തിരുവനന്തപുരം: വിവിധ സമുദായ സംഘടനകളുടെ സഹായത്തോടെ സംസ്ഥാനത്ത് ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലിൽ പങ്കെടുക്കേണ്ടതില്ലെന്നും ഇതിനെതിരേ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കാനും പ്രതിപക്ഷ സർവീസ് സംഘടനകളുടെ തീരുമാനം. വർഗീയവും രാഷ്ട്രീയവുമായി ചേരിതിരിവു സൃഷ്ടിക്കുന്ന വനിതാ മതിൽ പരിപാടിയിലേക്കു സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പങ്കെടുപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചട്ടലംഘനമാണെന്നു സെറ്റോ സംസ്ഥാന ചെയർമാൻ എൻ.കെ. ബെന്നി പറഞ്ഞു. സാലറി ചലഞ്ചിനു പിന്നാലെയാണു പ്രതിപക്ഷ സർവീസ് സംഘടനകൾ വനിതാ മതിലിനെയും എതിർത്തു രംഗത്തെത്തിയത്.
അതിനിടെ, വനിതാ മതിലിന്റെ സംഘാടക ചുമതല സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിനെ ഏൽപിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, യുവജന - വിദ്യാർഥി സംഘടനകൾ എന്നിവരെ മതിലിൽ പങ്കുചേർക്കാനുള്ള നടപടികൾ തുടങ്ങാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശം നല്കി. സർക്കാർ വകുപ്പുകളെല്ലാം വനിതാ മതിലുമായി സഹകരിക്കണം. ഒപ്പം കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങൾ, സംസ്ഥാന സർവീസ് - അധ്യാപക സംഘടനകൾ എന്നിവരോടും വനിതാമതിലിന്റെ സംഘാടനത്തിലും പങ്കാളിത്തത്തിലും സഹകരിക്കണമെന്ന് ആവശ്യപ്പെടും.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ജനുവരി ഒന്നിനാണു വനിതാ മതിൽ തീർക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ചില സമുദായ സംഘടനകൾ ഇടഞ്ഞു നിൽക്കുന്നതിനാൽ വനിതാ മതിലിന് സ്ത്രീകളെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് സംഘാടക സമിതി യോഗത്തിൽ ഭാരവാഹികൾ തന്നെ ആശങ്ക ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സംവിധാനങ്ങൾക്കൊപ്പം തൊഴിലുറപ്പു തൊഴിലാളികളെയും രംഗത്തിറക്കാൻ തീരുമാനിച്ചത്.
വനിതാമതിലിന് ആവശ്യമായ പണം അനുവദിക്കാൻ ധനവകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണം, പൊതുഭരണം, പട്ടിക ജാതി - വർഗ പിന്നോക്ക ക്ഷേമം, സാസ്കാരികം, വ്യവസായം, വിദ്യാഭ്യാസം, സഹകരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ വകുപ്പുകൾക്കും സംഘാടന ചുമതലയുള്ളതായും ഉത്തരവിൽ പറയുന്നു. യുവജന കമ്മീഷൻ, സർവകലാശാലകൾ, മത്സ്യത്തൊഴിലാളികൾ, ഐടി ജീവനക്കാർ, വനിതാ ഗ്രൂപ്പുകൾ, സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്നവർ തുടങ്ങിയവരേയും പങ്കെടുപ്പിക്കും.
സിനിമാ- സാംസ്കാരിക- സാമൂഹിക രംഗത്തുള്ളവർ, ഉയർന്ന പദവികൾ വഹിക്കുന്നവർ അടക്കമുള്ളവരെയും മതിലിന്റെ ഭാഗമാക്കും. ഇതിന്റെ ചുമതല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനു നൽകി. എല്ലാ വീടുകളിലും വനിതാമതിൽ സംബന്ധിച്ച പ്രചാരണം നടത്താനും നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, വനിതാ മതിലിന്റെ സംഘാടക ചുമതല സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിനെ ഏൽപിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, യുവജന - വിദ്യാർഥി സംഘടനകൾ എന്നിവരെ മതിലിൽ പങ്കുചേർക്കാനുള്ള നടപടികൾ തുടങ്ങാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശം നല്കി. സർക്കാർ വകുപ്പുകളെല്ലാം വനിതാ മതിലുമായി സഹകരിക്കണം. ഒപ്പം കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങൾ, സംസ്ഥാന സർവീസ് - അധ്യാപക സംഘടനകൾ എന്നിവരോടും വനിതാമതിലിന്റെ സംഘാടനത്തിലും പങ്കാളിത്തത്തിലും സഹകരിക്കണമെന്ന് ആവശ്യപ്പെടും.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ജനുവരി ഒന്നിനാണു വനിതാ മതിൽ തീർക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ചില സമുദായ സംഘടനകൾ ഇടഞ്ഞു നിൽക്കുന്നതിനാൽ വനിതാ മതിലിന് സ്ത്രീകളെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് സംഘാടക സമിതി യോഗത്തിൽ ഭാരവാഹികൾ തന്നെ ആശങ്ക ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സംവിധാനങ്ങൾക്കൊപ്പം തൊഴിലുറപ്പു തൊഴിലാളികളെയും രംഗത്തിറക്കാൻ തീരുമാനിച്ചത്.
വനിതാമതിലിന് ആവശ്യമായ പണം അനുവദിക്കാൻ ധനവകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണം, പൊതുഭരണം, പട്ടിക ജാതി - വർഗ പിന്നോക്ക ക്ഷേമം, സാസ്കാരികം, വ്യവസായം, വിദ്യാഭ്യാസം, സഹകരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ വകുപ്പുകൾക്കും സംഘാടന ചുമതലയുള്ളതായും ഉത്തരവിൽ പറയുന്നു. യുവജന കമ്മീഷൻ, സർവകലാശാലകൾ, മത്സ്യത്തൊഴിലാളികൾ, ഐടി ജീവനക്കാർ, വനിതാ ഗ്രൂപ്പുകൾ, സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്നവർ തുടങ്ങിയവരേയും പങ്കെടുപ്പിക്കും.
സിനിമാ- സാംസ്കാരിക- സാമൂഹിക രംഗത്തുള്ളവർ, ഉയർന്ന പദവികൾ വഹിക്കുന്നവർ അടക്കമുള്ളവരെയും മതിലിന്റെ ഭാഗമാക്കും. ഇതിന്റെ ചുമതല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനു നൽകി. എല്ലാ വീടുകളിലും വനിതാമതിൽ സംബന്ധിച്ച പ്രചാരണം നടത്താനും നിർദേശിച്ചിട്ടുണ്ട്.