കോഴിക്കോട്: തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 20 മുതൽ 23 വരെ തുഞ്ചന്‍പറമ്പില്‍ അന്താരാഷ്ട്ര മഹാഭാരതമേള സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവൻ നായർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം സംശോധിത പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടിയില്‍ അമേരിക്ക, ഫ്രാന്‍സ്, ജർമനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന പണ്ഡിതന്മാരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഓരോ ദിവസവും മഹാഭാരതം ഇതിവൃത്തമാക്കിയുള്ള കഥകളി, കൂത്ത്, കൂടിയാട്ടം, സിനിമ, നാടകം എന്നിവ നടക്കും. ഇതിനു പുറമേ മഹാഭാരതത്തിന് ഇന്ത്യക്കകത്തും പുറത്തും ഉണ്ടായ അനേകം പരിഭാഷ കൃതികളുടെ പ്രദര്‍ശനവും നടക്കും.
മഹാഭാരതത്തെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മഹാഭാരതം സംസ്കൃതത്തിലെഴുതി എന്നതുകൊണ്ടുമാത്രം ഹിന്ദുത്വരാഷ്ട്രീയത്തിന് വിട്ടുകൊടുക്കാൻ പറ്റില്ല. യുദ്ധത്തിനും ഹിംസയ്ക്കും എതിരായ മതേതര മൂല്യമുള്ള കൃതിയാണിത്. അറബി, ഉറുദു, പേര്‍ഷ്യൻ തുടങ്ങിയ ഭാഷകളിൽ ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മേളയിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ ഇംഗ്ലീഷിൽ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് സംഘാടകസമിതി കോ- ഓർഡിനേറ്റർ എം.എന്‍. കാരശേരി പറഞ്ഞു. നൂറു രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം.എം. ബഷീര്‍, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.
തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം സംശോധിത പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടിയില്‍ അമേരിക്ക, ഫ്രാന്‍സ്, ജർമനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന പണ്ഡിതന്മാരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഓരോ ദിവസവും മഹാഭാരതം ഇതിവൃത്തമാക്കിയുള്ള കഥകളി, കൂത്ത്, കൂടിയാട്ടം, സിനിമ, നാടകം എന്നിവ നടക്കും. ഇതിനു പുറമേ മഹാഭാരതത്തിന് ഇന്ത്യക്കകത്തും പുറത്തും ഉണ്ടായ അനേകം പരിഭാഷ കൃതികളുടെ പ്രദര്‍ശനവും നടക്കും.
മഹാഭാരതത്തെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മഹാഭാരതം സംസ്കൃതത്തിലെഴുതി എന്നതുകൊണ്ടുമാത്രം ഹിന്ദുത്വരാഷ്ട്രീയത്തിന് വിട്ടുകൊടുക്കാൻ പറ്റില്ല. യുദ്ധത്തിനും ഹിംസയ്ക്കും എതിരായ മതേതര മൂല്യമുള്ള കൃതിയാണിത്. അറബി, ഉറുദു, പേര്‍ഷ്യൻ തുടങ്ങിയ ഭാഷകളിൽ ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മേളയിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ ഇംഗ്ലീഷിൽ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് സംഘാടകസമിതി കോ- ഓർഡിനേറ്റർ എം.എന്‍. കാരശേരി പറഞ്ഞു. നൂറു രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം.എം. ബഷീര്‍, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.