ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവവേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനു യുവമോർച്ചയുടെ കരിങ്കൊടി. പ്രധാനവേദിയായ ലിയോ തെർട്ടീൻത് സ്കൂളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തിയപ്പോഴാണ് എൻഎച്ച് റോഡിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു ജീപ്പിൽ കയറ്റിയപ്പോൾ സംഘടിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ ജീപ്പ് തടഞ്ഞു പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചു. പുറത്തുനിന്ന യുവമോർച്ച - ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷവും പോലീസുമായി പ്രവർത്തകർ ഉന്തും തള്ളും നടന്നു. കരിങ്കൊടി കാണിച്ചതിനു യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വരുണ്‍, ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് ഗ്രാമം, രഞ്ജിത്ത് വടവക്കാട്ട്, ജില്ലാ കമ്മിറ്റിയംഗം രഞ്ജിത്ത്, അജൂബ്, ആനന്ദ്, അനീഷ്, സന്ദീപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു ജീപ്പിൽ കയറ്റിയപ്പോൾ സംഘടിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ ജീപ്പ് തടഞ്ഞു പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചു. പുറത്തുനിന്ന യുവമോർച്ച - ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷവും പോലീസുമായി പ്രവർത്തകർ ഉന്തും തള്ളും നടന്നു. കരിങ്കൊടി കാണിച്ചതിനു യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വരുണ്‍, ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് ഗ്രാമം, രഞ്ജിത്ത് വടവക്കാട്ട്, ജില്ലാ കമ്മിറ്റിയംഗം രഞ്ജിത്ത്, അജൂബ്, ആനന്ദ്, അനീഷ്, സന്ദീപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.