പേരാമ്പ്ര: മരണാനന്തര അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി അഞ്ച് പേർക്ക് പുതുജീവൻ നൽകി കോഴിക്കോട് ചക്കിട്ടപാറ പൂഴിത്തോട് ഇടമണ്ണയിൽ ജോണി (ഷാജു)ന്റെ ഭാര്യ ലൈസാമ്മ (50) യാത്രയായി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ലൈസാമ്മ ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്. കഴിഞ്ഞ ആറാം തീയതി മൊടക്കല്ലൂർ ആശുപത്രിയിൽ നിന്നു പൂഴിത്തോട്ടിലെ വീട്ടിലേക്കു പോകവെ ബസിൽ നിന്ന് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ ലൈസാമ്മ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി.
തുടർന്ന് സംസ്ഥാന സർക്കാരിന് കീഴിൽ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെഎൻഒഎസിൽ ഇവരുടെ കുടുംബം അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോർട്ടിസ് ആശുപത്രിയിലും ഒരു വൃക്കയും, കരളും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും, ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ദാനമായി നൽകി. കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (ട്രാൻസ്റ്റൻ ) ബന്ധപ്പെട്ടു.
ഇതിനെ തുടർന്നു ചെന്നൈ ഫോര്‍ട്ടിസ് മലര് ആശുപത്രിയിലെ രോഗിക്കാണ് ഹൃദയം നൽകിയത്. പ്രത്യേക ഗ്രീന്‍ പാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാന മാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രക്രിയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, മൃത സഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവർ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച അമ്മയുടെ അവയവങ്ങൾ മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിന് പുത്തൻ പ്രതീക്ഷയാകമെന്നും അത് കണ്ട് അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേ ഉള്ളുവെന്ന് നേഴ്സ് കൂടിയായ മകൾ ജോഷ്ന പറഞ്ഞു.
വിലങ്ങാട് ആനിത്തോട്ടത്തിൽ കുടുംബാംഗമാണ് മരിച്ച ലൈസാമ്മ. ഭൗതീകശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി ഏഴരയോടെ പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സിമത്തേരിയിൽ സംസ്കരിച്ചു. മക്കൾ: ജോഷ്ന, ജോമിഷ് (വീഡിയോ എഡിറ്റർ), ജോമൽ(വിദ്യാർഥി ). മരുമകൻ: ജിറ്റോ കീരം ചിറ (മുതുകാട്). സഹോദരൻ: ഫ്രാൻസീസ്. പരേതരായ ആനിത്തോട്ടത്തിൽ ജോസഫും മേരിയുമാണു മാതാപിതാക്കൾ.
തുടർന്ന് സംസ്ഥാന സർക്കാരിന് കീഴിൽ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെഎൻഒഎസിൽ ഇവരുടെ കുടുംബം അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോർട്ടിസ് ആശുപത്രിയിലും ഒരു വൃക്കയും, കരളും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും, ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ദാനമായി നൽകി. കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (ട്രാൻസ്റ്റൻ ) ബന്ധപ്പെട്ടു.
ഇതിനെ തുടർന്നു ചെന്നൈ ഫോര്‍ട്ടിസ് മലര് ആശുപത്രിയിലെ രോഗിക്കാണ് ഹൃദയം നൽകിയത്. പ്രത്യേക ഗ്രീന്‍ പാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാന മാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രക്രിയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, മൃത സഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവർ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച അമ്മയുടെ അവയവങ്ങൾ മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിന് പുത്തൻ പ്രതീക്ഷയാകമെന്നും അത് കണ്ട് അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേ ഉള്ളുവെന്ന് നേഴ്സ് കൂടിയായ മകൾ ജോഷ്ന പറഞ്ഞു.
വിലങ്ങാട് ആനിത്തോട്ടത്തിൽ കുടുംബാംഗമാണ് മരിച്ച ലൈസാമ്മ. ഭൗതീകശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി ഏഴരയോടെ പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സിമത്തേരിയിൽ സംസ്കരിച്ചു. മക്കൾ: ജോഷ്ന, ജോമിഷ് (വീഡിയോ എഡിറ്റർ), ജോമൽ(വിദ്യാർഥി ). മരുമകൻ: ജിറ്റോ കീരം ചിറ (മുതുകാട്). സഹോദരൻ: ഫ്രാൻസീസ്. പരേതരായ ആനിത്തോട്ടത്തിൽ ജോസഫും മേരിയുമാണു മാതാപിതാക്കൾ.