തൃശൂർ: സി.എൻ. ബാലകൃഷ്ണൻ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാക്കളിൽ ഒരാളായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശൂരിൽ കോണ്‍ഗ്രസിനെ വളർത്തുന്നതിനു ലീഡർ കെ. കരുണാകരനൊപ്പം പ്രവർത്തിച്ചു. മികച്ച സഹകാരിയെന്ന നിലയിലും സഹകരണമന്ത്രി എന്ന നിലയിലും സിഎൻ ശ്രദ്ധേയനായിരുന്നു. സി.എൻ. ബാലകൃഷ്ണന്റെ നിര്യാണത്തെതുടർന്ന് ജില്ലയിലെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അഭിപ്രായങ്ങൾ ഉൾക്കൊണ്ടിരുന്ന നേതാവായിരുന്നു സി.എൻ. ബാലകൃഷ്ണനെന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി അനുസ്മരിച്ചു. സിഎൻ നൽകിയിരുന്ന നിർദേശങ്ങൾ എന്നിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സാധാരണ പ്രവർത്തകരെ സ്നേഹിച്ച നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും എ.കെ. ആന്റണി അനുസ്മരിച്ചു.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം കൃത്യതയോടെ നിർവഹിച്ച നേതാവായിരുന്നു സി.എൻ. ബാലകൃഷ്ണനെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരിച്ചു.സഹകരണ - ഖാദി മേഖലകൾക്കു നല്കിയ വലിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. സഹകരണ-ഖാദി മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അഭിപ്രായങ്ങൾ ഉൾക്കൊണ്ടിരുന്ന നേതാവായിരുന്നു സി.എൻ. ബാലകൃഷ്ണനെന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി അനുസ്മരിച്ചു. സിഎൻ നൽകിയിരുന്ന നിർദേശങ്ങൾ എന്നിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സാധാരണ പ്രവർത്തകരെ സ്നേഹിച്ച നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും എ.കെ. ആന്റണി അനുസ്മരിച്ചു.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം കൃത്യതയോടെ നിർവഹിച്ച നേതാവായിരുന്നു സി.എൻ. ബാലകൃഷ്ണനെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരിച്ചു.സഹകരണ - ഖാദി മേഖലകൾക്കു നല്കിയ വലിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. സഹകരണ-ഖാദി മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.