനങ്ങൾക്കും 12,486 കടകൾക്കും നാശനഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പ് നടത്തിയ വിവരശേഖരണത്തിലാണ് ഈ കണക്കുകൾ എന്നു കെ. ആൻസലന്റെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നല്കി. വ്യാപാരികൾക്കു 10 ലക്ഷം വരെ ബാങ്കുകൾ വഴി വായ്പ നൽകാനുള്ള പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്.
ജീവനോപാധികളും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് ഒരുലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ മുഖേന ലഭ്യമാക്കി. ഇതിനു നൽകേണ്ട ഒൻപതു ശതമാനം പലിശയ്ക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് നൽകുന്നത്. ചേന്ദമംഗലത്തെ കൈത്തറി മേഖലയിൽ നടന്ന വീണ്ടെടുപ്പാണ് ഏറെ ശ്രദ്ധേയമായത്. ഓണ വിപണി മുന്നിൽകണ്ട് നെയ്ത ലക്ഷക്കണക്കിനു രൂപയുടെ കൈത്തറി ഉത്പന്നങ്ങളാണ് പ്രളയത്തിൽ നഷ്ടപ്പെട്ടത്. ചെളിയിലാണ്ടു കിടന്ന ഇവയെ കഴുകി വൃത്തിയാക്കി കളിപ്പാവയാക്കി മാറ്റി. ആ ചേറിലെ കുട്ടിയാണ് ഇന്ന് ’ചേക്കുട്ടി’ എന്ന പേരിൽ കേരളത്തിന്റെ സ്വന്തം കുട്ടിയായി മാറിയത്.
ജീവനോപാധികളും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് ഒരുലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ മുഖേന ലഭ്യമാക്കി. ഇതിനു നൽകേണ്ട ഒൻപതു ശതമാനം പലിശയ്ക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് നൽകുന്നത്. ചേന്ദമംഗലത്തെ കൈത്തറി മേഖലയിൽ നടന്ന വീണ്ടെടുപ്പാണ് ഏറെ ശ്രദ്ധേയമായത്. ഓണ വിപണി മുന്നിൽകണ്ട് നെയ്ത ലക്ഷക്കണക്കിനു രൂപയുടെ കൈത്തറി ഉത്പന്നങ്ങളാണ് പ്രളയത്തിൽ നഷ്ടപ്പെട്ടത്. ചെളിയിലാണ്ടു കിടന്ന ഇവയെ കഴുകി വൃത്തിയാക്കി കളിപ്പാവയാക്കി മാറ്റി. ആ ചേറിലെ കുട്ടിയാണ് ഇന്ന് ’ചേക്കുട്ടി’ എന്ന പേരിൽ കേരളത്തിന്റെ സ്വന്തം കുട്ടിയായി മാറിയത്.