കൊച്ചി: സ്പെഷൽ സ്കൂൾ മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി സർക്കാർ സ്പെഷൽ സ്കൂൾ പാക്കേജ് ഉടൻ നടപ്പിലാക്കുകയും അർഹതയുള്ള സ്ഥാപനങ്ങളുടെ പദവി എയ്ഡഡ് ആയി ഉയർത്തുകയും ചെയ്യണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിശീലനവും വേണ്ടിവരുന്ന മാനസിക വെല്ലുവിളികളുള്ള കുട്ടികളുടെ പരിശീലനത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന സ്പെഷൽ സ്കൂളുകൾ ഇന്ന് കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൽ 288 അംഗീകൃത സ്പെഷൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഒന്നു മാത്രമാണ് സർക്കാർ നേരിട്ടു നടത്തുന്നത്.
സ്പെഷൽ സ്കൂൾ നടത്തിപ്പിൽ സാന്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ സന്നദ്ധ സംഘടനകൾക്ക് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് ക്ഷേമനിധിയോ, പെൻഷനോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഒരു കുട്ടിക്ക് 6,500 രൂപ മാത്രമാണ് സർക്കാർ ചെലവഴിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. അധ്യപകർക്കാകട്ടെ 6500 രൂപയിൽ താഴെ മാത്രമാണ് മാസ വരുമാനം. സ്പെഷൽ സ്കൂളുകൾക്ക് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
2017 നവംബർ മാസത്തിൽ സ്പെഷൽ സ്കൂളുകൾക്കായി സർക്കാർ പ്രഖ്യാപിച്ച 400 കോടിയുടെ സമഗ്ര പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്പെഷൽ സ്കൂൾ ജീവനക്കാർ അനിശ്ചിതകാല സമരത്തിന് തയാറെടുക്കുകയാണ്. 13-ന് സ്പെഷൽ സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും നടത്താനിരിക്കുന്ന നിയമസഭാമാർച്ചിനും തുടർന്ന് ജനുവരി അവസാനം മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിനും കെസിബിസി പിന്തുണ നൽകും. സ്പെഷൽ സ്കൂൾ ജീവനക്കാരെ തെരുവിലേക്കു തള്ളിവിടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെസിബിസി സർക്കാരിനോട് അഭ്യർഥിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്നും അറിയിച്ചു.
സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിശീലനവും വേണ്ടിവരുന്ന മാനസിക വെല്ലുവിളികളുള്ള കുട്ടികളുടെ പരിശീലനത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന സ്പെഷൽ സ്കൂളുകൾ ഇന്ന് കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൽ 288 അംഗീകൃത സ്പെഷൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഒന്നു മാത്രമാണ് സർക്കാർ നേരിട്ടു നടത്തുന്നത്.
സ്പെഷൽ സ്കൂൾ നടത്തിപ്പിൽ സാന്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ സന്നദ്ധ സംഘടനകൾക്ക് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് ക്ഷേമനിധിയോ, പെൻഷനോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഒരു കുട്ടിക്ക് 6,500 രൂപ മാത്രമാണ് സർക്കാർ ചെലവഴിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. അധ്യപകർക്കാകട്ടെ 6500 രൂപയിൽ താഴെ മാത്രമാണ് മാസ വരുമാനം. സ്പെഷൽ സ്കൂളുകൾക്ക് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
2017 നവംബർ മാസത്തിൽ സ്പെഷൽ സ്കൂളുകൾക്കായി സർക്കാർ പ്രഖ്യാപിച്ച 400 കോടിയുടെ സമഗ്ര പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്പെഷൽ സ്കൂൾ ജീവനക്കാർ അനിശ്ചിതകാല സമരത്തിന് തയാറെടുക്കുകയാണ്. 13-ന് സ്പെഷൽ സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും നടത്താനിരിക്കുന്ന നിയമസഭാമാർച്ചിനും തുടർന്ന് ജനുവരി അവസാനം മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിനും കെസിബിസി പിന്തുണ നൽകും. സ്പെഷൽ സ്കൂൾ ജീവനക്കാരെ തെരുവിലേക്കു തള്ളിവിടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെസിബിസി സർക്കാരിനോട് അഭ്യർഥിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്നും അറിയിച്ചു.