കൊച്ചി : അയ്യപ്പഭക്തരുടെ വിശ്വാസത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന കേസിലെ പ്രതി രഹന ഫാത്തിമയുടെ ജാമ്യഹർജി ഹൈക്കോടതി 14 നു പരിഗണിക്കാൻ മാറ്റി. അയ്യപ്പഭക്തരെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതുൾപ്പെടെ ചൂണ്ടിക്കാട്ടി വി. രാധാകൃഷ്ണമേനോൻ നൽകിയ പരാതിയിലാണ് ബിഎസ്എൻഎൽ ജീവനക്കാരി രഹന ഫാത്തിമയെ ഹൈക്കോടതി അറസ്റ്റുചെയ്തത്.
പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നവംബർ 27 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രഹനയുടെ മുൻകൂർ ജാമ്യഹർജി നവംബർ 16 നു ഹൈക്കോടതി തള്ളിയിരുന്നു. ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ചു സുപ്രീം കോടതിവിധി ഉണ്ടായതിനെ തുടർന്ന് രഹന ഫാത്തിമ ദർശനം നടത്താൻ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്നു മടങ്ങിപ്പോരേണ്ടിവന്നു. പിന്നീടാണ് മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ അറസ്റ്റിലായത്. സ്ത്രീ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുംവേണ്ടി ശബ്ദമുയർത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റാണെന്നും മതസ്പർധ വളർത്തുന്ന തരത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ഹർജിക്കാരി ജാമ്യാപേക്ഷയിൽ പറയുന്നു.
പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നവംബർ 27 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രഹനയുടെ മുൻകൂർ ജാമ്യഹർജി നവംബർ 16 നു ഹൈക്കോടതി തള്ളിയിരുന്നു. ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ചു സുപ്രീം കോടതിവിധി ഉണ്ടായതിനെ തുടർന്ന് രഹന ഫാത്തിമ ദർശനം നടത്താൻ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്നു മടങ്ങിപ്പോരേണ്ടിവന്നു. പിന്നീടാണ് മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ അറസ്റ്റിലായത്. സ്ത്രീ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുംവേണ്ടി ശബ്ദമുയർത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റാണെന്നും മതസ്പർധ വളർത്തുന്ന തരത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ഹർജിക്കാരി ജാമ്യാപേക്ഷയിൽ പറയുന്നു.