തിരുവനന്തപുരം: വൈദ്യുതവാഹനസംബന്ധമായ ഗവേഷണങ്ങൾക്കും ഉത്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതവാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതവാഹനനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക നിലവാരത്തിലുള്ള പരിശീലനവും നൈപുണ്യവികസനവും ലക്ഷ്യമാക്കിയാണു മികവിന്റെ കേന്ദ്രം ഒരുക്കുന്നത്. കെഎസ്ആർടിസിയും ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും.
കൂടാതെ വൈദ്യുതക്കാറുകളും, ബോട്ടും ഓട്ടോകളും നയത്തിന്റെ ഭാഗമായി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങൾക്കുള്ള റീചാർജിംഗ് പോയിന്റുകളും വരും. സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ കരട് തയാറാക്കിയത്. ഇത്തരം ശിൽപ്പശാലകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ കൂടി നയത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പൊതുഗതാഗതസംവിധാനത്തിൽ വൈദ്യുതവാഹനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ കൂടുതൽ ഇ-ബസുകൾ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇനി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇ-ഓട്ടോകൾക്ക് മാത്രമേ അനുമതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കേരള ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-ഓട്ടോയുടെയും എൻഡിഎസ് എക്കോ മോട്ടോഴ്സിന്റെ ഇ-സ്കൂട്ടറിന്റെയും ലോഞ്ചിംഗ് വ്യവസായമന്ത്രി ഇ.പി. ജയരാജനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ചേർന്ന് നിർവഹിച്ചു.
ഇ-മൊബിലിറ്റി ധവളപത്രം മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു.
ലോക നിലവാരത്തിലുള്ള പരിശീലനവും നൈപുണ്യവികസനവും ലക്ഷ്യമാക്കിയാണു മികവിന്റെ കേന്ദ്രം ഒരുക്കുന്നത്. കെഎസ്ആർടിസിയും ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും.
കൂടാതെ വൈദ്യുതക്കാറുകളും, ബോട്ടും ഓട്ടോകളും നയത്തിന്റെ ഭാഗമായി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങൾക്കുള്ള റീചാർജിംഗ് പോയിന്റുകളും വരും. സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ കരട് തയാറാക്കിയത്. ഇത്തരം ശിൽപ്പശാലകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ കൂടി നയത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പൊതുഗതാഗതസംവിധാനത്തിൽ വൈദ്യുതവാഹനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ കൂടുതൽ ഇ-ബസുകൾ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇനി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇ-ഓട്ടോകൾക്ക് മാത്രമേ അനുമതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കേരള ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-ഓട്ടോയുടെയും എൻഡിഎസ് എക്കോ മോട്ടോഴ്സിന്റെ ഇ-സ്കൂട്ടറിന്റെയും ലോഞ്ചിംഗ് വ്യവസായമന്ത്രി ഇ.പി. ജയരാജനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ചേർന്ന് നിർവഹിച്ചു.
ഇ-മൊബിലിറ്റി ധവളപത്രം മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു.