കൊച്ചി: സൂചി കുത്താൻ ഇടം കിട്ടിയാൽ അവിടെയും അഴിമതി നടത്തുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. അന്താരാഷ്ട്ര അഴിമതിദിനത്തിന്റെ ഭാഗമായി അഴിമതി വിരുദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം മുതലാളിത്ത വ്യവസ്ഥിതിയിൽനിന്ന് അഴിമതിക്കുള്ളിലേക്കു മാറിയിരിക്കുന്നു. വിജിലൻസിന്റെയും സിബിഐയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്തെ ജനങ്ങളിൽ വലിയൊരു വിഭാഗവും അഴിമതി എന്നതിനെക്കുറിച്ച് നിശ്ചയമില്ലാത്തവരാണ്. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തിട്ടുള്ളത് ഇന്ത്യയിലെ അര ശതമാനം ആളുകൾ മാത്രമാണ്. പഞ്ചായത്തിലെ ജനപ്രതിനിധികൾ മുതൽ മന്ത്രിമാർ വരെ സ്വത്തുവിവരം പ്രഖ്യാപിക്കണമെന്നു നിയമമുണ്ടെങ്കിലും ആരും നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധനിയമങ്ങൾ നടപ്പാക്കാൻ മാറിമാറി വന്ന സർക്കാരുകൾ തയാറാകുന്നില്ലെന്ന് ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് അഡ്വ.ഡി.ബി ബിനു പറഞ്ഞു.
അധികാരം മുതലാളിത്ത വ്യവസ്ഥിതിയിൽനിന്ന് അഴിമതിക്കുള്ളിലേക്കു മാറിയിരിക്കുന്നു. വിജിലൻസിന്റെയും സിബിഐയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്തെ ജനങ്ങളിൽ വലിയൊരു വിഭാഗവും അഴിമതി എന്നതിനെക്കുറിച്ച് നിശ്ചയമില്ലാത്തവരാണ്. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തിട്ടുള്ളത് ഇന്ത്യയിലെ അര ശതമാനം ആളുകൾ മാത്രമാണ്. പഞ്ചായത്തിലെ ജനപ്രതിനിധികൾ മുതൽ മന്ത്രിമാർ വരെ സ്വത്തുവിവരം പ്രഖ്യാപിക്കണമെന്നു നിയമമുണ്ടെങ്കിലും ആരും നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധനിയമങ്ങൾ നടപ്പാക്കാൻ മാറിമാറി വന്ന സർക്കാരുകൾ തയാറാകുന്നില്ലെന്ന് ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് അഡ്വ.ഡി.ബി ബിനു പറഞ്ഞു.