ആലപ്പുഴ: അവധിദിനത്തിന്റെ ആവേശവുമായി ജനാവലി സംസ്ഥാനസ്കൂൾ കലോത്സവ ത്തിന്റെ പ്രധാനവേദികളിലേക്ക് ഒഴുകിയെത്തിയ രണ്ടാം ദിനം ശ്രദ്ധേയമായതു പ്രതിഷേധങ്ങൾ.
കവിത മോഷണ വിവാദത്തിൽപ്പെട്ട ദീപ നിശാന്ത് ഉപന്യാസ രചനയുടെ വിധികർത്താവായി എത്തിയതിനെത്തുടർന്നായിരുന്നു ഇന്നലത്തെ ആദ്യ പ്രതിഷേധം. യുവജന- രാഷ്ട്രീയകക്ഷികൾ മാർച്ച് നടത്തിയെങ്കിലും പോലീസ് ഇവരെ നീക്കി സുരക്ഷയൊരുക്കി വിധി നിർണയം നടത്തിച്ചു. പിന്നീട് പ്രധാന വേദിക്കു മുന്നിൽ മന്ത്രിയുടെയും ദീപയുടെയും കോലം കത്തിക്കലിലേക്കും എത്തി.
കൂടിയാട്ടം വേദിയിലെ സംഘർഷമായിരുന്നു പിന്നീട്. വിധികർത്താവിനെ ചൊല്ലിയായിരുന്നു ഇവിടെയും പ്രശ്നം. 17 മത്സരാർഥികൾ ഉണ്ടായിരുന്ന കൂടിയാട്ടത്തിലെ 15 ടീമുകളാണ് പ്രതിഷേധവുമായെത്തിയത്.
കവിത മോഷണ വിവാദത്തിൽപ്പെട്ട ദീപ നിശാന്ത് ഉപന്യാസ രചനയുടെ വിധികർത്താവായി എത്തിയതിനെത്തുടർന്നായിരുന്നു ഇന്നലത്തെ ആദ്യ പ്രതിഷേധം. യുവജന- രാഷ്ട്രീയകക്ഷികൾ മാർച്ച് നടത്തിയെങ്കിലും പോലീസ് ഇവരെ നീക്കി സുരക്ഷയൊരുക്കി വിധി നിർണയം നടത്തിച്ചു. പിന്നീട് പ്രധാന വേദിക്കു മുന്നിൽ മന്ത്രിയുടെയും ദീപയുടെയും കോലം കത്തിക്കലിലേക്കും എത്തി.
കൂടിയാട്ടം വേദിയിലെ സംഘർഷമായിരുന്നു പിന്നീട്. വിധികർത്താവിനെ ചൊല്ലിയായിരുന്നു ഇവിടെയും പ്രശ്നം. 17 മത്സരാർഥികൾ ഉണ്ടായിരുന്ന കൂടിയാട്ടത്തിലെ 15 ടീമുകളാണ് പ്രതിഷേധവുമായെത്തിയത്.