തിരുവനന്തപുരം: പിഎസ്സി നടത്തുന്ന എല്ലാ തൊഴിൽ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ പൂർണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉൾപ്പെടുത്തിയോ തയാറാക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
സാങ്കേതിക വിഷയങ്ങളിൽ അധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകൾക്ക് മലയാളത്തിൽ ചോദ്യങ്ങൾ തയാറാക്കുന്നത് ഉദ്യോഗാർത്ഥികൾക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കും. എന്നാലും അത്തരം പരീക്ഷകളുൾപ്പെടെയുള്ളവയുടെ ചോദ്യപേപ്പറുകളാണു മലയാളത്തിലാക്കാൻ നടപടിയെടുക്കുകയെന്നും സി.കെ. ഹരീന്ദ്രന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മലയാള ഭാഷയ്ക്കു പ്രാധാന്യം നൽകിയാണ് പിഎസ്സി മത്സര പരീക്ഷകൾ നടത്തിവരുന്നത്. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിൽ മലയാളത്തിലാണ് ചോദ്യപേപ്പർ തയാറാക്കുന്നത്. ബിരുദം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിൽ ഇംഗ്ലീഷിൽ ചോദ്യങ്ങൾ തയാറാക്കും.
ഭരണഭാഷ മലയാളമാക്കിയിട്ടുള്ള സാഹചര്യത്തിൽ നിശ്ചിത ശതമാനം മാർക്കിന് മലയാളഭാഷാ പരിജ്ഞാനത്തിന് ചോദ്യങ്ങൾ ഉൾപ്പെടുത്തി പരീക്ഷയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ചോദ്യപേപ്പർ മലയാളത്തിൽ തയാറാക്കുന്ന കാര്യത്തിൽ പിഎസ്സിയുമായി പല പ്രാവശ്യം ചർച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിഎസ്സിയിൽ എട്ടു തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക ഉടൻ
തിരുവനന്തപുരം: എട്ടു തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോ സർജറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂണിയർ) മാത്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിംഗ് കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ (സാനിറ്ററി കെമിസ്ട്രി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ), പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) തസ്തികയിലേക്കു റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് സെക്ഷൻ (ഇൻഫർമേഷൻ ടെക്നോളജി) തസ്തികയിലേക്കു അഭിമുഖ പരീക്ഷ നടത്തും. ആർക്കിയോളജി വകുപ്പിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയ്ക്കായി നിശ്ചയിച്ചിരുന്ന ഓണ്ലൈൻ പരീക്ഷയ്ക്കു പകരം വിവരണാത്മക പരീക്ഷ നടത്തും.
സാങ്കേതിക വിഷയങ്ങളിൽ അധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകൾക്ക് മലയാളത്തിൽ ചോദ്യങ്ങൾ തയാറാക്കുന്നത് ഉദ്യോഗാർത്ഥികൾക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കും. എന്നാലും അത്തരം പരീക്ഷകളുൾപ്പെടെയുള്ളവയുടെ ചോദ്യപേപ്പറുകളാണു മലയാളത്തിലാക്കാൻ നടപടിയെടുക്കുകയെന്നും സി.കെ. ഹരീന്ദ്രന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മലയാള ഭാഷയ്ക്കു പ്രാധാന്യം നൽകിയാണ് പിഎസ്സി മത്സര പരീക്ഷകൾ നടത്തിവരുന്നത്. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിൽ മലയാളത്തിലാണ് ചോദ്യപേപ്പർ തയാറാക്കുന്നത്. ബിരുദം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിൽ ഇംഗ്ലീഷിൽ ചോദ്യങ്ങൾ തയാറാക്കും.
ഭരണഭാഷ മലയാളമാക്കിയിട്ടുള്ള സാഹചര്യത്തിൽ നിശ്ചിത ശതമാനം മാർക്കിന് മലയാളഭാഷാ പരിജ്ഞാനത്തിന് ചോദ്യങ്ങൾ ഉൾപ്പെടുത്തി പരീക്ഷയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ചോദ്യപേപ്പർ മലയാളത്തിൽ തയാറാക്കുന്ന കാര്യത്തിൽ പിഎസ്സിയുമായി പല പ്രാവശ്യം ചർച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിഎസ്സിയിൽ എട്ടു തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക ഉടൻ
തിരുവനന്തപുരം: എട്ടു തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോ സർജറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂണിയർ) മാത്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിംഗ് കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ (സാനിറ്ററി കെമിസ്ട്രി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ), പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) തസ്തികയിലേക്കു റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് സെക്ഷൻ (ഇൻഫർമേഷൻ ടെക്നോളജി) തസ്തികയിലേക്കു അഭിമുഖ പരീക്ഷ നടത്തും. ആർക്കിയോളജി വകുപ്പിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയ്ക്കായി നിശ്ചയിച്ചിരുന്ന ഓണ്ലൈൻ പരീക്ഷയ്ക്കു പകരം വിവരണാത്മക പരീക്ഷ നടത്തും.