മട്ടന്നൂർ (കണ്ണൂർ): ആകാശം വാതിൽ തുറന്നു. വടക്കൻ കേരളത്തിന്റെ വികസനസ്വപ്നങ്ങളുമായി ആദ്യവിമാനം പറന്നുയർന്നു. വ്യോമയാന ഭൂപടത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഇനി രാജ്യത്തിന്റെ അഭിമാനം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്പ്രഭുവും ചേർന്ന് ഇന്നലെ രാവിലെ 10ന് ആദ്യവിമാനമായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737 വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. 10.07ന് റൺവേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനം 10.13ന് വാനിലേക്കുയർന്നപ്പോൾ കാലങ്ങളായി കാത്തുവച്ച നിമിഷത്തിന് സാക്ഷികളാകാൻ ഉറക്കമിളച്ച് കാത്തുനിൽക്കുകയായിരുന്ന പതിനായിരങ്ങൾ കരങ്ങൾ വാനിലേക്കുയർത്തി ആർപ്പുവിളിച്ചു.
മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേർന്ന് നിലവിളക്കു കൊളുത്തി ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ടെർമിനലിനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യപ്രഭാഷണം നടത്തി. കിയാൽ എംഡി വി. തുളസീദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടി, എംപിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, കേന്ദ്ര വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗബേ, മുൻ വ്യോമയാനമന്ത്രി സി.എം. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.
അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിൽ 180 യാത്രക്കാരാണുണ്ടായിരുന്നത്. ആദ്യദിവസമായ ഇന്നലെ രണ്ട് ഇന്റർനാഷണൽ സർവീസ് ഉൾപ്പെടെ ആറു വിമാനങ്ങൾ പുറപ്പെടുകയും ഒരു ഇന്റർനാഷണൽ സർവീസ് ഉൾപ്പെടെ അഞ്ചു വിമാനങ്ങൾ ഇറങ്ങുകയും ചെയ്തു. രാവിലെ അബുദാബിയിലേക്കും രാത്രി റിയാദിലേക്കുമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ. ഇതിനുപുറമേ വ്യോമസേനാ വിമാനങ്ങളും സ്വകാര്യ വിമാനവും ഹെലികോപ്റ്ററുകളും ഇന്നലെ കണ്ണൂരിലിറങ്ങി. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ കേളികൊട്ട് ഉൾപ്പെടെയുള്ള കലാപരിപാടികൾ ചടങ്ങുകളെ ഉത്സവമാക്കി. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫും, ശബരിമല വിഷയത്തിൽ ബിജെപിയും ചടങ്ങ് ബഹിഷ്കരിച്ചു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ശബരിമലയിൽ വിമാനത്താവളത്തിന് അനുമതി നല്കണം: മുഖ്യമന്ത്രി
മട്ടന്നൂർ: നാടിന്റെ മുന്നേറ്റത്തിന് ജനങ്ങളുടെ ശക്തമായ പിന്തുണയുണ്ടെന്നതാണ് ഉദ്ഘാടനചടങ്ങിനെത്തിയ ജനസഞ്ചയം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിൽ വിമാനത്താവളം നിർമിക്കാൻ കേന്ദ്രസർക്കാരും വ്യോമയാന മന്ത്രാലയവും അനുമതി നല്കണം. എരുമേലിയിൽ ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് കൂടുതൽ രാജ്യാന്തര സർവീസ് നടത്താൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചപ്പോൾ നല്ല പ്രതികരണമാണ് ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഏക സംസ്ഥാനം: കേന്ദ്രമന്ത്രി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി ഇതോടെ കേരളം മാറിയിരിക്കുന്നു. പദ്ധതി യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച കേരള സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൈകോർത്ത് എങ്ങനെ മികച്ച രീതിയിൽ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാമെന്നതിന് ഉദാഹരണാണ് കണ്ണൂർ വിമാനത്താവളമെന്നു സുരേഷ് പ്രഭു പറഞ്ഞു.
ഇന്ത്യയുടെ വ്യോമയാന മേഖലയുടെയും രാജ്യവികസനത്തിന്റെയും സുപ്രധാന ദിവസമാണിന്ന്. വികസന സാധ്യതകൾ ഏറെയുള്ള സംസ്ഥാനമാണു കേരളം.
സിജി ഉലഹന്നാൻ
മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേർന്ന് നിലവിളക്കു കൊളുത്തി ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ടെർമിനലിനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യപ്രഭാഷണം നടത്തി. കിയാൽ എംഡി വി. തുളസീദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടി, എംപിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, കേന്ദ്ര വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗബേ, മുൻ വ്യോമയാനമന്ത്രി സി.എം. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.
അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിൽ 180 യാത്രക്കാരാണുണ്ടായിരുന്നത്. ആദ്യദിവസമായ ഇന്നലെ രണ്ട് ഇന്റർനാഷണൽ സർവീസ് ഉൾപ്പെടെ ആറു വിമാനങ്ങൾ പുറപ്പെടുകയും ഒരു ഇന്റർനാഷണൽ സർവീസ് ഉൾപ്പെടെ അഞ്ചു വിമാനങ്ങൾ ഇറങ്ങുകയും ചെയ്തു. രാവിലെ അബുദാബിയിലേക്കും രാത്രി റിയാദിലേക്കുമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ. ഇതിനുപുറമേ വ്യോമസേനാ വിമാനങ്ങളും സ്വകാര്യ വിമാനവും ഹെലികോപ്റ്ററുകളും ഇന്നലെ കണ്ണൂരിലിറങ്ങി. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ കേളികൊട്ട് ഉൾപ്പെടെയുള്ള കലാപരിപാടികൾ ചടങ്ങുകളെ ഉത്സവമാക്കി. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫും, ശബരിമല വിഷയത്തിൽ ബിജെപിയും ചടങ്ങ് ബഹിഷ്കരിച്ചു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ശബരിമലയിൽ വിമാനത്താവളത്തിന് അനുമതി നല്കണം: മുഖ്യമന്ത്രി
മട്ടന്നൂർ: നാടിന്റെ മുന്നേറ്റത്തിന് ജനങ്ങളുടെ ശക്തമായ പിന്തുണയുണ്ടെന്നതാണ് ഉദ്ഘാടനചടങ്ങിനെത്തിയ ജനസഞ്ചയം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിൽ വിമാനത്താവളം നിർമിക്കാൻ കേന്ദ്രസർക്കാരും വ്യോമയാന മന്ത്രാലയവും അനുമതി നല്കണം. എരുമേലിയിൽ ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് കൂടുതൽ രാജ്യാന്തര സർവീസ് നടത്താൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചപ്പോൾ നല്ല പ്രതികരണമാണ് ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഏക സംസ്ഥാനം: കേന്ദ്രമന്ത്രി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി ഇതോടെ കേരളം മാറിയിരിക്കുന്നു. പദ്ധതി യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച കേരള സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൈകോർത്ത് എങ്ങനെ മികച്ച രീതിയിൽ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാമെന്നതിന് ഉദാഹരണാണ് കണ്ണൂർ വിമാനത്താവളമെന്നു സുരേഷ് പ്രഭു പറഞ്ഞു.
ഇന്ത്യയുടെ വ്യോമയാന മേഖലയുടെയും രാജ്യവികസനത്തിന്റെയും സുപ്രധാന ദിവസമാണിന്ന്. വികസന സാധ്യതകൾ ഏറെയുള്ള സംസ്ഥാനമാണു കേരളം.
സിജി ഉലഹന്നാൻ