ആലപ്പുഴ: വിധികർത്താക്കളെ മാറ്റണമെന്ന ആവശ്യവുമായി തെരുവിലേക്കിറങ്ങിയ കൂടിയാട്ടം കലാകാരികൾ ടൗണ്ഹാളിലൊരുക്കിയ പുതുവേദിയിൽ നിറഞ്ഞാടി. കലോത്സവത്തിന്റെ രണ്ടാംദിനത്തിലെ പ്രതിഷേധത്തിനൊടുവിൽ ഇന്നലത്തേക്കു മാറ്റിയ ഹയർസെക്കൻഡറി വിഭാഗം കൂടിയാട്ടം പുതിയ വേദിയായ ടൗണ്ഹാളിലായിരുന്നു അരങ്ങേറിയത്. പുതിയ വിധികർത്താക്കളുമായി രാവിലെ പത്തരയോടെ മത്സരം ആരംഭിച്ചെങ്കിലും 17 സംഘങ്ങളും ആടിത്തിമിർത്തു കഴിഞ്ഞപ്പോഴേക്കും രാത്രിയായി.
ടിഡി എച്ച്എസ്എസിലെ വേദിയിൽ രണ്ടാംദിനത്തിലായിരുന്നു കൂടിയാട്ടം അരങ്ങിലെത്തേണ്ടിയിരുന്നത്. മത്സരിക്കുന്ന സംഘങ്ങളിൽ രണ്ടു ടീമിനെ പരിശീലിപ്പിച്ചയാളാണു വിധികർത്താവെന്ന ആരോപണം ഉയർന്നതോടെയാണ് മത്സരവേദി കലുഷിതമായത്. വേദിയിലും തുടർന്ന് റോഡിലേക്കും പ്രതിഷേധം നീങ്ങിയതോടെ അധികൃതരെത്തി മത്സരം ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഒടുവിൽ വേദിയും വിധികർത്താക്കളും മാറിയതോടെ കുട്ടികൾ ആടിത്തിമിർത്തു. പുരാണകഥകളിലെ കഥാപാത്രങ്ങളുടെ ഭാവഹാവാദികൾ ആവേശിച്ചെന്നോണം ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു പലരും പുറത്തെടുത്തതും.
രാമനും ലക്ഷ്മണനും സുഗ്രീവനും ബാലിയും ഹനുമാനും സീതയും ജടായുവും ശൂർപ്പണഖയും ഒന്നിനു പിറകെ ഒന്നായി വേദിയിൽ അഭിനയിച്ചു തകർത്തു. പക്ഷേ, 17 സംഘങ്ങളും ആടിത്തീർന്നപ്പോഴേക്കും രാത്രിയായെന്നു മാത്രം. ഹയർ സെക്കൻഡറി മത്സരം ഇന്നലത്തേക്കു മാറ്റിയതോടെ ഇന്നലെ നടക്കേണ്ട ഹൈസ്കൂൾ വിഭാഗം കൂടിയാട്ടക്കാരാണ് ബുദ്ധിമുട്ടിലായത്.
ഹയർസെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഭൂരിഭാഗം ടീമുകളുടെയും മിഴാവുൾപ്പടെയുള്ള പിന്നണി വാദ്യമേളക്കാരും ചമയക്കാരും ഒരേ ആൾക്കാരായതുമാണ് പ്രശ്നം സൃഷ്ടിച്ചത്. ടൗണ്ഹാളിൽ തന്നെ എച്ച്എസിന്റെ മത്സരവും നടത്തണമെന്ന് മത്സരാർഥികൾ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും സമ്മതം ലഭിച്ചില്ല. ഒടുവിൽ സെന്റ് ആന്റണീസ് ഓഡിറ്റോറിയത്തിൽ മത്സരിക്കേണ്ട കുട്ടികളെ ടൗണ്ഹാളിനു സമീപം തന്നെ ഒരുക്കേണ്ടിയും വന്നു. തന്മൂലം ഹൈസ്കൂൾ മത്സരം വൈകി. വൈകുന്നേരം നാലരയോടെയാണ് ഇവിടെ മത്സരം തുടങ്ങാനായതും.
പ്രളയത്തിന്റെ നേരനുഭവവുമായി അക്ബർ അലി
ആലപ്പുഴ: പ്രളയം അക്ബർ അലിക്ക് കേട്ടനുഭവമല്ല. നേരനുഭവങ്ങളായിരുന്നു. ആലുവയിലും പറവൂരും എരവത്തൂരുമുണ്ടായ പ്രളയത്തിന്റെ ഭീകരതയും രൗദ്രഭാവങ്ങളും പ്രളയത്തിന് ഇരയായവരുടെ നിസഹായതയും അക്ബർ അലി നേരിട്ടു കേട്ടതാണ്.
ആലുവ കുഴിവേലിപ്പടി കെഎംഇഎ അൽമനാർ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അക്ബർ അലി പ്രളയകാലത്തെ 15 കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് എ ഗ്രേഡ് സ്വന്തമാക്കിയത്. പ്രളയകാലത്തെ രക്ഷാ പ്രവർത്തനത്തിനിടയിൽ മരണപ്പെട്ട മണികണ്ഠൻ, സ്വന്തം മുതുക് ബോട്ടിൽ കയറാൻ ചവിട്ടു പടിയായി നൽകിയ ജെയ്സൽ, ഒന്പതു മാസം ഗർഭിണിയായിരുന്ന ആദിയ, രക്ഷാപ്രവർത്തകരായെത്തിയ മത്സ്യതൊഴിലാളികൾ, ക്യാന്പിലെ അന്തേവാസികൾ തുടങ്ങിയവരെയെല്ലാം അക്ബർ വേദിയിൽ പുനരവതരിപ്പിക്കുകയായിരുന്നു.
സ്കൂളിലെ കലാ അധ്യാപകനായ ഹാഷിം ആലുവയാണ് പരിശീലകൻ.ആലുവാ എടത്തലയിൽ താമസിക്കുന്ന അക്ബറും ആശാൻ ഹാഷിമും പ്രളയത്തിന്റെ തീവ്രത അടുത്തറിഞ്ഞ വ്യക്തികളാണ്.
മൂകാഭിനയ വേദിയിലും ബാലഭാസ്കറിന്റെ ഓർമ
ആലപ്പുഴ: ആ മനോഹരമായ വയലിൻ നാദം നിലച്ചിട്ടില്ല. വിരലുകൾകൊണ്ടു ഇന്ദ്രജാലം തീർത്ത ബാലഭാസ്കറിന്റെ സ്മൃതി സാഗരം മൂകാഭിനയവേദിയിലും ഇരന്പി. വേദിയിൽ മാത്രമല്ല കാണികളുടെ ഹൃദയത്തിലും.
പ്രിയപ്പെട്ട ബാലുവിന് സ്മരണാഞ്ജലിയുമായാണ് മലപ്പുറം തിരൂർ ഗവണ്മെന്റ് ബോയ്സ് സ്കൂളിലെയും തൊടുപുഴ കുമാരമംഗലം എംകെഎൻഎം സ്കൂളിലെയും കുട്ടികൾ മൂകാഭിനയത്തിനെത്തിയത്. ബാലുവിന്റെ ഒരു ദിവസത്തെ ജീവിതമാണ് ഇരു ടീമുകളും നിശബ്ദമായി പറഞ്ഞ് എ ഗ്രേഡ് നേടിയത്. പശ്ചാത്തലമായി ഉപയോഗിച്ചതാകട്ടെ ബാലുവിന്റെ പ്രിയപ്പെട്ട വയലിൻ സംഗീതവും. ബാലഭാസ്കർ വയലിനിൽ വായിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട ഗാനമായ കണ്ണീർ പൂവിന്റെ കവിളിൽ തലോടി.... എന്ന ഗാനത്തിന്റെ അകന്പടിയോടെയാണ് മൂകാഭിനയം തുടങ്ങുന്നത്. തുടർന്ന് അപകടത്തിന്റെ ദൃശ്യാവിഷ്കാരം. തുടർന്നാണ് ബാലഭാസ്കറിന്റെ ജീവിതത്തിലേക്കു ഫ്ളാഷ് ബാക്കായി കഥ പോകുന്നത്.
ആന്റി ക്ലൈമാക്സായി മദ്യപിച്ചും ഉറക്കമിളച്ചും മൊബൈൽ ഫോണിൽ സംസാരിച്ചും വാഹനമോടിക്കരുതെന്നും റോഡുകളിൽ സ്വീകരിക്കേണ്ട സുരക്ഷയേപ്പറ്റിയും സദസിനോട് സംവദിച്ചാണ് കഥ അവസാനിപ്പിക്കുന്നത്. ആദ്യം പല വിഷയങ്ങളും പരിഗണിച്ചെങ്കിലും ബാലഭാസ്കറിന്റെ വിയോഗം മലയാളിക്കും സൃഷ്ടിച്ച വേദന ഇതിവൃത്തമാക്കാൻ തീരുമാനിക്കുകയായിരുന്നു.തൃശൂർ കാരിക്കാട് സ്വദേശി ഗഫൂറാണ് ഇരൂ ടീമുകളെയും പരിശീലിപ്പിച്ചത്.
ഒടുവിൽ ദീപ നിശാന്തിന്റെ മൂല്യനിർണയം റദ്ദാക്കി, പകരം സന്തോഷ് ഏച്ചിക്കാനം
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഹൈസ്കൂൾവിഭാഗം ഉപന്യാസ രചനാമത്സരത്തിന്റെ വിധികർത്താവായിരുന്ന ദീപ നിശാന്ത് നടത്തിയ മൂല്യനിർണയം റദ്ദാക്കി. ഇവരെക്കുറിച്ചു വിവാദമുയരുകയും മത്സരത്തിൽ ഉൾപ്പെട്ട രചനകൾ പുനർമൂല്യനിർണയം നടത്തണമെന്ന ആവശ്യമുയരുകയും ചെയ്ത സാഹചര്യത്തിലാണു സംസ്ഥാനതല അപ്പീൽകമ്മിറ്റിയുടെ നിർദേശാനുസരണം പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതിയ വിധികർത്താവായി എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.
സന്തോഷ് ഏച്ചിക്കാനം പുനർമൂല്യനിർണയം നടത്തിയത് അപ്പീൽ കമ്മറ്റി അംഗീകരിക്കുകയും ചെയ്തു.കവിതാ മോഷണ വിവാദത്തിൽ പെട്ട ദീപ നിശാന്ത് വിധികർത്താവായി വന്നതിനെത്തുടർന്ന് കലോത്സവവേദിയിൽ യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾ ഏറെ അരങ്ങേറി. ദീപ നിശാന്തിനെ വിധികർത്താവാക്കിയതു കലോത്സവത്തിന്റെ ശോഭ കെടുത്തിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.
അടുത്ത കലോത്സവം കാസർഗോട്ട്
ആലപ്പുഴ: 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കാസർഗോട്ട് നടത്താൻ തീരുമാനിച്ചു. ആലപ്പുഴയിലെ കലോത്സവ സമാപനത്തോടനുബന്ധിച്ചു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പത്രക്കുറിപ്പിൽ ആണ് ഇക്കാര്യം അറിയിച്ചത്.
പോയിന്റ് നില
1. പാലക്കാട് -905
2. കോഴിക്കോട് - 902
3. തൃശൂർ -878
4. കണ്ണൂർ -876
5. മലപ്പുറം - 870
6. എറണാകുളം- 861
7. ആലപ്പുഴ -850
8. കൊല്ലം - 839
9. തിരുവനന്തപുരം -833
10. കാസർഗോഡ് - 814
11. വയനാട് - 809
12.കോട്ടയം -806
13. പത്തനംതിട്ട -752
14. ഇടുക്കി- 691
ടിഡി എച്ച്എസ്എസിലെ വേദിയിൽ രണ്ടാംദിനത്തിലായിരുന്നു കൂടിയാട്ടം അരങ്ങിലെത്തേണ്ടിയിരുന്നത്. മത്സരിക്കുന്ന സംഘങ്ങളിൽ രണ്ടു ടീമിനെ പരിശീലിപ്പിച്ചയാളാണു വിധികർത്താവെന്ന ആരോപണം ഉയർന്നതോടെയാണ് മത്സരവേദി കലുഷിതമായത്. വേദിയിലും തുടർന്ന് റോഡിലേക്കും പ്രതിഷേധം നീങ്ങിയതോടെ അധികൃതരെത്തി മത്സരം ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഒടുവിൽ വേദിയും വിധികർത്താക്കളും മാറിയതോടെ കുട്ടികൾ ആടിത്തിമിർത്തു. പുരാണകഥകളിലെ കഥാപാത്രങ്ങളുടെ ഭാവഹാവാദികൾ ആവേശിച്ചെന്നോണം ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു പലരും പുറത്തെടുത്തതും.
രാമനും ലക്ഷ്മണനും സുഗ്രീവനും ബാലിയും ഹനുമാനും സീതയും ജടായുവും ശൂർപ്പണഖയും ഒന്നിനു പിറകെ ഒന്നായി വേദിയിൽ അഭിനയിച്ചു തകർത്തു. പക്ഷേ, 17 സംഘങ്ങളും ആടിത്തീർന്നപ്പോഴേക്കും രാത്രിയായെന്നു മാത്രം. ഹയർ സെക്കൻഡറി മത്സരം ഇന്നലത്തേക്കു മാറ്റിയതോടെ ഇന്നലെ നടക്കേണ്ട ഹൈസ്കൂൾ വിഭാഗം കൂടിയാട്ടക്കാരാണ് ബുദ്ധിമുട്ടിലായത്.
ഹയർസെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഭൂരിഭാഗം ടീമുകളുടെയും മിഴാവുൾപ്പടെയുള്ള പിന്നണി വാദ്യമേളക്കാരും ചമയക്കാരും ഒരേ ആൾക്കാരായതുമാണ് പ്രശ്നം സൃഷ്ടിച്ചത്. ടൗണ്ഹാളിൽ തന്നെ എച്ച്എസിന്റെ മത്സരവും നടത്തണമെന്ന് മത്സരാർഥികൾ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും സമ്മതം ലഭിച്ചില്ല. ഒടുവിൽ സെന്റ് ആന്റണീസ് ഓഡിറ്റോറിയത്തിൽ മത്സരിക്കേണ്ട കുട്ടികളെ ടൗണ്ഹാളിനു സമീപം തന്നെ ഒരുക്കേണ്ടിയും വന്നു. തന്മൂലം ഹൈസ്കൂൾ മത്സരം വൈകി. വൈകുന്നേരം നാലരയോടെയാണ് ഇവിടെ മത്സരം തുടങ്ങാനായതും.
പ്രളയത്തിന്റെ നേരനുഭവവുമായി അക്ബർ അലി
ആലപ്പുഴ: പ്രളയം അക്ബർ അലിക്ക് കേട്ടനുഭവമല്ല. നേരനുഭവങ്ങളായിരുന്നു. ആലുവയിലും പറവൂരും എരവത്തൂരുമുണ്ടായ പ്രളയത്തിന്റെ ഭീകരതയും രൗദ്രഭാവങ്ങളും പ്രളയത്തിന് ഇരയായവരുടെ നിസഹായതയും അക്ബർ അലി നേരിട്ടു കേട്ടതാണ്.
ആലുവ കുഴിവേലിപ്പടി കെഎംഇഎ അൽമനാർ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അക്ബർ അലി പ്രളയകാലത്തെ 15 കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് എ ഗ്രേഡ് സ്വന്തമാക്കിയത്. പ്രളയകാലത്തെ രക്ഷാ പ്രവർത്തനത്തിനിടയിൽ മരണപ്പെട്ട മണികണ്ഠൻ, സ്വന്തം മുതുക് ബോട്ടിൽ കയറാൻ ചവിട്ടു പടിയായി നൽകിയ ജെയ്സൽ, ഒന്പതു മാസം ഗർഭിണിയായിരുന്ന ആദിയ, രക്ഷാപ്രവർത്തകരായെത്തിയ മത്സ്യതൊഴിലാളികൾ, ക്യാന്പിലെ അന്തേവാസികൾ തുടങ്ങിയവരെയെല്ലാം അക്ബർ വേദിയിൽ പുനരവതരിപ്പിക്കുകയായിരുന്നു.
സ്കൂളിലെ കലാ അധ്യാപകനായ ഹാഷിം ആലുവയാണ് പരിശീലകൻ.ആലുവാ എടത്തലയിൽ താമസിക്കുന്ന അക്ബറും ആശാൻ ഹാഷിമും പ്രളയത്തിന്റെ തീവ്രത അടുത്തറിഞ്ഞ വ്യക്തികളാണ്.
മൂകാഭിനയ വേദിയിലും ബാലഭാസ്കറിന്റെ ഓർമ
ആലപ്പുഴ: ആ മനോഹരമായ വയലിൻ നാദം നിലച്ചിട്ടില്ല. വിരലുകൾകൊണ്ടു ഇന്ദ്രജാലം തീർത്ത ബാലഭാസ്കറിന്റെ സ്മൃതി സാഗരം മൂകാഭിനയവേദിയിലും ഇരന്പി. വേദിയിൽ മാത്രമല്ല കാണികളുടെ ഹൃദയത്തിലും.
പ്രിയപ്പെട്ട ബാലുവിന് സ്മരണാഞ്ജലിയുമായാണ് മലപ്പുറം തിരൂർ ഗവണ്മെന്റ് ബോയ്സ് സ്കൂളിലെയും തൊടുപുഴ കുമാരമംഗലം എംകെഎൻഎം സ്കൂളിലെയും കുട്ടികൾ മൂകാഭിനയത്തിനെത്തിയത്. ബാലുവിന്റെ ഒരു ദിവസത്തെ ജീവിതമാണ് ഇരു ടീമുകളും നിശബ്ദമായി പറഞ്ഞ് എ ഗ്രേഡ് നേടിയത്. പശ്ചാത്തലമായി ഉപയോഗിച്ചതാകട്ടെ ബാലുവിന്റെ പ്രിയപ്പെട്ട വയലിൻ സംഗീതവും. ബാലഭാസ്കർ വയലിനിൽ വായിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട ഗാനമായ കണ്ണീർ പൂവിന്റെ കവിളിൽ തലോടി.... എന്ന ഗാനത്തിന്റെ അകന്പടിയോടെയാണ് മൂകാഭിനയം തുടങ്ങുന്നത്. തുടർന്ന് അപകടത്തിന്റെ ദൃശ്യാവിഷ്കാരം. തുടർന്നാണ് ബാലഭാസ്കറിന്റെ ജീവിതത്തിലേക്കു ഫ്ളാഷ് ബാക്കായി കഥ പോകുന്നത്.
ആന്റി ക്ലൈമാക്സായി മദ്യപിച്ചും ഉറക്കമിളച്ചും മൊബൈൽ ഫോണിൽ സംസാരിച്ചും വാഹനമോടിക്കരുതെന്നും റോഡുകളിൽ സ്വീകരിക്കേണ്ട സുരക്ഷയേപ്പറ്റിയും സദസിനോട് സംവദിച്ചാണ് കഥ അവസാനിപ്പിക്കുന്നത്. ആദ്യം പല വിഷയങ്ങളും പരിഗണിച്ചെങ്കിലും ബാലഭാസ്കറിന്റെ വിയോഗം മലയാളിക്കും സൃഷ്ടിച്ച വേദന ഇതിവൃത്തമാക്കാൻ തീരുമാനിക്കുകയായിരുന്നു.തൃശൂർ കാരിക്കാട് സ്വദേശി ഗഫൂറാണ് ഇരൂ ടീമുകളെയും പരിശീലിപ്പിച്ചത്.
ഒടുവിൽ ദീപ നിശാന്തിന്റെ മൂല്യനിർണയം റദ്ദാക്കി, പകരം സന്തോഷ് ഏച്ചിക്കാനം
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഹൈസ്കൂൾവിഭാഗം ഉപന്യാസ രചനാമത്സരത്തിന്റെ വിധികർത്താവായിരുന്ന ദീപ നിശാന്ത് നടത്തിയ മൂല്യനിർണയം റദ്ദാക്കി. ഇവരെക്കുറിച്ചു വിവാദമുയരുകയും മത്സരത്തിൽ ഉൾപ്പെട്ട രചനകൾ പുനർമൂല്യനിർണയം നടത്തണമെന്ന ആവശ്യമുയരുകയും ചെയ്ത സാഹചര്യത്തിലാണു സംസ്ഥാനതല അപ്പീൽകമ്മിറ്റിയുടെ നിർദേശാനുസരണം പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതിയ വിധികർത്താവായി എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.
സന്തോഷ് ഏച്ചിക്കാനം പുനർമൂല്യനിർണയം നടത്തിയത് അപ്പീൽ കമ്മറ്റി അംഗീകരിക്കുകയും ചെയ്തു.കവിതാ മോഷണ വിവാദത്തിൽ പെട്ട ദീപ നിശാന്ത് വിധികർത്താവായി വന്നതിനെത്തുടർന്ന് കലോത്സവവേദിയിൽ യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾ ഏറെ അരങ്ങേറി. ദീപ നിശാന്തിനെ വിധികർത്താവാക്കിയതു കലോത്സവത്തിന്റെ ശോഭ കെടുത്തിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.
അടുത്ത കലോത്സവം കാസർഗോട്ട്
ആലപ്പുഴ: 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കാസർഗോട്ട് നടത്താൻ തീരുമാനിച്ചു. ആലപ്പുഴയിലെ കലോത്സവ സമാപനത്തോടനുബന്ധിച്ചു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പത്രക്കുറിപ്പിൽ ആണ് ഇക്കാര്യം അറിയിച്ചത്.
പോയിന്റ് നില
1. പാലക്കാട് -905
2. കോഴിക്കോട് - 902
3. തൃശൂർ -878
4. കണ്ണൂർ -876
5. മലപ്പുറം - 870
6. എറണാകുളം- 861
7. ആലപ്പുഴ -850
8. കൊല്ലം - 839
9. തിരുവനന്തപുരം -833
10. കാസർഗോഡ് - 814
11. വയനാട് - 809
12.കോട്ടയം -806
13. പത്തനംതിട്ട -752
14. ഇടുക്കി- 691