ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി മരിച്ചു. പുരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽപ്പെട്ട ആനമുക്കിലെ ചപ്പിലി കൃഷ്ണനാ (45) ണു മരിച്ചത്.
കാട്ടാനയുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിച്ചിട്ടും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയില്ലെന്ന് ആരോപിച്ചും മേഖലയിൽ തുടരുന്ന കാട്ടാനശല്യത്തിൽ പ്രതിഷേധിച്ചും കൃഷ്ണന്റെ മൃതദേഹം വിട്ടുകൊടുക്കാതെ ആദിവാസികൾ പ്രതിഷേധിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ തിരിഞ്ഞോടിയ കാട്ടാന കൃഷ്ണനെ തുമ്പിക്കൈകൊണ്ട് അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കൃഷ്ണനൊപ്പമുണ്ടായിരുന്ന സജി, നാരായണൻ എന്നിവർ എതിർദിശയിലേക്ക് ഓടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാട്ടാനയുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിച്ചിട്ടും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയില്ലെന്ന് ആരോപിച്ചും മേഖലയിൽ തുടരുന്ന കാട്ടാനശല്യത്തിൽ പ്രതിഷേധിച്ചും കൃഷ്ണന്റെ മൃതദേഹം വിട്ടുകൊടുക്കാതെ ആദിവാസികൾ പ്രതിഷേധിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ തിരിഞ്ഞോടിയ കാട്ടാന കൃഷ്ണനെ തുമ്പിക്കൈകൊണ്ട് അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കൃഷ്ണനൊപ്പമുണ്ടായിരുന്ന സജി, നാരായണൻ എന്നിവർ എതിർദിശയിലേക്ക് ഓടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.