കൊച്ചി: ആയുധ ശേഖരവുമായി അനധികൃത മത്സ്യബന്ധനബോട്ട് ഇന്ത്യൻ നാവികസേന പിടികൂടി. കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്തുനിന്ന് ഏദൻ കടലിടുക്കിൽ പട്രോളിംഗിനായി നിയോഗിച്ച ഐഎൻഎസ് സുനൈന എന്ന കപ്പലിലെ നാവികരാണ് സൊമാലിയൻ തീരത്തുനിന്ന് 25 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന ബോട്ടിൽനിന്ന് ആയുധങ്ങൾ പിടികൂടിയത്. ഉയർന്ന ശേഷിയുള്ള നാല് എകെ 47 തോക്കുകളും ഒരു ലൈറ്റ് മെഷീൻ ഗണ്ണും അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.
സൊമാലിയൻ തീരത്തുനിന്ന് 25 നോട്ടിക്കൽ മൈൽ അകലെ സൊകോട്ര ദ്വീപിനു സമീപത്തായിരുന്നു മത്സ്യബന്ധന ബോട്ട്. കപ്പൽ അനധികൃതമായാണു മേഖലയിലേക്കു പ്രവേശിച്ചതെന്നു പരിശോധനയിൽ വ്യക്തമായതായി നാവികസേനാാ അധികൃതർ അറിയിച്ചു. മേഖലയിൽ വിന്യസിച്ചിട്ടുള്ള യുദ്ധക്കപ്പലുകൾ ഇപ്പോഴും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പരിശോധനയിലാണ്. രാജ്യസുരക്ഷാ കൗണ്‍സിൽ (യുഎൻഎസ്സിആർ)അനുവദിച്ച അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎൻഎസ് സുനൈന ബോട്ടിൽനിന്ന് ആയുധങ്ങൾ പിടിച്ചത്. ഇതി നു ശേഷം ബോ ട്ട് വിട്ടയച്ചു.
ഗൾഫിൽനിന്നടക്കം വാണിജ്യ ആവശ്യങ്ങൾക്കായി സൊമാലിയൻ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയാകുന്നതു പതിവായതോടെ ഇന്ത്യൻ നാവിക സേന ഇവിടെ സ്ഥിരംസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കനത്ത സുരക്ഷ സംവിധാനങ്ങളുണ്ടെന്നും നാവികസേന വ്യക്തമാക്കി.
സൊമാലിയൻ തീരത്തുനിന്ന് 25 നോട്ടിക്കൽ മൈൽ അകലെ സൊകോട്ര ദ്വീപിനു സമീപത്തായിരുന്നു മത്സ്യബന്ധന ബോട്ട്. കപ്പൽ അനധികൃതമായാണു മേഖലയിലേക്കു പ്രവേശിച്ചതെന്നു പരിശോധനയിൽ വ്യക്തമായതായി നാവികസേനാാ അധികൃതർ അറിയിച്ചു. മേഖലയിൽ വിന്യസിച്ചിട്ടുള്ള യുദ്ധക്കപ്പലുകൾ ഇപ്പോഴും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പരിശോധനയിലാണ്. രാജ്യസുരക്ഷാ കൗണ്‍സിൽ (യുഎൻഎസ്സിആർ)അനുവദിച്ച അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎൻഎസ് സുനൈന ബോട്ടിൽനിന്ന് ആയുധങ്ങൾ പിടിച്ചത്. ഇതി നു ശേഷം ബോ ട്ട് വിട്ടയച്ചു.
ഗൾഫിൽനിന്നടക്കം വാണിജ്യ ആവശ്യങ്ങൾക്കായി സൊമാലിയൻ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയാകുന്നതു പതിവായതോടെ ഇന്ത്യൻ നാവിക സേന ഇവിടെ സ്ഥിരംസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കനത്ത സുരക്ഷ സംവിധാനങ്ങളുണ്ടെന്നും നാവികസേന വ്യക്തമാക്കി.