തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ജേക്കബ് തോമസ്, ഇ.ജെ. ജയരാജ്, ആർ.നിശാന്തിനി, എ.വി. ജോർജ്, പി.എ. വൽസൻ എന്നിവർക്കെതിരേയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോർജിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.