റാന്നി: കാണാതായ വിദ്യാർഥിയുടെ മൃതദേഹം പന്പാനദിയിൽ കണ്ടെത്തി. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങരവാലി പ്ലാത്താനത്ത് സ്റ്റീഫൻ - സ്മിത ദന്പതികളുടെ മൂത്തമകനും ഇടക്കുളം ഗുരുകുലം സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിയുമായ ആൽഫിൻ സ്റ്റീഫനാണ് (16) മരിച്ചത്.
വെള്ളിയാഴ്ച സ്കൂളിലേക്കു പോയ വിദ്യാർഥി ക്ലാസിൽ കയറിയിരുന്നില്ല. വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ നദിയിലെ ഒഴുക്കിൽപെട്ടെന്ന സൂചന ലഭിച്ചു. നാലു കൂട്ടുകാർക്കൊപ്പം വടശേരിക്കര പേങ്ങാട്ടു കടവിൽ കുളിക്കാനിറങ്ങിയ ആൽഫിനെ ആഴക്കയത്തിൽ അകപ്പെട്ടു കാണാതാകുകയായിരുന്നുവെന്ന് കൂട്ടുകാർ പിന്നീട് പറഞ്ഞു.
വിവരം ആരെയും അറിയിക്കാതെ കൂട്ടുകാർ സ്ഥലം വിടുകയായിരുന്നുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. രാത്രി ഇവരെ നേരിൽ കണ്ടു വിശദമായി ചോദിച്ചപ്പോൾ മാത്രമാണ് നദിയിൽ കാണാതായെന്ന വിവരം ലഭിച്ചത്. വിദ്യാർഥികൾ കാണിച്ചു കൊടുത്ത സ്ഥലങ്ങളിൽ രാത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ പോലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രണ്ടര കിലോമീറ്ററോളം താഴെ മംഗലത്തിൽ കടവിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നു പോസ്റ്റ് മാർട്ടം നടക്കും. സംസ്കാരം പിന്നീട്. സഹോദരൻ: ആഥിൻ സ്റ്റീഫൻ.
വെള്ളിയാഴ്ച സ്കൂളിലേക്കു പോയ വിദ്യാർഥി ക്ലാസിൽ കയറിയിരുന്നില്ല. വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ നദിയിലെ ഒഴുക്കിൽപെട്ടെന്ന സൂചന ലഭിച്ചു. നാലു കൂട്ടുകാർക്കൊപ്പം വടശേരിക്കര പേങ്ങാട്ടു കടവിൽ കുളിക്കാനിറങ്ങിയ ആൽഫിനെ ആഴക്കയത്തിൽ അകപ്പെട്ടു കാണാതാകുകയായിരുന്നുവെന്ന് കൂട്ടുകാർ പിന്നീട് പറഞ്ഞു.
വിവരം ആരെയും അറിയിക്കാതെ കൂട്ടുകാർ സ്ഥലം വിടുകയായിരുന്നുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. രാത്രി ഇവരെ നേരിൽ കണ്ടു വിശദമായി ചോദിച്ചപ്പോൾ മാത്രമാണ് നദിയിൽ കാണാതായെന്ന വിവരം ലഭിച്ചത്. വിദ്യാർഥികൾ കാണിച്ചു കൊടുത്ത സ്ഥലങ്ങളിൽ രാത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ പോലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രണ്ടര കിലോമീറ്ററോളം താഴെ മംഗലത്തിൽ കടവിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നു പോസ്റ്റ് മാർട്ടം നടക്കും. സംസ്കാരം പിന്നീട്. സഹോദരൻ: ആഥിൻ സ്റ്റീഫൻ.