ചങ്ങനാശേരി: ഒരു നാടകത്തിന്റെ എല്ലാ ഉദ്വേഗവും നിറഞ്ഞതായിരുന്നു വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചവിട്ടുനാടക മത്സരം. മത്സരിക്കാനാകുമോയെന്ന ആശങ്കയായിരുന്നു അവസാന നിമിഷം വരെ.
അന്തിമ നിമിഷത്തിൽ കോടതി കനിഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കോടതിവിധി വാങ്ങി ആലപ്പുഴയ്ക്കു പാഞ്ഞു. ചവിട്ടുനാടക വേദിയിലെത്തുന്നതുവരെ നെഞ്ചിനുള്ളിലായിരുന്നു ചവിട്ടുനാടകം. എന്നിട്ടും വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
കോട്ടയം റവന്യു ജില്ലാ കലാമേളയിൽ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിന്റെ ചവിട്ടുനാടകം നിർഭാഗ്യവശാൽ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടിരുന്നു. ഒന്നാംസ്ഥാനക്കാരിൽനിന്നു 14 മാർക്കിന്റെ വ്യത്യാസം. ഇത്രയും മാർക്കിന്റെ വ്യത്യാസമുള്ളതിനാൽ ഡിപിഐയിൽ അപ്പീൽ പാസായില്ല. തുടർന്ന് ലോകായുക്തയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാഴപ്പള്ളി സ്കൂളിലെതന്നെ രക്ഷിതാവായ അജി ആർ. നായർ എന്ന അഭിഭാഷകൻ മുഖേന കോട്ടയം മുനിസിഫ് കോടതിയിൽ ഹർജി നൽകി.
കോടതി വാദംകേട്ടു വിധി പ്രഖ്യാപിച്ചു വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ ടീമിനു സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുളള ഉത്തരവിറങ്ങിയതു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന്.അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയിൽ വാഴപ്പള്ളിയിലെ സ്കൂളിൽ വേഷസജ്ജമായിരുന്ന ടീം വിധി വന്നതോടെ അതിവേഗത്തിൽ ആലപ്പുഴയിലെ വേദിയിലെത്തി റിപ്പോർട്ട് ചെയ്തു. ഇന്നലെ പുലർച്ചെ മൂന്നിനു നടന്ന മത്സരത്തിൽ അരങ്ങുണർത്തി വാഴപ്പള്ളി ടീം ഒന്നാം സ്ഥാനം കൈയടക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകമത്സരം വൈകിയതു മൂലമാണ് തങ്ങൾക്കു മത്സരിക്കാൻ കഴിഞ്ഞതെന്നു പ്രിൻസിപ്പൽ സിസ്റ്റർ ടിസ പടിഞ്ഞാറേക്കര പറഞ്ഞു.
പൈങ്കുളവും 217 ശിഷ്യൻമാരും
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും പൈങ്കുളം നാരായണ ചാക്യാർ പതിവ് തെറ്റിച്ചില്ല. 217 ശിഷ്യൻമാരുമായാണ് പൈങ്കുളം എത്തിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 15 ടീമുകളെയും ഹൈസ്കൂൾ വിഭാഗത്തിൽ 12 ടീമുകളെയുമാണ് പരിശീലിപ്പിച്ചത്.
ഹയർസെക്കൻഡറി വിഭാഗം കൂടിയാട്ടമത്സരത്തിൽ 17 ടീമുകളിൽ 15 ടീമും പൈങ്കുളത്തിന്റെ ശിഷ്യൻമാരാണ്. 30 വർഷമായി ശിഷ്യസന്പത്തിന്റെ പെരുമയുടെ നിറവിലാണ് അദ്ദേഹം.
കലോത്സവവേദിയിലെ ഗ്ലാമർ ഗുരുവായി തിളങ്ങുന്ന അദ്ദേഹത്തിനു ചാക്യാർകൂത്തിനും നങ്ങ്യാർകൂത്തിനുമാണ് ശിഷ്യൻമാർ ഏറെയുള്ളത്. പൈങ്കുളം രാമചാക്യാർക്ക് ഓരോ വർഷവും ശിഷ്യന്മാർ കൂടി വരുന്ന കഥയാണു പറയാനുള്ളത്. അമ്മാവനും ഗുരുനാഥനുമായ പൈങ്കുളം രാമചാക്യാരാണ് ചാക്യാർകൂത്തിലേക്കു നാരായണ ചാക്യാരെ കൊണ്ടുവന്നത്.
വിധികർത്താവിനെതിരേ പ്രതിഷേധം; റോഡിൽ പ്രതിഷേധ കൂടിയാട്ടം
ആലപ്പുഴ: കൂടിയാട്ടവേദിയിലെ വിധികർത്താവിനെ മാറ്റണമെന്നാവശ്യപ്പെട്ടു മേക്കപ്പോടെ പെണ്കുട്ടികൾ റോഡിലേക്കിറങ്ങി. കലോത്സവ വേദി സംഘർഷത്തിലേക്കു മാറിയപ്പോൾ വിധികർത്താവിനെ മാറ്റാൻ സംഘാടകർ തയാറായി.
ടിഡി എച്ച്എസ്എസിലെ ഹയർസെക്കൻഡറി വിഭാഗം പെണ്കുട്ടികളുടെ കൂടിയാട്ട വേദിയിലാണു മത്സരാർഥികളുടെ വൻപ്രതിഷേധമുണ്ടായത്. വൈകാതെ സമരം തെരുവിലേക്കു നീണ്ടു. പ്രധാനവേദിയായ ലിയോ തേർട്ടീന്ത് സ്കൂളിലേക്കു മാർച്ച് നടത്തിയ വിദ്യാർഥികളെ പോലീസ് വഴിയിൽ തടഞ്ഞു. രാത്രി ഏഴോടെ എഡിപിഐ എത്തി റോഡിൽവച്ചുതന്നെ വിദ്യാർഥിനികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു സമരം അവസാനിച്ചത്. മത്സരം ഇന്നു രാവിലെ 10നു നടത്തുമെന്നും വേദി രാവിലെ മാധ്യമങ്ങൾ മുഖേന അറിയിക്കുമെന്നും എഡിപിഐ അറിയിച്ചു. പുതിയ വിധികർത്താവിനെ കണ്ടെത്തിയതായി എഡിപിഐ പറഞ്ഞു. വിദ്യാർഥികൾക്കു താമസവും ഭക്ഷണവും സൗജന്യമായി നൽകും. പ്രഖ്യാപനം കൈയടികളോടെയാണു വിദ്യാർഥിനികൾ സ്വീകരിച്ചത്. എഡിപിഐ ജിമ്മി കെ. ജോസ്. ജില്ലാ പോലീസ് മേധാവി സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പുചർച്ച നടത്തിയത്.
വിധികർത്താവ് പരിശീലിപ്പിക്കുന്ന ടീം മത്സരത്തിനുണ്ടെന്നും ഇതു അനുവദിക്കാനാവില്ലെന്നും പറഞ്ഞാണ് കൂടിയാട്ട മത്സരാർഥികൾ വേദിയിൽ പ്രതിഷേധിച്ചത്. ആലപ്പുഴ ജില്ലാ ടീമിന്റെ പരിശീലകനാണെന്നാരോപിച്ചു വിധികർത്താവായ കലാമണ്ഡലം കനകകുമാറിനെതിരേയായിരുന്നു പ്രതിഷേധം. മൂന്നിന് തുടങ്ങേണ്ട മത്സരം വൻപ്രതിഷേധത്തിൽ മുങ്ങി. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും ഈ വിധികർത്താവിനെതിരേ പരാതിയുണ്ടായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. നേരത്തെ കനകകുമാറിന്റെ കീഴിൽ അഭ്യസിക്കുകയും പിന്നീട് പൈങ്കുളത്തിന്റെ അടുത്തേക്കു മാറുകയും ചെയ്ത വിദ്യാർഥികളും പ്രതിഷേധ സമരത്തിലുണ്ടായിരുന്നു. ജില്ലാ കലോത്സവത്തിൽ നങ്ങ്യാർക്കൂത്തിന്റെ വിധികർത്താവായിരുന്ന കനകകുമാർ തങ്ങൾക്കു ബി ഗ്രേഡ് മാത്രമാണ് നൽകിയതെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. സംസ്ഥാന കലോത്സവത്തിൽ എത്തിയാലും ബി ഗ്രേഡ് മാത്രമേ നൽകുകയുള്ളൂവെന്ന് ഭീഷണി മുഴക്കിയതായും വിദ്യാർഥികൾ ആരോപിച്ചു.
വിധികർത്താവിനെതിരേ കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ, ഫലമുണ്ടായില്ല. വിധികർത്താവിനെ ജഡ്ജസ് പാനലിൽ കണ്ടതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വിവാദവിധികർത്താവിനെ മാറ്റിയില്ലെങ്കിൽ 17 ടീമുകളിൽ 15 ടീമുകളും മത്സരിക്കില്ലെന്നു നിലപാടെടുത്തു. മത്സരാർഥികൾ പിൻവാങ്ങുന്നില്ലെന്നു കണ്ടപ്പോൾ എഡിപിഐ എസ്കോർട്ടിംഗ് അധ്യാപകരുമായി ചർച്ച നടത്തി. മത്സരം നടത്തണമെന്നും ഫലപ്രഖ്യാപനത്തിൽ ക്രമക്കേടുണ്ടെങ്കിൽ ഹയർ അപ്പീൽ പോകാമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും എഡിപിഐ അറിയിച്ചെങ്കിലും മത്സരാർഥികൾ സമ്മതിച്ചില്ല. നിരവധി തവണ ചർച്ച നടത്തിയെങ്കിലും വിദ്യാർഥികളും അധ്യാപകരും അയഞ്ഞില്ല. വാക്കുതർക്കം ഏറെ നേരം തുടർന്നു. തുടർന്നും മത്സരം തുടരാൻ തീരുമാനമെടുത്തെങ്കിലും വിദ്യാർഥികൾ വേദി കൈയേറി ഉപരോധം നടത്തി. ഗോ ബായ്ക്ക് മുദ്രാവാക്യം വിളികളോടെ അവർ വേദിയിൽ നിലകൊണ്ടു. തുടർന്നു മത്സരം മാറ്റിവച്ചെന്നു പ്രഖ്യാപിച്ചെങ്കിലും വിധികർത്താവിനെ മാറ്റാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്നു വിദ്യാർഥികളും രക്ഷിതാക്കളും ഉറച്ചുപറഞ്ഞു. ഒടുവിൽ മേക്കപ്പോടെ പെണ്കുട്ടികൾ നടത്തിയ തെരുവുസമരം വിജയം കാണുകയായിരുന്നു.
പോലീസ് സംരക്ഷണത്തിൽ ദീപ നിശാന്തിന്റെ മൂല്യനിർണയം
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രചനാമത്സരങ്ങളിലെ ഉപന്യാസമത്സരത്തിനു വിധികർത്താവായി കവിതാ വിവാദത്തിൽപ്പെട്ട അധ്യാപിക ദീപ നിശാന്ത്. എസ്. കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഏറെ വിമർശനങ്ങളേറ്റുവാങ്ങിയ ഇവരെ വിധികർത്താവാക്കിയതിൽ പ്രതിഷേധിച്ചു യുവജനസംഘടനകളും രംഗത്തിറങ്ങിയതോടെ കലോത്സവവേദി പ്രതിഷേധവേദിയായി. ഒടുവിൽ പോലീസ് കാവലിൽ വിധിനിർണയവും നടത്തി ദീപ മടങ്ങി.
ദീപ നിശാന്ത് വിധികർത്താവായി എത്തുന്നുവെന്നറിഞ്ഞതുമുതൽ പോലീസും ശക്തമായ മുൻകരുതൽ എടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇക്കുറി രചനാ മത്സരങ്ങൾ ഇല്ലെങ്കിലും റവന്യു ജില്ലാതല മത്സരങ്ങളിൽ ഒന്നാമതെത്തിയവ സംസ്ഥാന തലത്തിൽ വിലയിരുത്തി ഗ്രേഡുകൾ നൽകുകയാണ്. ലജനത്ത് എച്ച്എസ്എസിലാണ് രചനാമത്സരങ്ങളുടെ മൂല്യനിർണയം നിശ്ചയിച്ചിരുന്നത്. ദീപ നിശാന്തിന്റെ വരവും ഇതര പ്രശ്നങ്ങളും മുൻകൂട്ടി കണ്ട് മൂല്യനിർണയവേദി ഗവണ്മെന്റ് സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലേക്കു മാറ്റി. വരുന്നതു സംബന്ധിച്ച് അനിശ്ചിതത്വവും ആദ്യം മുതലേ ഉണ്ടായിരുന്നു.
രാവിലെ പത്തിനു ശേഷമാണ് ഇവർ എത്തിയത്. ആദ്യം തന്നെ എബിവിപി പ്രവർത്തകരാണ് ഇവിടേക്കു കവിത മോഷ്ടാവ് ദീപയെ മാറ്റുകയെന്ന തരത്തിലുള്ള മുദ്രാവാക്യം വിളികളുമായി എത്തിയത്. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് പന്ത്രണ്ടോടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ബാങ്കിലേക്ക് ഇരച്ചുകയറി. ഇവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി നിമിഷങ്ങൾക്കുള്ളിൽ കെഎസ്യു പ്രവർത്തകരായ രണ്ടു പെണ്കുട്ടികൾ ദീപ നിശാന്ത് ഗോബായ്ക്ക് വിളികളുമായി എത്തി. ഉടൻതന്നെ വനിതാ പോലീസും കൂടിയെത്തി ഇവരെ നീക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു മാറ്റാനായില്ല. റോഡിൽ ഇരുന്ന പ്രതിഷേധക്കാരെ ജീപ്പ് അടുത്തെത്തിച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒന്പതു പേരെയാണ് വിവിധ സമയങ്ങളിലായി കസ്റ്റഡിയിലെടുത്തത്.
രചനാ മത്സരത്തിന്റെ മറ്റു വിധികർത്താക്കളെയെല്ലാം കൊണ്ടുപോയ ശേഷം ഏറ്റവും ഒടുവിലായി ഒന്നോടെയാണ് കനത്ത പോലീസ് സംരക്ഷണത്തിൽ ദീപയെ കൊണ്ടുപോയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ മടങ്ങിയ അവർ പിന്നീട് കവയിത്രിയായ ദീപയെ അല്ല അധ്യാപികയായ ദീപയെ ആണ് വിധികർത്താവായി ക്ഷണിച്ചതെന്നു മാധ്യമങ്ങളോടു പ്രതികരിച്ചു. അതുകൊണ്ടുതന്നെ മാറിനിൽക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതികരണം. തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിച്ചു. കവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പുപറഞ്ഞതാണെന്നും അത് പിന്നീട് ഉയർത്തുന്നത് ശരിയല്ലെന്നും ഇവർ പറഞ്ഞു.
ദീപ നിശാന്തിന്റെ വിധികർത്താവായുള്ള വരവിനെ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ പലതും പ്രചരിക്കുന്നതിനിടെയായിരുന്നു ഇവരുടെ വരവും. വിധികർത്താവിന്റെ സ്ഥാനത്തുനിന്നു മാറ്റില്ലെന്നും വിവാദം ഉണ്ടാകുന്നതിനു മുന്നേ വിധികർത്താക്കളാരെന്നതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നതുമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വിശദീകരണം. സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി ജി. സുധാകരന്റെ പ്രതികരണമാകട്ടെ വിധികർത്താക്കളെ നിർണയിക്കുന്നതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനാണെന്നായിരുന്നു. കലോത്സവ മാനുവലിന് അനുസൃതമായി തന്നെയാണ് വിധികർത്താക്കളെ നിർണയിച്ചതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. ദീപ നിശാന്ത് അധ്യാപികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ നിമിഷത്തിൽ കോടതി കനിഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കോടതിവിധി വാങ്ങി ആലപ്പുഴയ്ക്കു പാഞ്ഞു. ചവിട്ടുനാടക വേദിയിലെത്തുന്നതുവരെ നെഞ്ചിനുള്ളിലായിരുന്നു ചവിട്ടുനാടകം. എന്നിട്ടും വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
കോട്ടയം റവന്യു ജില്ലാ കലാമേളയിൽ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിന്റെ ചവിട്ടുനാടകം നിർഭാഗ്യവശാൽ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടിരുന്നു. ഒന്നാംസ്ഥാനക്കാരിൽനിന്നു 14 മാർക്കിന്റെ വ്യത്യാസം. ഇത്രയും മാർക്കിന്റെ വ്യത്യാസമുള്ളതിനാൽ ഡിപിഐയിൽ അപ്പീൽ പാസായില്ല. തുടർന്ന് ലോകായുക്തയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാഴപ്പള്ളി സ്കൂളിലെതന്നെ രക്ഷിതാവായ അജി ആർ. നായർ എന്ന അഭിഭാഷകൻ മുഖേന കോട്ടയം മുനിസിഫ് കോടതിയിൽ ഹർജി നൽകി.
കോടതി വാദംകേട്ടു വിധി പ്രഖ്യാപിച്ചു വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ ടീമിനു സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുളള ഉത്തരവിറങ്ങിയതു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന്.അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയിൽ വാഴപ്പള്ളിയിലെ സ്കൂളിൽ വേഷസജ്ജമായിരുന്ന ടീം വിധി വന്നതോടെ അതിവേഗത്തിൽ ആലപ്പുഴയിലെ വേദിയിലെത്തി റിപ്പോർട്ട് ചെയ്തു. ഇന്നലെ പുലർച്ചെ മൂന്നിനു നടന്ന മത്സരത്തിൽ അരങ്ങുണർത്തി വാഴപ്പള്ളി ടീം ഒന്നാം സ്ഥാനം കൈയടക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകമത്സരം വൈകിയതു മൂലമാണ് തങ്ങൾക്കു മത്സരിക്കാൻ കഴിഞ്ഞതെന്നു പ്രിൻസിപ്പൽ സിസ്റ്റർ ടിസ പടിഞ്ഞാറേക്കര പറഞ്ഞു.
പൈങ്കുളവും 217 ശിഷ്യൻമാരും
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും പൈങ്കുളം നാരായണ ചാക്യാർ പതിവ് തെറ്റിച്ചില്ല. 217 ശിഷ്യൻമാരുമായാണ് പൈങ്കുളം എത്തിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 15 ടീമുകളെയും ഹൈസ്കൂൾ വിഭാഗത്തിൽ 12 ടീമുകളെയുമാണ് പരിശീലിപ്പിച്ചത്.
ഹയർസെക്കൻഡറി വിഭാഗം കൂടിയാട്ടമത്സരത്തിൽ 17 ടീമുകളിൽ 15 ടീമും പൈങ്കുളത്തിന്റെ ശിഷ്യൻമാരാണ്. 30 വർഷമായി ശിഷ്യസന്പത്തിന്റെ പെരുമയുടെ നിറവിലാണ് അദ്ദേഹം.
കലോത്സവവേദിയിലെ ഗ്ലാമർ ഗുരുവായി തിളങ്ങുന്ന അദ്ദേഹത്തിനു ചാക്യാർകൂത്തിനും നങ്ങ്യാർകൂത്തിനുമാണ് ശിഷ്യൻമാർ ഏറെയുള്ളത്. പൈങ്കുളം രാമചാക്യാർക്ക് ഓരോ വർഷവും ശിഷ്യന്മാർ കൂടി വരുന്ന കഥയാണു പറയാനുള്ളത്. അമ്മാവനും ഗുരുനാഥനുമായ പൈങ്കുളം രാമചാക്യാരാണ് ചാക്യാർകൂത്തിലേക്കു നാരായണ ചാക്യാരെ കൊണ്ടുവന്നത്.
വിധികർത്താവിനെതിരേ പ്രതിഷേധം; റോഡിൽ പ്രതിഷേധ കൂടിയാട്ടം
ആലപ്പുഴ: കൂടിയാട്ടവേദിയിലെ വിധികർത്താവിനെ മാറ്റണമെന്നാവശ്യപ്പെട്ടു മേക്കപ്പോടെ പെണ്കുട്ടികൾ റോഡിലേക്കിറങ്ങി. കലോത്സവ വേദി സംഘർഷത്തിലേക്കു മാറിയപ്പോൾ വിധികർത്താവിനെ മാറ്റാൻ സംഘാടകർ തയാറായി.
ടിഡി എച്ച്എസ്എസിലെ ഹയർസെക്കൻഡറി വിഭാഗം പെണ്കുട്ടികളുടെ കൂടിയാട്ട വേദിയിലാണു മത്സരാർഥികളുടെ വൻപ്രതിഷേധമുണ്ടായത്. വൈകാതെ സമരം തെരുവിലേക്കു നീണ്ടു. പ്രധാനവേദിയായ ലിയോ തേർട്ടീന്ത് സ്കൂളിലേക്കു മാർച്ച് നടത്തിയ വിദ്യാർഥികളെ പോലീസ് വഴിയിൽ തടഞ്ഞു. രാത്രി ഏഴോടെ എഡിപിഐ എത്തി റോഡിൽവച്ചുതന്നെ വിദ്യാർഥിനികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു സമരം അവസാനിച്ചത്. മത്സരം ഇന്നു രാവിലെ 10നു നടത്തുമെന്നും വേദി രാവിലെ മാധ്യമങ്ങൾ മുഖേന അറിയിക്കുമെന്നും എഡിപിഐ അറിയിച്ചു. പുതിയ വിധികർത്താവിനെ കണ്ടെത്തിയതായി എഡിപിഐ പറഞ്ഞു. വിദ്യാർഥികൾക്കു താമസവും ഭക്ഷണവും സൗജന്യമായി നൽകും. പ്രഖ്യാപനം കൈയടികളോടെയാണു വിദ്യാർഥിനികൾ സ്വീകരിച്ചത്. എഡിപിഐ ജിമ്മി കെ. ജോസ്. ജില്ലാ പോലീസ് മേധാവി സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പുചർച്ച നടത്തിയത്.
വിധികർത്താവ് പരിശീലിപ്പിക്കുന്ന ടീം മത്സരത്തിനുണ്ടെന്നും ഇതു അനുവദിക്കാനാവില്ലെന്നും പറഞ്ഞാണ് കൂടിയാട്ട മത്സരാർഥികൾ വേദിയിൽ പ്രതിഷേധിച്ചത്. ആലപ്പുഴ ജില്ലാ ടീമിന്റെ പരിശീലകനാണെന്നാരോപിച്ചു വിധികർത്താവായ കലാമണ്ഡലം കനകകുമാറിനെതിരേയായിരുന്നു പ്രതിഷേധം. മൂന്നിന് തുടങ്ങേണ്ട മത്സരം വൻപ്രതിഷേധത്തിൽ മുങ്ങി. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും ഈ വിധികർത്താവിനെതിരേ പരാതിയുണ്ടായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. നേരത്തെ കനകകുമാറിന്റെ കീഴിൽ അഭ്യസിക്കുകയും പിന്നീട് പൈങ്കുളത്തിന്റെ അടുത്തേക്കു മാറുകയും ചെയ്ത വിദ്യാർഥികളും പ്രതിഷേധ സമരത്തിലുണ്ടായിരുന്നു. ജില്ലാ കലോത്സവത്തിൽ നങ്ങ്യാർക്കൂത്തിന്റെ വിധികർത്താവായിരുന്ന കനകകുമാർ തങ്ങൾക്കു ബി ഗ്രേഡ് മാത്രമാണ് നൽകിയതെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. സംസ്ഥാന കലോത്സവത്തിൽ എത്തിയാലും ബി ഗ്രേഡ് മാത്രമേ നൽകുകയുള്ളൂവെന്ന് ഭീഷണി മുഴക്കിയതായും വിദ്യാർഥികൾ ആരോപിച്ചു.
വിധികർത്താവിനെതിരേ കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ, ഫലമുണ്ടായില്ല. വിധികർത്താവിനെ ജഡ്ജസ് പാനലിൽ കണ്ടതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വിവാദവിധികർത്താവിനെ മാറ്റിയില്ലെങ്കിൽ 17 ടീമുകളിൽ 15 ടീമുകളും മത്സരിക്കില്ലെന്നു നിലപാടെടുത്തു. മത്സരാർഥികൾ പിൻവാങ്ങുന്നില്ലെന്നു കണ്ടപ്പോൾ എഡിപിഐ എസ്കോർട്ടിംഗ് അധ്യാപകരുമായി ചർച്ച നടത്തി. മത്സരം നടത്തണമെന്നും ഫലപ്രഖ്യാപനത്തിൽ ക്രമക്കേടുണ്ടെങ്കിൽ ഹയർ അപ്പീൽ പോകാമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും എഡിപിഐ അറിയിച്ചെങ്കിലും മത്സരാർഥികൾ സമ്മതിച്ചില്ല. നിരവധി തവണ ചർച്ച നടത്തിയെങ്കിലും വിദ്യാർഥികളും അധ്യാപകരും അയഞ്ഞില്ല. വാക്കുതർക്കം ഏറെ നേരം തുടർന്നു. തുടർന്നും മത്സരം തുടരാൻ തീരുമാനമെടുത്തെങ്കിലും വിദ്യാർഥികൾ വേദി കൈയേറി ഉപരോധം നടത്തി. ഗോ ബായ്ക്ക് മുദ്രാവാക്യം വിളികളോടെ അവർ വേദിയിൽ നിലകൊണ്ടു. തുടർന്നു മത്സരം മാറ്റിവച്ചെന്നു പ്രഖ്യാപിച്ചെങ്കിലും വിധികർത്താവിനെ മാറ്റാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്നു വിദ്യാർഥികളും രക്ഷിതാക്കളും ഉറച്ചുപറഞ്ഞു. ഒടുവിൽ മേക്കപ്പോടെ പെണ്കുട്ടികൾ നടത്തിയ തെരുവുസമരം വിജയം കാണുകയായിരുന്നു.
പോലീസ് സംരക്ഷണത്തിൽ ദീപ നിശാന്തിന്റെ മൂല്യനിർണയം
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രചനാമത്സരങ്ങളിലെ ഉപന്യാസമത്സരത്തിനു വിധികർത്താവായി കവിതാ വിവാദത്തിൽപ്പെട്ട അധ്യാപിക ദീപ നിശാന്ത്. എസ്. കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഏറെ വിമർശനങ്ങളേറ്റുവാങ്ങിയ ഇവരെ വിധികർത്താവാക്കിയതിൽ പ്രതിഷേധിച്ചു യുവജനസംഘടനകളും രംഗത്തിറങ്ങിയതോടെ കലോത്സവവേദി പ്രതിഷേധവേദിയായി. ഒടുവിൽ പോലീസ് കാവലിൽ വിധിനിർണയവും നടത്തി ദീപ മടങ്ങി.
ദീപ നിശാന്ത് വിധികർത്താവായി എത്തുന്നുവെന്നറിഞ്ഞതുമുതൽ പോലീസും ശക്തമായ മുൻകരുതൽ എടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇക്കുറി രചനാ മത്സരങ്ങൾ ഇല്ലെങ്കിലും റവന്യു ജില്ലാതല മത്സരങ്ങളിൽ ഒന്നാമതെത്തിയവ സംസ്ഥാന തലത്തിൽ വിലയിരുത്തി ഗ്രേഡുകൾ നൽകുകയാണ്. ലജനത്ത് എച്ച്എസ്എസിലാണ് രചനാമത്സരങ്ങളുടെ മൂല്യനിർണയം നിശ്ചയിച്ചിരുന്നത്. ദീപ നിശാന്തിന്റെ വരവും ഇതര പ്രശ്നങ്ങളും മുൻകൂട്ടി കണ്ട് മൂല്യനിർണയവേദി ഗവണ്മെന്റ് സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലേക്കു മാറ്റി. വരുന്നതു സംബന്ധിച്ച് അനിശ്ചിതത്വവും ആദ്യം മുതലേ ഉണ്ടായിരുന്നു.
രാവിലെ പത്തിനു ശേഷമാണ് ഇവർ എത്തിയത്. ആദ്യം തന്നെ എബിവിപി പ്രവർത്തകരാണ് ഇവിടേക്കു കവിത മോഷ്ടാവ് ദീപയെ മാറ്റുകയെന്ന തരത്തിലുള്ള മുദ്രാവാക്യം വിളികളുമായി എത്തിയത്. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് പന്ത്രണ്ടോടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ബാങ്കിലേക്ക് ഇരച്ചുകയറി. ഇവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി നിമിഷങ്ങൾക്കുള്ളിൽ കെഎസ്യു പ്രവർത്തകരായ രണ്ടു പെണ്കുട്ടികൾ ദീപ നിശാന്ത് ഗോബായ്ക്ക് വിളികളുമായി എത്തി. ഉടൻതന്നെ വനിതാ പോലീസും കൂടിയെത്തി ഇവരെ നീക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു മാറ്റാനായില്ല. റോഡിൽ ഇരുന്ന പ്രതിഷേധക്കാരെ ജീപ്പ് അടുത്തെത്തിച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒന്പതു പേരെയാണ് വിവിധ സമയങ്ങളിലായി കസ്റ്റഡിയിലെടുത്തത്.
രചനാ മത്സരത്തിന്റെ മറ്റു വിധികർത്താക്കളെയെല്ലാം കൊണ്ടുപോയ ശേഷം ഏറ്റവും ഒടുവിലായി ഒന്നോടെയാണ് കനത്ത പോലീസ് സംരക്ഷണത്തിൽ ദീപയെ കൊണ്ടുപോയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ മടങ്ങിയ അവർ പിന്നീട് കവയിത്രിയായ ദീപയെ അല്ല അധ്യാപികയായ ദീപയെ ആണ് വിധികർത്താവായി ക്ഷണിച്ചതെന്നു മാധ്യമങ്ങളോടു പ്രതികരിച്ചു. അതുകൊണ്ടുതന്നെ മാറിനിൽക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതികരണം. തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിച്ചു. കവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പുപറഞ്ഞതാണെന്നും അത് പിന്നീട് ഉയർത്തുന്നത് ശരിയല്ലെന്നും ഇവർ പറഞ്ഞു.
ദീപ നിശാന്തിന്റെ വിധികർത്താവായുള്ള വരവിനെ സംബന്ധിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ പലതും പ്രചരിക്കുന്നതിനിടെയായിരുന്നു ഇവരുടെ വരവും. വിധികർത്താവിന്റെ സ്ഥാനത്തുനിന്നു മാറ്റില്ലെന്നും വിവാദം ഉണ്ടാകുന്നതിനു മുന്നേ വിധികർത്താക്കളാരെന്നതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നതുമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വിശദീകരണം. സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി ജി. സുധാകരന്റെ പ്രതികരണമാകട്ടെ വിധികർത്താക്കളെ നിർണയിക്കുന്നതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനാണെന്നായിരുന്നു. കലോത്സവ മാനുവലിന് അനുസൃതമായി തന്നെയാണ് വിധികർത്താക്കളെ നിർണയിച്ചതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. ദീപ നിശാന്ത് അധ്യാപികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.