തിരുവനന്തപുരം: വിദേശമദ്യനിർമാണ കന്പനികൾക്കു കേരളത്തിൽ മദ്യ പ്രളയം സൃഷ്ടിക്കാൻ അവസരം ഒരുക്കിയ സംസ്ഥാനസർക്കാർ നടപടിക്കു പിന്നിൽ വൻ അഴിമതിയുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചു. അബ്കാരി ചട്ടം പോലും ഭേദഗതി ചെയ്യാതെ നടന്ന വൻ അഴിമതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണം.
ബാറുകളും ബിയർ- വൈൻ പാർലറുകളും വഴി വിദേശനിർമിത വിദേശമദ്യത്തിന്റെ വിൽപന നടത്താൻ അനുമതി നൽകിയതു വഴി എത്ര കോടിയുടെ അഴിമതി നടന്നുവെന്നു വ്യക്തമാക്കണമെന്നു ആരോപണം ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
നിയമസഭാ സമിതിയെ അറിയിച്ചതിൽ നിന്നു വ്യത്യസ്തമായി രണ്ടു വിദേശ മദ്യ നിർമാണ കന്പനികൾക്ക് സർക്കാർ ആരെയും അറിയിക്കാതെ അനുമതി നൽകുകയായിരുന്നു. 15 കന്പനികൾ അനുമതി തേടിയിട്ടുണ്ടെന്ന് സഭയെ അറിയിച്ച ശേഷം 90 ദിവസം കഴിയുന്നതിനു മുൻപ് 17 വിദേശ മദ്യ കന്പനികൾക്കു വിദേശ നിർമിത വിദേശമദ്യത്തിന്റെ വിതരണം ഏൽപ്പിക്കുകയായിരുന്നു. വിദേശ മദ്യ മാഫിയകളെ കേരളത്തിന്റെ മദ്യ വിൽപ്പന പൂർണമായി ഏൽപ്പിക്കാനാണു സർക്കാർ നീക്കം. ഇതിനു പിന്നാലെ ഡാൻസ് ക്ലബ്ബും കാസിനോയും കേരളത്തിൽ വൈകാതെ കൊണ്ടു വരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
വിദേശ മദ്യ വിൽപ്പന അഴിമതി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്നതു തടയാനാണു സഭ നേരത്തെ പിരിച്ചുവിടാൻ മുഖ്യമന്ത്രി ശ്രമിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല ആരോപിച്ചു.
സ്റ്റാർ പദവി നോക്കാതെ കേരളത്തിലെ എല്ലാ ബാറുകളും ബിയർ- വൈൻ പാർലറുകളിലും വഴി വിദേശ നിർമിത വിദേശ മദ്യം ലൈസൻസ് നൽകുന്ന കരാറിനു പിന്നിൽ വൻ അഴിമതിയുണ്ട്. മദ്യനയത്തിൽ മാറ്റം വരുത്താതെയും അബ്കാരി ചട്ടം ഭേദഗതി ചെയ്യാതെയാണു നടപടി. എക്സൈസ് വകുപ്പും കമ്മീഷണർ ഋഷിരാജ്സിംഗും ചേർന്നാണ് അഴിമതി നടത്തിയത്.
ബംഗ്ളുരു മാതൃകയിൽ കേരളത്തിൽ ബിയർ പബ് ആരംഭിക്കണമെന്ന സിംഗിന്റെ റിപ്പോർട്ട് പുറത്തു വിടാൻ തയാറാകണം. ബ്രൂവറി- ഡിസ്റ്റിലറി അഴിമതിയിൽ നിയമയുദ്ധവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബാറുകളും ബിയർ- വൈൻ പാർലറുകളും വഴി വിദേശനിർമിത വിദേശമദ്യത്തിന്റെ വിൽപന നടത്താൻ അനുമതി നൽകിയതു വഴി എത്ര കോടിയുടെ അഴിമതി നടന്നുവെന്നു വ്യക്തമാക്കണമെന്നു ആരോപണം ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
നിയമസഭാ സമിതിയെ അറിയിച്ചതിൽ നിന്നു വ്യത്യസ്തമായി രണ്ടു വിദേശ മദ്യ നിർമാണ കന്പനികൾക്ക് സർക്കാർ ആരെയും അറിയിക്കാതെ അനുമതി നൽകുകയായിരുന്നു. 15 കന്പനികൾ അനുമതി തേടിയിട്ടുണ്ടെന്ന് സഭയെ അറിയിച്ച ശേഷം 90 ദിവസം കഴിയുന്നതിനു മുൻപ് 17 വിദേശ മദ്യ കന്പനികൾക്കു വിദേശ നിർമിത വിദേശമദ്യത്തിന്റെ വിതരണം ഏൽപ്പിക്കുകയായിരുന്നു. വിദേശ മദ്യ മാഫിയകളെ കേരളത്തിന്റെ മദ്യ വിൽപ്പന പൂർണമായി ഏൽപ്പിക്കാനാണു സർക്കാർ നീക്കം. ഇതിനു പിന്നാലെ ഡാൻസ് ക്ലബ്ബും കാസിനോയും കേരളത്തിൽ വൈകാതെ കൊണ്ടു വരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
വിദേശ മദ്യ വിൽപ്പന അഴിമതി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്നതു തടയാനാണു സഭ നേരത്തെ പിരിച്ചുവിടാൻ മുഖ്യമന്ത്രി ശ്രമിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല ആരോപിച്ചു.
സ്റ്റാർ പദവി നോക്കാതെ കേരളത്തിലെ എല്ലാ ബാറുകളും ബിയർ- വൈൻ പാർലറുകളിലും വഴി വിദേശ നിർമിത വിദേശ മദ്യം ലൈസൻസ് നൽകുന്ന കരാറിനു പിന്നിൽ വൻ അഴിമതിയുണ്ട്. മദ്യനയത്തിൽ മാറ്റം വരുത്താതെയും അബ്കാരി ചട്ടം ഭേദഗതി ചെയ്യാതെയാണു നടപടി. എക്സൈസ് വകുപ്പും കമ്മീഷണർ ഋഷിരാജ്സിംഗും ചേർന്നാണ് അഴിമതി നടത്തിയത്.
ബംഗ്ളുരു മാതൃകയിൽ കേരളത്തിൽ ബിയർ പബ് ആരംഭിക്കണമെന്ന സിംഗിന്റെ റിപ്പോർട്ട് പുറത്തു വിടാൻ തയാറാകണം. ബ്രൂവറി- ഡിസ്റ്റിലറി അഴിമതിയിൽ നിയമയുദ്ധവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.