പത്തനംതിട്ട: ശബരിമലയിലും സമീപ പ്രദേശങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ തീർഥാടനകാലം മുഴുവൻ തുടരാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ടു യുഡിഎഫും ബിജെപിയും നടത്തിവരുന്ന സമരങ്ങൾ ഗൗനിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.മണ്ഡലകാലത്തോടനുബന്ധിച്ചു ശബരിമല നട തുറന്ന കഴിഞ്ഞ നവംബർ 15 മുതൽ നിരോധനാജ്ഞ നിലവിലുണ്ട്.
മന്ത്രിമാരെയും ബിജെപി വഴിതടയുമെന്നു പ്രഖ്യാപിച്ചിട്ടുള്ളതും ശബരിമലയിലേക്കെത്തുന്ന മന്ത്രിമാർക്ക് സുരക്ഷ ഒരുക്കേണ്ടതുള്ളതും ഇത്തവണ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശബരിമലയിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ നിരോധനാജ്ഞ അനിവാര്യമാണെന്നാണ് പോലീസിന്റെ റിപ്പോർട്ട്. നിരോധനാജ്ഞകൊണ്ട് ആർക്കാണ് ബുദ്ധിമുട്ടെന്ന തരത്തിൽ ഹൈക്കോടതിയിൽനിന്നു പരാമർശം കൂടി വന്ന സാഹചര്യത്തിൽ ഇതു തുടരുന്നതിനു സർക്കാരിനു പച്ചക്കൊടിയായി. നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹം ഒത്തുതീർക്കുന്നതിലേക്കു നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയാറാല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 12 വരെയാണ് നിരോധനാജ്ഞയുടെ കാലാവധി. അതേസമയം ഭക്തരുടെ വരവ് കുറഞ്ഞതിനു പ്രധാന കാരണം നിരോധനാജ്ഞയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.
ബിജു കുര്യൻ
മന്ത്രിമാരെയും ബിജെപി വഴിതടയുമെന്നു പ്രഖ്യാപിച്ചിട്ടുള്ളതും ശബരിമലയിലേക്കെത്തുന്ന മന്ത്രിമാർക്ക് സുരക്ഷ ഒരുക്കേണ്ടതുള്ളതും ഇത്തവണ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശബരിമലയിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ നിരോധനാജ്ഞ അനിവാര്യമാണെന്നാണ് പോലീസിന്റെ റിപ്പോർട്ട്. നിരോധനാജ്ഞകൊണ്ട് ആർക്കാണ് ബുദ്ധിമുട്ടെന്ന തരത്തിൽ ഹൈക്കോടതിയിൽനിന്നു പരാമർശം കൂടി വന്ന സാഹചര്യത്തിൽ ഇതു തുടരുന്നതിനു സർക്കാരിനു പച്ചക്കൊടിയായി. നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹം ഒത്തുതീർക്കുന്നതിലേക്കു നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയാറാല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 12 വരെയാണ് നിരോധനാജ്ഞയുടെ കാലാവധി. അതേസമയം ഭക്തരുടെ വരവ് കുറഞ്ഞതിനു പ്രധാന കാരണം നിരോധനാജ്ഞയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.
ബിജു കുര്യൻ