നെടുങ്കണ്ടം: യുവാവ് കുത്തേറ്റു മരിച്ചു. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലഗ്രാം ഗജേന്ദ്രപുരം രാജേന്ദ്രവിലാസത്തിൽ സുദർശനന്റെ മകൻ വിഷ്ണു(26)വാണു മരിച്ചത്. വിഷ്ണുവിന്റെ അനുജൻ ബിബിനെ (24) കന്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി മദ്യപിച്ചു വീട്ടിലെത്തിയ ബിബിൻ, വിഷ്ണുവിന്റെ കഴുത്തിൽ കത്തികൊണ്ടു കുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. രക്തംവാർന്നു കിടന്ന വിഷ്ണുവിനെ അയൽക്കാർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. തുടർന്ന് കന്പംമെട്ട് എസ്ഐ രാജഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം ബിബിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറന്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബിബിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച രാത്രി മദ്യപിച്ചു വീട്ടിലെത്തിയ ബിബിൻ, വിഷ്ണുവിന്റെ കഴുത്തിൽ കത്തികൊണ്ടു കുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. രക്തംവാർന്നു കിടന്ന വിഷ്ണുവിനെ അയൽക്കാർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. തുടർന്ന് കന്പംമെട്ട് എസ്ഐ രാജഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം ബിബിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറന്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബിബിനെ ഇന്നു കോടതിയിൽ ഹാജരാക്കും.