കണ്ണൂർ: വികസനപ്രവ ർത്തനങ്ങ ൾ ക്കു ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നല്കുമെ ന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ വിമാനത്താവളമെന്നത് നടക്കില്ലെന്ന ആശങ്ക ചിലർക്കുണ്ടായിരുന്നുവെന്നും അതൊക്കെ മാറ്റിയാണ് ഈ നിലയിൽ ഉദ്ഘാടനത്തിന് കണ്ണൂർ വിമാനത്താവളം ഒരുങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു പ്രതിസന്ധിയെയും നേരിട്ട് മുന്നോട്ടു പോകാൻ ജനപിന്തുണയാണു സർക്കാരിന്റെ കരുത്ത്. 1996-ൽ വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിം എടുത്ത താത്പര്യമാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർക്ക് ഇക്കാര്യത്തിൽ പ്രചോദനമായത്.
കൂടുതൽ വീടുകൾ ഇല്ലാത്ത സ്ഥലമാണെന്നതാണ് വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ട മറ്റിടങ്ങളിൽനിന്ന് മൂർഖൻപറമ്പിന് അനുകൂലമായത്. ക്യാപ്റ്റൻ കൃഷ്ണൻനായർ, പി.വി.കെ. നമ്പ്യാർ തുടങ്ങിയവരെപ്പോലുള്ള ചിലരുടെ പേരുകൾ ഈയവസരത്തിൽ അനുസ്മരിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1996-ൽ ആരംഭിച്ച പദ്ധതി യാഥാർഥ്യമാകാൻ 2018 വരെ കാത്തിരിക്കേണ്ടിവന്നത് ഇടയ്ക്കു വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിശ്ചലമായതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തെ രാജ്യത്തെ പ്രധാന എയർപോർട്ടുകളിലൊന്നായി മാറ്റുന്നതിൽ വ്യോമയാന വകുപ്പിന്റെയും വ്യോമയാന സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും വലിയ ഇടപെടലുകളുണ്ടായിട്ടുണ്ട്.
കൊയിലാണ്ടി മുതൽ മൈസൂരു വരെയുള്ള യാത്രക്കാർക്ക് കണ്ണൂർ വിമാനത്താവളം അനുഗ്രഹമാകും. യാത്രക്കാരുടെ സൗകര്യാർഥം റോഡ് വികസനം നല്ലരീതിയിൽ പൂർത്തീകരിക്കും. റോഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ചെറിയ പ്രശ്നങ്ങളുണ്ടാകും. എന്നാൽ, ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകും. റോഡ് വികസിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിൽ വിമാനത്താവളമെന്നത് നടക്കില്ലെന്ന ആശങ്ക ചിലർക്കുണ്ടായിരുന്നുവെന്നും അതൊക്കെ മാറ്റിയാണ് ഈ നിലയിൽ ഉദ്ഘാടനത്തിന് കണ്ണൂർ വിമാനത്താവളം ഒരുങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു പ്രതിസന്ധിയെയും നേരിട്ട് മുന്നോട്ടു പോകാൻ ജനപിന്തുണയാണു സർക്കാരിന്റെ കരുത്ത്. 1996-ൽ വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിം എടുത്ത താത്പര്യമാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർക്ക് ഇക്കാര്യത്തിൽ പ്രചോദനമായത്.
കൂടുതൽ വീടുകൾ ഇല്ലാത്ത സ്ഥലമാണെന്നതാണ് വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ട മറ്റിടങ്ങളിൽനിന്ന് മൂർഖൻപറമ്പിന് അനുകൂലമായത്. ക്യാപ്റ്റൻ കൃഷ്ണൻനായർ, പി.വി.കെ. നമ്പ്യാർ തുടങ്ങിയവരെപ്പോലുള്ള ചിലരുടെ പേരുകൾ ഈയവസരത്തിൽ അനുസ്മരിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1996-ൽ ആരംഭിച്ച പദ്ധതി യാഥാർഥ്യമാകാൻ 2018 വരെ കാത്തിരിക്കേണ്ടിവന്നത് ഇടയ്ക്കു വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിശ്ചലമായതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തെ രാജ്യത്തെ പ്രധാന എയർപോർട്ടുകളിലൊന്നായി മാറ്റുന്നതിൽ വ്യോമയാന വകുപ്പിന്റെയും വ്യോമയാന സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും വലിയ ഇടപെടലുകളുണ്ടായിട്ടുണ്ട്.
കൊയിലാണ്ടി മുതൽ മൈസൂരു വരെയുള്ള യാത്രക്കാർക്ക് കണ്ണൂർ വിമാനത്താവളം അനുഗ്രഹമാകും. യാത്രക്കാരുടെ സൗകര്യാർഥം റോഡ് വികസനം നല്ലരീതിയിൽ പൂർത്തീകരിക്കും. റോഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ചെറിയ പ്രശ്നങ്ങളുണ്ടാകും. എന്നാൽ, ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകും. റോഡ് വികസിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.