തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ചെലവഴിച്ചെന്നു പറയുന്ന തുകയുടെ കണക്കുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. ‘തീരദേശവികസനവും നവകേരള നിർമിതിയും’ എന്ന മുദ്രാവാക്യമുയർത്തി കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്സിൽ(കെആർഎൽസിസി) ശംഖുമുഖം കടപ്പുറത്ത് സംഘടിപ്പിച്ച ലത്തീൻ കത്തോലിക്കാ സഭാ സമുദായദിനവും സമുദായ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓഖി ദുരിതബാധിതരായ സമൂഹത്തെ സഹായിക്കുന്നതിനുള്ള തുക മറ്റു ചെലവുകൾക്കായി വിനിയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. തീരദേശമേഖലയ്ക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. ഓഖി നാശം വിതച്ച തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ എന്തു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
തീരപ്രദേശത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം. സംസ്ഥാന സർക്കാർ തീരപ്രദേശത്തിനായി സമഗ്ര പാക്കേജ് കേന്ദ്രസഹായത്തോടെ നടപ്പാക്കാൻ തയാറാകണം.
തീരദേശ പോലീസ്, കോസ്റ്റ്ഗാർഡ് തുടങ്ങിയ സംവിധാനങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം വർധിപ്പിക്കണം. പ്രഖ്യാപിച്ചിട്ടുള്ള ഭവനനിർമാണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക മുന്നറിയിപ്പ് സംവിധാനം അടിയന്തരമായി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയമുണ്ടായപ്പോൾ മത്സ്യത്തൊഴിലാളികൾ സ്വയരക്ഷപോലും കാര്യമാക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങി. പള്ളികളിൽനിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ സമാഹരിച്ചു നൽകി. എന്നാൽ, പ്രളയക്കെടുതിയിൽ ആയിരങ്ങളെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികൾക്ക് അനുമോദനങ്ങളും വരവേൽപ്പും നൽകിയതുകൊണ്ടു മാത്രം കാര്യമില്ല. സമഗ്ര പുനരധിവാസം വേണം. ഇതിനു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയകാലത്ത് അവിശ്വസനീയമായ കരുത്തു കാണിച്ച് മാനവികതയുടെ അടയാളമായി തിളങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.
സമൂഹത്തോടൊപ്പം നിൽക്കുന്ന മഹത്തായ ചരിത്രമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയ്ക്കുള്ളതെന്നു മുഖ്യാതിഥിയായി പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കു ലഭിക്കാനുള്ള അവകാശങ്ങൾക്കായി പൊരുതുന്നതിനു താൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
590 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ തീരദേശമേഖലയിലെ ജനങ്ങൾക്കായി നിയമസഭയിൽ ശബ്ദം മുഴക്കുന്നതിന് ഭരണ-പ്രതിപക്ഷ കക്ഷികൾ തയാറാകുന്നില്ലെന്നു പരിപാടിയിൽ അധ്യക്ഷനായിരുന്ന ലത്തീൻ സമുദായ വക്താവ് ഷാജി ജോർജ് കുറ്റപ്പെടുത്തി.
സംഗമത്തോടനുബന്ധിച്ചു തയാറാക്കിയ പ്രത്യേക അവകാശപത്രിക കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു സമർപ്പിക്കും.
കെആർഎൽസിസി സെക്രട്ടറി ആന്റണി ആൽബർട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിയമ്മ, പ്രഫ. കെ.വി. തോമസ് എംപി, എം. വിൻസന്റ് എംഎൽഎ, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് സംഗമത്തിൽ പങ്കെടുത്തത്.
ഓഖി ദുരിതബാധിതരായ സമൂഹത്തെ സഹായിക്കുന്നതിനുള്ള തുക മറ്റു ചെലവുകൾക്കായി വിനിയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. തീരദേശമേഖലയ്ക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. ഓഖി നാശം വിതച്ച തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ എന്തു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
തീരപ്രദേശത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം. സംസ്ഥാന സർക്കാർ തീരപ്രദേശത്തിനായി സമഗ്ര പാക്കേജ് കേന്ദ്രസഹായത്തോടെ നടപ്പാക്കാൻ തയാറാകണം.
തീരദേശ പോലീസ്, കോസ്റ്റ്ഗാർഡ് തുടങ്ങിയ സംവിധാനങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം വർധിപ്പിക്കണം. പ്രഖ്യാപിച്ചിട്ടുള്ള ഭവനനിർമാണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക മുന്നറിയിപ്പ് സംവിധാനം അടിയന്തരമായി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയമുണ്ടായപ്പോൾ മത്സ്യത്തൊഴിലാളികൾ സ്വയരക്ഷപോലും കാര്യമാക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങി. പള്ളികളിൽനിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ സമാഹരിച്ചു നൽകി. എന്നാൽ, പ്രളയക്കെടുതിയിൽ ആയിരങ്ങളെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികൾക്ക് അനുമോദനങ്ങളും വരവേൽപ്പും നൽകിയതുകൊണ്ടു മാത്രം കാര്യമില്ല. സമഗ്ര പുനരധിവാസം വേണം. ഇതിനു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയകാലത്ത് അവിശ്വസനീയമായ കരുത്തു കാണിച്ച് മാനവികതയുടെ അടയാളമായി തിളങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.
സമൂഹത്തോടൊപ്പം നിൽക്കുന്ന മഹത്തായ ചരിത്രമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയ്ക്കുള്ളതെന്നു മുഖ്യാതിഥിയായി പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കു ലഭിക്കാനുള്ള അവകാശങ്ങൾക്കായി പൊരുതുന്നതിനു താൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
590 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ തീരദേശമേഖലയിലെ ജനങ്ങൾക്കായി നിയമസഭയിൽ ശബ്ദം മുഴക്കുന്നതിന് ഭരണ-പ്രതിപക്ഷ കക്ഷികൾ തയാറാകുന്നില്ലെന്നു പരിപാടിയിൽ അധ്യക്ഷനായിരുന്ന ലത്തീൻ സമുദായ വക്താവ് ഷാജി ജോർജ് കുറ്റപ്പെടുത്തി.
സംഗമത്തോടനുബന്ധിച്ചു തയാറാക്കിയ പ്രത്യേക അവകാശപത്രിക കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു സമർപ്പിക്കും.
കെആർഎൽസിസി സെക്രട്ടറി ആന്റണി ആൽബർട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിയമ്മ, പ്രഫ. കെ.വി. തോമസ് എംപി, എം. വിൻസന്റ് എംഎൽഎ, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് സംഗമത്തിൽ പങ്കെടുത്തത്.