പിറവം: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പിറവം വലിയ പള്ളിയിൽ സംഘർഷം. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പള്ളിയിൽ പ്രവേശിക്കാനുള്ള പോലീസിന്റെ ശ്രമമാണു യാക്കോബായ വിശ്വാസികളുടെ വലിയ പ്രതിഷേധത്തിനും സംഘർഷാവസ്ഥയ്ക്കും വഴിവച്ചത്.
പോലീസ് പിൻമാറണമെന്നാവശ്യപ്പെട്ട് പള്ളിമേടയുടെയും മണിമാളികയുടെയും മുകളിൽ കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആത്മഹത്യാഭീഷണി മുഴക്കിയതും സംഘർഷം വർധിപ്പിച്ചു. സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ എന്തെല്ലാം ചെയ്തുവെന്നു ഹൈക്കോടതിയിൽ വിശദീകരിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണു പിറവം പള്ളിയങ്കണത്തിലെ അനിഷ്ടസംഭവങ്ങൾ.
ഇന്നലെ രാവിലെ സമീപ ജില്ലകളിൽ നിന്നടക്കം എഴുന്നൂറോളം പോലീസുകാരെ പിറവത്ത് വിന്യസിച്ചിരുന്നു. എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണു പോലീസ് എത്തിയത്. പള്ളിയിൽ നടന്ന മരണാനന്തര ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോലീസ് സംഘം പള്ളിക്കു സമീപത്തേക്കു നീങ്ങി. ഇതേസമയം യാക്കോബായ വിശ്വാസികൾ പള്ളിയിലേക്കുള്ള ഗേറ്റുകൾ രണ്ടും താഴിട്ടു പൂട്ടിയിരുന്നു. പോലീസ് താഴു മുറിച്ചെങ്കിലും വിശ്വാസികളുടെ പ്രതിരോധത്തിൽ ഗേറ്റ് തുറക്കാനായില്ല.
പോലീസ് പള്ളിയുടെ ഗേറ്റ് തുറക്കാൻ ശ്രമിച്ചതോടെ ഏതാനും വിശ്വാസികൾ പള്ളിമണി സ്ഥാപിച്ചിരിക്കുന്ന മട്ടുപ്പാവിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇതിൽ രണ്ടുപേർ ആളുകൾ നോക്കിനിൽക്കെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു. ഒരാൾ തീപ്പെട്ടിയിൽനിന്നു തീ കൊളുത്താൻ ശ്രമിച്ചതും ആശങ്ക വർധിപ്പിച്ചു. പിന്നാലെ സ്ത്രീകളും സമീപത്തുള്ള പള്ളിമേടയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇവരെ താഴെയിറക്കാൻ വൈദികരും പോലീസും ശ്രമിക്കുന്നതു കാണാമായിരുന്നു. ആത്മഹത്യാഭീഷണി മുഴക്കിയവരെ താഴെയിറിക്കാൻ ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റും ഇവിടെയെത്തി.
സംഘർഷം നടക്കുന്പോൾ യാക്കോബായ സഭാ മേലധ്യക്ഷൻ ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും വിവിധ മെത്രാപ്പോലീത്തമാരും സ്ത്രീകളടക്കം നിരവധി വിശ്വാസികളും പള്ളിക്കുള്ളിൽ പ്രാർഥനായജ്ഞവുമായി ഉണ്ടായിരുന്നു. പോലീസ് നടപടിയുണ്ടാകുമെന്നറിഞ്ഞു നിരവധി വിശ്വാസികൾ പള്ളിക്കു സമീപം തടച്ചുകൂടിയിരുന്നു. പ്രതിഷേധം കനത്തതോടെ രണ്ടര മണിക്കൂറിനു ശേഷം പോലീസ് സംഘം പിൻവലിയുകയായിരുന്നു. പള്ളിമേടയുടെയും മണിമാളികയുടെയും മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
പിറവം പള്ളി വിട്ടുകൊടുക്കില്ല: യാക്കോബായ വിഭാഗം
പിറവം: സഭയുടെ പൂർവപിതാക്കൻമാർ സ്ഥാപിച്ച പിറവം പള്ളി മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നു യാക്കോബായ സഭ മേലധ്യക്ഷൻ ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. പിറവം പള്ളി പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ യാക്കോബായ വിഭാഗം തയാറാണ്. പക്ഷേ ഓർത്തഡോക്സ് വിഭാഗം ഇതിനില്ലെന്നാണു പറയുന്നത്. സഭയുടെ വിശ്വാസത്തിൽ നിന്നു വ്യതിചലിക്കില്ല. പള്ളിയിൽ പ്രാർഥനായജ്ഞം തുടരും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യാക്കോബായ സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് യോഗം ഇന്നു പിറവത്തു നടക്കുമെന്നും അദ്ദേഹം അറിയിച്ചു. സഭയുടെ മെത്രാപ്പോലീത്തമാർ യോഗത്തിൽ പങ്കെടുക്കും.
നടന്നതു സർക്കാരിന്റെയും പോലീസിന്റെയും നാടകം: ഓർത്തഡോക്സ് സഭ
പിറവം: സർക്കാരും പോലീസും ചേർന്നുകളിച്ച നാടകമാണ് പിറവം വലിയ പള്ളിക്കു സമീപം ഇന്നലെ അരങ്ങേറിയതെന്ന് ഓർത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്തമാരായ തോമസ് മാർ അത്താനിയോസ്, മാത്യൂസ് മാർ സേവേറിയോസ് എന്നിവർ പറഞ്ഞു.
പോലീസ് പിൻമാറണമെന്നാവശ്യപ്പെട്ട് പള്ളിമേടയുടെയും മണിമാളികയുടെയും മുകളിൽ കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആത്മഹത്യാഭീഷണി മുഴക്കിയതും സംഘർഷം വർധിപ്പിച്ചു. സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ എന്തെല്ലാം ചെയ്തുവെന്നു ഹൈക്കോടതിയിൽ വിശദീകരിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണു പിറവം പള്ളിയങ്കണത്തിലെ അനിഷ്ടസംഭവങ്ങൾ.
ഇന്നലെ രാവിലെ സമീപ ജില്ലകളിൽ നിന്നടക്കം എഴുന്നൂറോളം പോലീസുകാരെ പിറവത്ത് വിന്യസിച്ചിരുന്നു. എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണു പോലീസ് എത്തിയത്. പള്ളിയിൽ നടന്ന മരണാനന്തര ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോലീസ് സംഘം പള്ളിക്കു സമീപത്തേക്കു നീങ്ങി. ഇതേസമയം യാക്കോബായ വിശ്വാസികൾ പള്ളിയിലേക്കുള്ള ഗേറ്റുകൾ രണ്ടും താഴിട്ടു പൂട്ടിയിരുന്നു. പോലീസ് താഴു മുറിച്ചെങ്കിലും വിശ്വാസികളുടെ പ്രതിരോധത്തിൽ ഗേറ്റ് തുറക്കാനായില്ല.
പോലീസ് പള്ളിയുടെ ഗേറ്റ് തുറക്കാൻ ശ്രമിച്ചതോടെ ഏതാനും വിശ്വാസികൾ പള്ളിമണി സ്ഥാപിച്ചിരിക്കുന്ന മട്ടുപ്പാവിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇതിൽ രണ്ടുപേർ ആളുകൾ നോക്കിനിൽക്കെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു. ഒരാൾ തീപ്പെട്ടിയിൽനിന്നു തീ കൊളുത്താൻ ശ്രമിച്ചതും ആശങ്ക വർധിപ്പിച്ചു. പിന്നാലെ സ്ത്രീകളും സമീപത്തുള്ള പള്ളിമേടയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇവരെ താഴെയിറക്കാൻ വൈദികരും പോലീസും ശ്രമിക്കുന്നതു കാണാമായിരുന്നു. ആത്മഹത്യാഭീഷണി മുഴക്കിയവരെ താഴെയിറിക്കാൻ ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റും ഇവിടെയെത്തി.
സംഘർഷം നടക്കുന്പോൾ യാക്കോബായ സഭാ മേലധ്യക്ഷൻ ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും വിവിധ മെത്രാപ്പോലീത്തമാരും സ്ത്രീകളടക്കം നിരവധി വിശ്വാസികളും പള്ളിക്കുള്ളിൽ പ്രാർഥനായജ്ഞവുമായി ഉണ്ടായിരുന്നു. പോലീസ് നടപടിയുണ്ടാകുമെന്നറിഞ്ഞു നിരവധി വിശ്വാസികൾ പള്ളിക്കു സമീപം തടച്ചുകൂടിയിരുന്നു. പ്രതിഷേധം കനത്തതോടെ രണ്ടര മണിക്കൂറിനു ശേഷം പോലീസ് സംഘം പിൻവലിയുകയായിരുന്നു. പള്ളിമേടയുടെയും മണിമാളികയുടെയും മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
പിറവം പള്ളി വിട്ടുകൊടുക്കില്ല: യാക്കോബായ വിഭാഗം
പിറവം: സഭയുടെ പൂർവപിതാക്കൻമാർ സ്ഥാപിച്ച പിറവം പള്ളി മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നു യാക്കോബായ സഭ മേലധ്യക്ഷൻ ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. പിറവം പള്ളി പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ യാക്കോബായ വിഭാഗം തയാറാണ്. പക്ഷേ ഓർത്തഡോക്സ് വിഭാഗം ഇതിനില്ലെന്നാണു പറയുന്നത്. സഭയുടെ വിശ്വാസത്തിൽ നിന്നു വ്യതിചലിക്കില്ല. പള്ളിയിൽ പ്രാർഥനായജ്ഞം തുടരും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യാക്കോബായ സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് യോഗം ഇന്നു പിറവത്തു നടക്കുമെന്നും അദ്ദേഹം അറിയിച്ചു. സഭയുടെ മെത്രാപ്പോലീത്തമാർ യോഗത്തിൽ പങ്കെടുക്കും.
നടന്നതു സർക്കാരിന്റെയും പോലീസിന്റെയും നാടകം: ഓർത്തഡോക്സ് സഭ
പിറവം: സർക്കാരും പോലീസും ചേർന്നുകളിച്ച നാടകമാണ് പിറവം വലിയ പള്ളിക്കു സമീപം ഇന്നലെ അരങ്ങേറിയതെന്ന് ഓർത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്തമാരായ തോമസ് മാർ അത്താനിയോസ്, മാത്യൂസ് മാർ സേവേറിയോസ് എന്നിവർ പറഞ്ഞു.