തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് രണ്ടു തവണ കണ്ണീർവാതകവും നാലു തവണ ജലപീരങ്കിയും പ്രയോഗിച്ചു. അഞ്ചു യുവമോർച്ച പ്രവർത്തകർക്കു പരുക്കേറ്റു. പോലീസിനു നേരെ കല്ലേറുമുണ്ടായി.
പോലീസ് അതിക്രമമെന്നാരോപിച്ച് ബിജെപി ദേശീയ നിർവാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ദേവസ്വംബോർഡ് ജംഗ്ഷനിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നോടെ കവടിയാറിൽ നിന്ന് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രകടനമായെത്തിയത്.
പ്രകടനത്തെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നിലുണ്ടായിരുന്നവരെല്ലാം ചിതറിയോടിയെങ്കിലും മുൻനിര ബാരിക്കേഡിനു മുന്നിൽ നിലയുറപ്പിച്ചു. പ്രവർത്തകരിലൊരാൾ കുഴഞ്ഞുവീണു. മറ്റൊരാൾക്കു തെറിച്ചുവീണും പരിക്കേറ്റു. ഇവരെ സംഘർഷ സ്ഥലത്തുനിന്ന് നീക്കുന്നതിനിടെ പലഭാഗങ്ങളിലായി നിന്ന പ്രവർത്തകർ വീണ്ടും ബാരേിക്കഡിനു മുന്നിൽ തടിച്ചുകൂടി. ഇതോടെ മൂന്നാംവട്ടവും നാലാംവട്ടവും ജലപീരങ്കി പ്രയോഗിച്ചു. തുടർന്നു രണ്ടു കണ്ണീർവാതക ഷെല്ലുകളും പൊട്ടിച്ചു. പുക ശ്വസിച്ചു മൂന്നു പേർ അവശരായി. ചിതറി ഓടിയ പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസിന് നേരെ കല്ലെറിഞ്ഞു. പിന്നാലെ പി.കെ കൃഷ്ണദാസെത്തെി മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകരെ അകാരണമായി മർദിച്ചെന്ന് ആരോപിച്ച് കൃഷ്ണദാസിന്റെ തന്നെ നേതൃത്വത്തിൽ പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ റോഡിൽ കുത്തിയിരുന്നു.
പോലീസ് അതിക്രമമെന്നാരോപിച്ച് ബിജെപി ദേശീയ നിർവാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ദേവസ്വംബോർഡ് ജംഗ്ഷനിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നോടെ കവടിയാറിൽ നിന്ന് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രകടനമായെത്തിയത്.
പ്രകടനത്തെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നിലുണ്ടായിരുന്നവരെല്ലാം ചിതറിയോടിയെങ്കിലും മുൻനിര ബാരിക്കേഡിനു മുന്നിൽ നിലയുറപ്പിച്ചു. പ്രവർത്തകരിലൊരാൾ കുഴഞ്ഞുവീണു. മറ്റൊരാൾക്കു തെറിച്ചുവീണും പരിക്കേറ്റു. ഇവരെ സംഘർഷ സ്ഥലത്തുനിന്ന് നീക്കുന്നതിനിടെ പലഭാഗങ്ങളിലായി നിന്ന പ്രവർത്തകർ വീണ്ടും ബാരേിക്കഡിനു മുന്നിൽ തടിച്ചുകൂടി. ഇതോടെ മൂന്നാംവട്ടവും നാലാംവട്ടവും ജലപീരങ്കി പ്രയോഗിച്ചു. തുടർന്നു രണ്ടു കണ്ണീർവാതക ഷെല്ലുകളും പൊട്ടിച്ചു. പുക ശ്വസിച്ചു മൂന്നു പേർ അവശരായി. ചിതറി ഓടിയ പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസിന് നേരെ കല്ലെറിഞ്ഞു. പിന്നാലെ പി.കെ കൃഷ്ണദാസെത്തെി മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകരെ അകാരണമായി മർദിച്ചെന്ന് ആരോപിച്ച് കൃഷ്ണദാസിന്റെ തന്നെ നേതൃത്വത്തിൽ പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ റോഡിൽ കുത്തിയിരുന്നു.