കൊച്ചി: ശബരിമലയിൽ സാഹചര്യങ്ങൾ മാറിയെന്നും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ശബരിമലയിൽ പ്രതിഷേധ സമരങ്ങൾ പാടില്ലെന്നാണ് കോടതിയുടെ നിലപാടെന്നും ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു.
ശബരിമല ദർശനത്തിനെത്തിയവരെ തടഞ്ഞെന്നാരോപിച്ചു സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിലവിൽ ഹർജിക്കാർക്കു ശബരിമല ദർശനത്തിനു തടസമില്ലെന്ന സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തി ഹൈക്കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.
ശബരിമല ദർശനത്തിനെത്തിയ ഹർജിക്കാരായ കൊടകര സ്വദേശികളായ കെ.വി. വിബിൻ, ഒ.ബി. ബിബിൻ, അഖിൽ മോഹനൻ എന്നിവരെ ബിജെപി - ആർഎസ്എസ് ബന്ധം ആരോപിച്ചു പോലീസ് തടഞ്ഞെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരുന്നത്. കഴിഞ്ഞ നവംബർ 29നാണ് ഹർജിക്കാരുൾപ്പെടെ 35 പേരടങ്ങിയ സംഘം ശബരിമല ദർശനത്തിനു നിലയ്ക്കലിൽ എത്തിയതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇവിടുത്തെ പരിശോധനയ്ക്കുശേഷം സംഘത്തെ പന്പയിലേക്കു പോകാൻ അനുവദിച്ചു. അവിടെ വീണ്ടും പരിശോധിച്ചപ്പോൾ സംഘപരിവാർ ബന്ധമുള്ളവരുണ്ടോയെന്നു പോലീസ് അന്വേഷിച്ചു. തങ്ങൾ മൂന്നു പേരൊഴികെയുള്ളവർ ബിജെപി - ആർഎസ്എസ് ബന്ധമില്ലെന്നു പറഞ്ഞതിനാൽ അവരെ ദർശനത്തിനായി മല കയറാൻ അനുവദിച്ചെന്നും ബിജെപിക്കാരാണെന്നു പറഞ്ഞതോടെ തങ്ങളെ തടഞ്ഞുവച്ചെന്നുമാണ് ഹർജിക്കാരുടെ ആക്ഷേപം.
എന്നാൽ പാർട്ടി സർക്കുലറിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ സംഘർഷമുണ്ടാക്കാനാണ് ഹർജിക്കാരെത്തിയതെന്നു സർക്കാർ വാദിച്ചു. വിബിനെതിരേ ഏഴു കേസുകളും ബിബിനെതിരേ രണ്ടു കേസുകളും നിലവിലുണ്ട്.
ശബരിമലയിൽ യുവതികൾക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരേ ചാലക്കുടിയിൽ പ്രതിഷേധ സമരം നടത്തിയതിനു ഹർജിക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പന്പയിൽ പോലീസുമായി സഹകരിച്ചില്ലെന്നും ഇവർക്ക് ദർശനം നടത്തുന്നതിനു തടസമില്ലെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നു അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണമേർപ്പെടുത്തിയിരുന്നെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാർക്ക് ദർശനം നടത്താൻ തടസമില്ലെന്ന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഹർജി തീർപ്പാക്കുകയായിരുന്നു.
ശബരിമല ദർശനത്തിനെത്തിയവരെ തടഞ്ഞെന്നാരോപിച്ചു സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിലവിൽ ഹർജിക്കാർക്കു ശബരിമല ദർശനത്തിനു തടസമില്ലെന്ന സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തി ഹൈക്കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.
ശബരിമല ദർശനത്തിനെത്തിയ ഹർജിക്കാരായ കൊടകര സ്വദേശികളായ കെ.വി. വിബിൻ, ഒ.ബി. ബിബിൻ, അഖിൽ മോഹനൻ എന്നിവരെ ബിജെപി - ആർഎസ്എസ് ബന്ധം ആരോപിച്ചു പോലീസ് തടഞ്ഞെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരുന്നത്. കഴിഞ്ഞ നവംബർ 29നാണ് ഹർജിക്കാരുൾപ്പെടെ 35 പേരടങ്ങിയ സംഘം ശബരിമല ദർശനത്തിനു നിലയ്ക്കലിൽ എത്തിയതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇവിടുത്തെ പരിശോധനയ്ക്കുശേഷം സംഘത്തെ പന്പയിലേക്കു പോകാൻ അനുവദിച്ചു. അവിടെ വീണ്ടും പരിശോധിച്ചപ്പോൾ സംഘപരിവാർ ബന്ധമുള്ളവരുണ്ടോയെന്നു പോലീസ് അന്വേഷിച്ചു. തങ്ങൾ മൂന്നു പേരൊഴികെയുള്ളവർ ബിജെപി - ആർഎസ്എസ് ബന്ധമില്ലെന്നു പറഞ്ഞതിനാൽ അവരെ ദർശനത്തിനായി മല കയറാൻ അനുവദിച്ചെന്നും ബിജെപിക്കാരാണെന്നു പറഞ്ഞതോടെ തങ്ങളെ തടഞ്ഞുവച്ചെന്നുമാണ് ഹർജിക്കാരുടെ ആക്ഷേപം.
എന്നാൽ പാർട്ടി സർക്കുലറിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ സംഘർഷമുണ്ടാക്കാനാണ് ഹർജിക്കാരെത്തിയതെന്നു സർക്കാർ വാദിച്ചു. വിബിനെതിരേ ഏഴു കേസുകളും ബിബിനെതിരേ രണ്ടു കേസുകളും നിലവിലുണ്ട്.
ശബരിമലയിൽ യുവതികൾക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരേ ചാലക്കുടിയിൽ പ്രതിഷേധ സമരം നടത്തിയതിനു ഹർജിക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പന്പയിൽ പോലീസുമായി സഹകരിച്ചില്ലെന്നും ഇവർക്ക് ദർശനം നടത്തുന്നതിനു തടസമില്ലെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നു അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണമേർപ്പെടുത്തിയിരുന്നെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാർക്ക് ദർശനം നടത്താൻ തടസമില്ലെന്ന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഹർജി തീർപ്പാക്കുകയായിരുന്നു.