കൊച്ചി: കേരളത്തിന്റെ പുനർനിർമിതിക്കു വികലമായ മദ്യനയം തടസമാണെന്നു മദ്യനിരോധന സമിതി സംസ്ഥാന നേതൃസമ്മേളനം ചൂണ്ടിക്കാട്ടി. പ്രതിമാസം ആയിരം കോടി രൂപയുടെ ലഹരി വസ്തുക്കളാണു സംസ്ഥാനത്തു പിടികൂടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ലഹരിയുടെ ഉപയോഗം പത്തിരട്ടിയായി വർധിച്ചു. വിദ്യാർഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വർധിക്കുന്നു. ലഹരി ക്കടത്തിന്റെ പേരിൽ പിടിക്കപ്പെടുന്നവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. വർഗീസ് മുഴുത്തേറ്റ്, റവ.ഡോ. തോമസ് ചകിരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. വർഗീസ് മുഴുത്തേറ്റ്, റവ.ഡോ. തോമസ് ചകിരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.