തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ടു തുടരന്വേഷണം നടത്തുന്നതിനു സർക്കാരിൽനിന്നും മുൻകൂർ അനുമതി തേടണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ആരംഭിച്ചതിനു ശേഷമാണ് അഴിമതി നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ നിയമഭേദഗതി വരുത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണവും അതേത്തുടർന്നുണ്ടായ റിപ്പോർട്ടുമാണു വിജിലൻസ് കോടതി പരിഗണിച്ചതെന്നും അതിനാൽ ഈ കേസിൽ താൻ മുൻകൂർ അനുമതി തേടേണ്ടതില്ലെന്നും അനുമതി തേടേണ്ടത് അന്വേഷണ ഏജൻസിയാണെന്നും കാണിച്ച് അച്യുതാനന്ദൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണവും അതേത്തുടർന്നുണ്ടായ റിപ്പോർട്ടുമാണു വിജിലൻസ് കോടതി പരിഗണിച്ചതെന്നും അതിനാൽ ഈ കേസിൽ താൻ മുൻകൂർ അനുമതി തേടേണ്ടതില്ലെന്നും അനുമതി തേടേണ്ടത് അന്വേഷണ ഏജൻസിയാണെന്നും കാണിച്ച് അച്യുതാനന്ദൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.