പന്തളം: പന്തളത്ത് സിപിഎം മുൻ ഏരിയ സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നിവരുടെ വീടുകൾക്ക് നേരേ ആക്രമണം. മുൻ ലോക്കൽ സെക്രട്ടറി പരേതനായ ഹസൻ റാവുത്തറുടെ കടയ്ക്കാടുള്ള വീടിനു നേരേയാണ് ആക്രമണമുണ്ടായത്. പന്തളത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങളുടെ തുടർച്ചയാണ് വീട് ആക്രമണമെന്നു പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് സിപിഎം യുവജനസംഘടനാ പ്രവർത്തകർക്കു വെട്ടേറ്റിരുന്നു.
തിങ്കളാഴ്ച രാത്രി 12ഓടെയാണ് വീടിന്റെ ജനാലകളുടെ ചില്ലുകൾ തകർത്തത്. പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറിനും അക്രമികൾ കേടുപാട് വരുത്തി. കസേരകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സമീപവാസിയുടെ ഓട്ടോറിക്ഷയും തകർത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മുൻ ഏരിയാ സെക്രട്ടറി കെ.ആർ.പ്രമോദ്കുമാറിന്റെ വീടാക്രമിച്ചത്. ജനാലച്ചില്ലകൾ അടിച്ചു തകർത്തു. സോപാനത്തിനു ചുറ്റികയ്ക്കടിച്ചു കേടുപാടു വരുത്തി. ബഹളം കേട്ട് മകൻ അർജുൻ പുറത്തിറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച അക്രമി ഓടി രക്ഷപ്പെട്ടു. ഒരു ബൈക്കിലാണ് മൂന്നംഗ സംഘമെത്തിയത്.
അക്രമം നടത്തിയയാളെ അർജുൻ തിരിച്ചറിഞ്ഞതായി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. സിപിഎം ഏരിയ സെക്രട്ടറിയായി കഴിഞ്ഞ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രമോദ് കുമാർ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്ഥാനമൊഴിയുകയായിരുന്നു. ഭാഗികമായി സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹം വീട്ടിലുള്ളപ്പോഴാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി പന്തളം ചേരിക്കലിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. ചേരിക്കൽ പുതുച്ചിറ പുളിമൂട്ടിൽ കുഞ്ഞുകാസിമിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച രാത്രി 12ഓടെയാണ് വീടിന്റെ ജനാലകളുടെ ചില്ലുകൾ തകർത്തത്. പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറിനും അക്രമികൾ കേടുപാട് വരുത്തി. കസേരകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സമീപവാസിയുടെ ഓട്ടോറിക്ഷയും തകർത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മുൻ ഏരിയാ സെക്രട്ടറി കെ.ആർ.പ്രമോദ്കുമാറിന്റെ വീടാക്രമിച്ചത്. ജനാലച്ചില്ലകൾ അടിച്ചു തകർത്തു. സോപാനത്തിനു ചുറ്റികയ്ക്കടിച്ചു കേടുപാടു വരുത്തി. ബഹളം കേട്ട് മകൻ അർജുൻ പുറത്തിറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച അക്രമി ഓടി രക്ഷപ്പെട്ടു. ഒരു ബൈക്കിലാണ് മൂന്നംഗ സംഘമെത്തിയത്.
അക്രമം നടത്തിയയാളെ അർജുൻ തിരിച്ചറിഞ്ഞതായി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. സിപിഎം ഏരിയ സെക്രട്ടറിയായി കഴിഞ്ഞ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രമോദ് കുമാർ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്ഥാനമൊഴിയുകയായിരുന്നു. ഭാഗികമായി സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹം വീട്ടിലുള്ളപ്പോഴാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി പന്തളം ചേരിക്കലിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. ചേരിക്കൽ പുതുച്ചിറ പുളിമൂട്ടിൽ കുഞ്ഞുകാസിമിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.