നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരിച്ച ആഭ്യന്തര ടെര്‍മിനലും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ പദ്ധതിയും ഇന്നു നാടിനു സമര്‍പ്പിക്കും. ഒന്നാം ടെര്‍മിനലിനു മുന്‍വശത്തായി പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിർവഹിക്കും.
കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളാവും. മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന് ആമുഖ പ്രസംഗം നടത്തും.
240 കോടി രൂപ ചെലവഴിച്ച് ആറുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ടെര്‍മിനലിൽ മണിക്കൂറില്‍ 4,000 ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള സൗകര്യമുണ്ട്. 2,600 കാറുകള്‍ക്കു പാര്‍ക്കിംഗ് സൗകര്യമുള്ള ഇവിടത്തെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ കാർ പോർട്ടാണ്.
ഒരു ലക്ഷം ചതുരശ്ര അടിയില്‍നിന്നാണു ടെർമിനൽ ആറു ലക്ഷം ചതുരശ്ര അടിയിലേക്കു വികസിപ്പിച്ചത്. പരമ്പരാഗത വാസ്തുശില്പ ശൈലിയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണു നവീകരണം. 12 വിമാനങ്ങളില്‍നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍റ്റ് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. 56 ചെക്കിംഗ് കൗണ്ടറുകളുമുണ്ട്. സൗരോര്‍ജ പദ്ധതി 30 മെഗാവാട്ടില്നിന്നാണു 40 മെഗാവാട്ടായി ഉയര്‍ത്തുന്നത്.
കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളാവും. മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന് ആമുഖ പ്രസംഗം നടത്തും.
240 കോടി രൂപ ചെലവഴിച്ച് ആറുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ടെര്‍മിനലിൽ മണിക്കൂറില്‍ 4,000 ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള സൗകര്യമുണ്ട്. 2,600 കാറുകള്‍ക്കു പാര്‍ക്കിംഗ് സൗകര്യമുള്ള ഇവിടത്തെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ കാർ പോർട്ടാണ്.
ഒരു ലക്ഷം ചതുരശ്ര അടിയില്‍നിന്നാണു ടെർമിനൽ ആറു ലക്ഷം ചതുരശ്ര അടിയിലേക്കു വികസിപ്പിച്ചത്. പരമ്പരാഗത വാസ്തുശില്പ ശൈലിയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണു നവീകരണം. 12 വിമാനങ്ങളില്‍നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍റ്റ് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. 56 ചെക്കിംഗ് കൗണ്ടറുകളുമുണ്ട്. സൗരോര്‍ജ പദ്ധതി 30 മെഗാവാട്ടില്നിന്നാണു 40 മെഗാവാട്ടായി ഉയര്‍ത്തുന്നത്.