കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹർജികൾ പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി. ജഡ്ജിമാരായ പി.ആർ. രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരാണ് പിൻമാറിയത്. മറ്റൊരു ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാനായി ഹർജികൾ ചീഫ് ജസ്റ്റീസിനു മുന്നിലെത്തിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണം, മതപരമായ ചടങ്ങുകൾ നടത്താൻ പോലീസ് സംരക്ഷണം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓർത്തഡോക്സ് വിഭാഗത്തിൽപെട്ട പള്ളി വികാരിയടക്കം നൽകിയ ഹർജികളും പ്രശ്നം ഒത്തുതീർപ്പിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം നൽകിയ ഹർജികളുമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നിയമപരമായ ബാധ്യതയെക്കുറിച്ചു സർക്കാരിനും പോലീസിനും ബോധ്യമുണ്ടെന്നും സമാധാനപരമായി വിധി നടപ്പാക്കാൻ സമയം വേണമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.
അതേസമയം കേസിൽ കക്ഷിചേരാനെത്തിയ യാക്കോബായ വിഭാഗത്തിൽപെട്ട ഷിജു പി. കുഞ്ഞുമോൻ ഉൾപ്പെടെയുള്ളവർ നൽകിയ അപേക്ഷയിൽ, ഡിവിഷൻ ബെഞ്ചിലെ ഒരു ജഡ്ജി (ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ) അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ കക്ഷികൾക്കുവേണ്ടി ഹാജരായിട്ടുണ്ടെന്നും അതിനാൽ അദ്ദേഹം ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ കേസുമായി ബന്ധമില്ലാത്ത മറ്റൊരു കേസിലാണ് അഭിഭാഷകനായിരിക്കെ ഹാജരായതെന്നും ഇത്തരം നടപടികൾ തെറ്റായ കീഴ്വഴക്കമാണെന്നും വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാകുകയായിരുന്നു.
ഹർജി വന്നപ്പോൾ തന്നെ കേസ് കേൾക്കുന്നതിൽ എതിർപ്പുണ്ടോയെന്ന് കക്ഷികളോട് ആരാഞ്ഞിരുന്നതായി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. എതിർപ്പില്ലെന്നറിയിച്ചശേഷമാണു പരിഗണിച്ചത്. പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നതറിഞ്ഞു ഹർജികൾ എട്ടു തവണ മാറ്റിവച്ചു. തങ്ങൾക്ക് ഉചിതമായ ജഡ്ജിക്കു മുന്നിൽ കേസ് എത്തിക്കുന്ന (ഫോറം ഷോപ്പിംഗ്) നടപടിയാണിതെന്നേ പറയാൻ കഴിയൂവെന്നും ജഡ്ജിമാർ വ്യക്തമാക്കി. ഹർജികളിൽ ഹാജരായ മറ്റു സീനിയർ അഭിഭാഷകരും അഡ്വക്കേറ്റ് ജനറലും ബെഞ്ച് ഒഴിവാകരുതെന്ന് അഭ്യർഥിച്ചു. ഇത്തരം ശ്രമങ്ങൾ അപലപനീയമെന്ന് യാക്കോബായ വിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകനും അഭിപ്രായപ്പെട്ടു. ഇത്തരമൊരു നടപടി തെറ്റായ കീഴ്വഴക്കമാകുമെന്നും അവർ വ്യക്തമാക്കി. എങ്കിലും ഹർജികൾ പരിഗണിക്കുന്നതിൽ നിന്നു പിൻമാറുകയാണെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് സർക്കാർ
കൊച്ചി: പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും സമുദായ സൗഹൃദവും ക്രമസമാധാനവും ഉറപ്പാക്കണമെന്നല്ലാതെ ഈ വിഷയത്തിൽ മറ്റു താല്പര്യങ്ങളില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സിംജി ജോസഫിന്റെ മറുപടി സത്യവാങ്മൂലത്തിലാണ് വിധി നടപ്പാക്കാൻ സാവകാശം തേടിയത്.
പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാനും പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താനും പോലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗത്തിൽപെട്ട പള്ളിവികാരി ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനു സ്വാതന്ത്ര്യം വേണം. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞു മാറില്ല. എന്നാൽ, ഒരു പ്രശ്നം ഒഴിവാക്കുന്പോൾ മറ്റു പ്രശ്നങ്ങൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഓർത്തഡോക്സ് വിഭാഗത്തിനു പള്ളി വിട്ടു നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ഡിസംബർ എട്ടിനു വിവിധ കക്ഷികളുടെ യോഗം എറണാകുളം ജില്ലാ കളക്ടർ വിളിച്ചു ചേർത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്നു പള്ളി സംരക്ഷണത്തിനായി 14 ഡിവൈഎസ്പിമാർ, 41 സിഐമാർ, എന്നിവരുൾപ്പെട്ട സംരക്ഷണ പദ്ധതി തയാറാക്കി. ഫയർ ഫോഴ്സിന്റെയും നീന്തൽ വിദഗ്ധരുടെയും സേവനം ഉറപ്പാക്കി.
ഡിസംബർ എട്ടിനു പള്ളിയങ്കണത്തിൽ യാക്കോബായ വിഭാഗത്തിലുള്ള 1000 പേർ ക്യാന്പ് ചെയ്തിരുന്നു. ഡിസംബർ പത്തായപ്പോൾ ഇവരുടെ എണ്ണം 2000 പേരായി. അഞ്ചുപേർ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
ആൾനാശവും വസ്തുവകകളുടെ നാശവും ഉണ്ടാകുമെന്നായതോടെ പോലീസിന് തന്ത്രപരമായി പിൻമാറേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് പിറവം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒത്തുതീർപ്പു ശ്രമങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.
പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണം, മതപരമായ ചടങ്ങുകൾ നടത്താൻ പോലീസ് സംരക്ഷണം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓർത്തഡോക്സ് വിഭാഗത്തിൽപെട്ട പള്ളി വികാരിയടക്കം നൽകിയ ഹർജികളും പ്രശ്നം ഒത്തുതീർപ്പിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം നൽകിയ ഹർജികളുമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നിയമപരമായ ബാധ്യതയെക്കുറിച്ചു സർക്കാരിനും പോലീസിനും ബോധ്യമുണ്ടെന്നും സമാധാനപരമായി വിധി നടപ്പാക്കാൻ സമയം വേണമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.
അതേസമയം കേസിൽ കക്ഷിചേരാനെത്തിയ യാക്കോബായ വിഭാഗത്തിൽപെട്ട ഷിജു പി. കുഞ്ഞുമോൻ ഉൾപ്പെടെയുള്ളവർ നൽകിയ അപേക്ഷയിൽ, ഡിവിഷൻ ബെഞ്ചിലെ ഒരു ജഡ്ജി (ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ) അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ കക്ഷികൾക്കുവേണ്ടി ഹാജരായിട്ടുണ്ടെന്നും അതിനാൽ അദ്ദേഹം ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ കേസുമായി ബന്ധമില്ലാത്ത മറ്റൊരു കേസിലാണ് അഭിഭാഷകനായിരിക്കെ ഹാജരായതെന്നും ഇത്തരം നടപടികൾ തെറ്റായ കീഴ്വഴക്കമാണെന്നും വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാകുകയായിരുന്നു.
ഹർജി വന്നപ്പോൾ തന്നെ കേസ് കേൾക്കുന്നതിൽ എതിർപ്പുണ്ടോയെന്ന് കക്ഷികളോട് ആരാഞ്ഞിരുന്നതായി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. എതിർപ്പില്ലെന്നറിയിച്ചശേഷമാണു പരിഗണിച്ചത്. പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നതറിഞ്ഞു ഹർജികൾ എട്ടു തവണ മാറ്റിവച്ചു. തങ്ങൾക്ക് ഉചിതമായ ജഡ്ജിക്കു മുന്നിൽ കേസ് എത്തിക്കുന്ന (ഫോറം ഷോപ്പിംഗ്) നടപടിയാണിതെന്നേ പറയാൻ കഴിയൂവെന്നും ജഡ്ജിമാർ വ്യക്തമാക്കി. ഹർജികളിൽ ഹാജരായ മറ്റു സീനിയർ അഭിഭാഷകരും അഡ്വക്കേറ്റ് ജനറലും ബെഞ്ച് ഒഴിവാകരുതെന്ന് അഭ്യർഥിച്ചു. ഇത്തരം ശ്രമങ്ങൾ അപലപനീയമെന്ന് യാക്കോബായ വിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകനും അഭിപ്രായപ്പെട്ടു. ഇത്തരമൊരു നടപടി തെറ്റായ കീഴ്വഴക്കമാകുമെന്നും അവർ വ്യക്തമാക്കി. എങ്കിലും ഹർജികൾ പരിഗണിക്കുന്നതിൽ നിന്നു പിൻമാറുകയാണെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് സർക്കാർ
കൊച്ചി: പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും സമുദായ സൗഹൃദവും ക്രമസമാധാനവും ഉറപ്പാക്കണമെന്നല്ലാതെ ഈ വിഷയത്തിൽ മറ്റു താല്പര്യങ്ങളില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സിംജി ജോസഫിന്റെ മറുപടി സത്യവാങ്മൂലത്തിലാണ് വിധി നടപ്പാക്കാൻ സാവകാശം തേടിയത്.
പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാനും പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താനും പോലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗത്തിൽപെട്ട പള്ളിവികാരി ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനു സ്വാതന്ത്ര്യം വേണം. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞു മാറില്ല. എന്നാൽ, ഒരു പ്രശ്നം ഒഴിവാക്കുന്പോൾ മറ്റു പ്രശ്നങ്ങൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഓർത്തഡോക്സ് വിഭാഗത്തിനു പള്ളി വിട്ടു നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ഡിസംബർ എട്ടിനു വിവിധ കക്ഷികളുടെ യോഗം എറണാകുളം ജില്ലാ കളക്ടർ വിളിച്ചു ചേർത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്നു പള്ളി സംരക്ഷണത്തിനായി 14 ഡിവൈഎസ്പിമാർ, 41 സിഐമാർ, എന്നിവരുൾപ്പെട്ട സംരക്ഷണ പദ്ധതി തയാറാക്കി. ഫയർ ഫോഴ്സിന്റെയും നീന്തൽ വിദഗ്ധരുടെയും സേവനം ഉറപ്പാക്കി.
ഡിസംബർ എട്ടിനു പള്ളിയങ്കണത്തിൽ യാക്കോബായ വിഭാഗത്തിലുള്ള 1000 പേർ ക്യാന്പ് ചെയ്തിരുന്നു. ഡിസംബർ പത്തായപ്പോൾ ഇവരുടെ എണ്ണം 2000 പേരായി. അഞ്ചുപേർ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
ആൾനാശവും വസ്തുവകകളുടെ നാശവും ഉണ്ടാകുമെന്നായതോടെ പോലീസിന് തന്ത്രപരമായി പിൻമാറേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് പിറവം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒത്തുതീർപ്പു ശ്രമങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.