കൊച്ചി: മതമൗലികവാദികൾ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടും സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാരനു തോക്ക് വേണമെന്ന് ആവശ്യപ്പെട്ടും കായംകുളം ഹിന്ദു ആചാര്യസഭ ജനറൽ സെക്രട്ടറി സ്വാമി സൗപർണിക വിജയേന്ദ്രപുരി നൽകിയ ഹർജി പിൻവലിച്ചു. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്നാണ് ഹർജി പിൻവലിച്ചത്.