ആലപ്പുഴ: പൂമാനപുതുമഴ താണ്ടി...... പുന്നാരതോണിയേറി.... നാടിന്റെ കഥ പറയുവാൻ വെനീസിലെ കുട്ടികളെത്തി. പ്രളയദുരന്തകാലത്ത് അനുഭവിച്ച സ്നേഹത്തിനും കരുതലിനും രംഗഭാഷ്യം നൽകി അതിജീവനത്തിന്റെ പുതിയ കഥകളാണ് ഹൈസ്കൂൾ വിഭാഗം നാടകവേദിയിൽ ആലപ്പുഴയിലെ കുട്ടികൾ അവതരിപ്പിച്ചത്. പ്രളയകാലത്തെ സ്നേഹത്തിന്റെ കഥ പറഞ്ഞു ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ എ ഗ്രേഡ് നേടിയപ്പോൾ പ്രളയകാലത്തും മനുഷ്യൻ ദുരഭിമാനം കൈവെടിയാത്തതിന്റെ കഥ പറഞ്ഞു മാവേലിക്കര മറ്റം സെന്റ് ജോണ്സിലെ കുട്ടികൾ.
റോബർട്ട് ബ്രൗണിംഗിന്റെ പൈഡ് പൈപ്പർ ഓഫ് ഹാംലിൻ എന്ന കവിതയിൽനിന്ന് ഉൾക്കൊണ്ട ആശയമാണ് ചേർത്തല ഗവണ്മെന്റ് ഗേൾസ് സ്കൂളിലെ കുട്ടികൾക്കു പ്രളയ നാടകം അവതരിപ്പിക്കാൻ പ്രചോദനമായത്.
ചേർത്തലയ്ക്കു സമീപം തണ്ണീർമുക്കത്ത് വേന്പനാട്ടു കായലിന്റെ ഓരങ്ങളിൽ താമസിക്കുന്ന ഏഴ് കുട്ടികളാണ് നാടകത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പ്രളയകാലത്ത് ഇവരുടെ വീടുകൾ മുഴുവൻ വെള്ളത്തിൽ മുങ്ങി ഒരു മാസത്തോളം തങ്ങൾ പഠിക്കുന്ന ചേർത്തലയിലെ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്നുഇവരുടെ കുടുംബം.
പ്രളയം ബാക്കിവച്ച പട്ടിയുണ്ട് സൂക്ഷിക്കുക, ഇതു പൊതുവഴിയല്ല, അന്യമതസ്ഥർക്കു പ്രവേശനമില്ല എന്ന ബോർഡുകൾക്കു മറുപുറമായി സ്നേഹത്തിന്റെ പുതിയ സന്ദേശമായിരുന്നു സ്നേഹം എന്നു പേരിട്ടിരിക്കുന്ന ഇവരുടെ നാടകം കാണികൾക്കു സമ്മാനിച്ചത്. തണ്ണീർമുക്കം സ്വദേശിയായ കണ്ണമാലി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വി.എ. സുനിലാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രളയം ദുരന്തം വിതച്ച മറ്റൊരു സ്ഥലമായ മാവേലിക്കരയിലെ മറ്റം സെന്റ് ജോണ്സ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഒൗത എന്ന നാടകവും പ്രളയനാടകത്തിൽ മികവു പുലർത്തി.കുട്ടനാട്ടിലുണ്ടായ പ്രളയക്കെടുതി കാലത്തു ദുരിഭിമാനവും അത്യാഗ്രഹവും വിട്ടുകളയാതെ ജീവിച്ചു മരണം ഇരന്നു വാങ്ങുന്ന ഒൗത എന്ന ജന്മി കഥാപാത്രത്തെ സമകാലിക പശ്ചാത്തലത്തിൽ ചിരിയും ചിന്തയും പകർന്ന് അവതരിപ്പിച്ചപ്പോൾ അതിജീവനത്തിനു കരുത്തേകുന്നതു കലയാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. അന്പലപ്പുഴ സ്വദേശികളായ ജോബ് മഠത്തിലായിരുന്നു ഒൗതയുടെ സംവിധായകൻ. പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയാണ് ഈ അതിജീവന കഥകൾക്കു ലഭിച്ചത്.
ആദമിന് അച്ഛൻ ടിനി ടോമിന്റെ ടിപ്സ്!
ആലപ്പുഴ: നാടകവേദിയുടെ സമീപത്തിരുന്ന ആദം ഷെമിനെ തേടി പെട്ടെന്നാണ് അബുദാബിയിൽനിന്ന് ആ കോൾ എത്തിയത്. ആദമിന്റെ അച്ഛനും ചലച്ചിത്ര കോമഡി താരവുമായ ടിനി ടോമിന്റെയായിരുന്നു ആ കോൾ. ടിനിയുടെ മകനായ ആദം ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റേജിൽ കയറുന്നതിനു മുന്പ് അച്ഛന്റെ നിർദേശങ്ങളും ഉപദേശങ്ങളുമായിരുന്നു ആ ഫോണ് കോളിൽ. ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ പങ്കെടുക്കുന്ന കളമശേരി രാജഗിരി സ്കുളിന്റെ വാശി എന്ന നാടകത്തിലെ സുപ്രധാനമായ രണ്ടു റോളുകളിലാണ് ആദം ഷെം അഭിനയിക്കുന്നത്.
നാടുവാഴിയുടെ ഭാര്യ വാശിപിടിക്കുന്നതിനെത്തുടർന്ന് നാടിനു നാശം വരുന്ന കഥ പറയുന്ന നാടകത്തിലെ മുകിലൻ എന്ന മുക്കുവന്റെ റോളും ഇളയത് എന്ന ദേഹണ്ണക്കാരന്റെ റോളുമാണ് ആദം അഭിനയിക്കുന്നത്. അബുദാബിയിൽ നടക്കുന്ന അമ്മയുടെ ഷോയിൽ പങ്കെടുക്കുന്നതിനാൽ ടിനിക്ക് മകന്റെ അഭിനയം കാണാൻ സാധിച്ചില്ല. സ്റ്റേജിൽ കയറുന്നതിനു മുന്പ് അഭിനയത്തിന്റെ ചില മർമ പ്രധാനമായ കാര്യങ്ങൾ ടിനി ആദമിനെ ഒന്നു കൂടി ഓർമിപ്പിച്ചു. ആദത്തിന്റെ അമ്മ രൂപയാണ് കൂടെയെത്തിയിരിക്കുന്നത്. മോണോ ആക്ടിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആദം അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ സിനിമ ഡ്രാമയിൽ ടിനി ടോം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി വേഷമിട്ടിരുന്നു. സിനിമയിൽ അഭിനയിക്കാനാണ് ആദത്തിന്റെ ആഗ്രഹം.
തലൈക്കുത്തിന്റെ കഥ പറഞ്ഞു ശില്പ
ആലപ്പുഴ: കഥപറഞ്ഞു കഥപറഞ്ഞു ശില്പ ഇത്തവണയും മികച്ച കാഥികയായി. കോട്ടയം ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥി ശില്പാ രാജുവാണ് തുടർച്ചയായി മൂന്നാം തവണയും കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടുന്നത്.
തമിഴ്നാട്ടിൽ ഇപ്പോഴും നടക്കുന്ന അനാചാരമായ തലൈക്കുത്തായിരുന്നു ശില്പയുടെ കഥ. വയോധികരായ മാതാപിതാക്കളെ മക്കൾ കൊലപ്പെടുത്തുന്ന അനാചാരമാണ് തലൈക്കുത്ത്. ഈ ആനാചാരത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന പെണ്കുട്ടിയെയാണ് ശില്പ കഥപറഞ്ഞ് അവതരിപ്പിച്ചത്. അനാചാരം നടത്തിയ മക്കളെ ഒടുവിൽ ജയിലിലടയ്ക്കുന്നതായാണ് കഥ.
പ്രമുഖ കാഥികൻ ശ്യാം മുത്തോലിയുടെ ശിക്ഷണത്തിലാണ് ശില്പ പരിശീലിച്ചതും കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡ് നേടിയതും. പാലാ രാമപുരം ചിറകണ്ടം കൊട്ടിച്ചേരിൽ രാജുവിന്റെയും ലൂസിയുടെയും മകളാണ് ശില്പ.
പുരാണകഥകളും സമകാലിക സംഭവങ്ങൾകോർത്തിണക്കിയ കഥകളുമായിരുന്നു കഥാപ്രസംഗ വേദിയിൽ നിറഞ്ഞു നിന്നത്. ഇതിൽ വ്യത്യസ്തമായ കഥ അവതരിപ്പിച്ചാണ് ശില്പ ശ്രദ്ധേയയായത്.
നാടകം ഒഴിവാക്കൽ: സർക്കാരിന്അപ്പീൽ നൽകാൻ നിർദേശം
കൊച്ചി: കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കിത്താബ് എന്ന വിവാദ നാടകം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ അവതരിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. നാടക അവതരണാനുമതിക്കായി ഹർജിക്കാർക്കു സർക്കാരിന് അപ്പീൽ നൽകാമെന്നു വ്യക്തമാക്കിയാണു സിംഗിൾബെഞ്ച് ഹർജി തീർപ്പാക്കിയത്.
മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കിത്താബ് എന്ന നാടകം റവന്യു ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയിരുന്നു. നാടകത്തിന്റെ ഉള്ളടക്കത്തിനെതിരേ ഒരു വിഭാഗം എതിർപ്പുമായി വന്നതോടെ സ്കൂളിലെ പ്രധാനാധ്യാപകൻ നാടകം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകിയില്ല. ഇതോടെ രണ്ടാം സ്ഥാനം കിട്ടിയ നാടകത്തിനു കോഴിക്കോട് വിദ്യാഭ്യാസ ഓഫീസർ അനുമതി നൽകി. ഈ തീരുമാനങ്ങൾക്കെതിരേയാണു നാടകാവതരണത്തിൽ പങ്കെടുത്ത കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി സർക്കാരിന് അപ്പീൽ നൽകാൻ നിർദേശിക്കുകയായിരുന്നു.
റോബർട്ട് ബ്രൗണിംഗിന്റെ പൈഡ് പൈപ്പർ ഓഫ് ഹാംലിൻ എന്ന കവിതയിൽനിന്ന് ഉൾക്കൊണ്ട ആശയമാണ് ചേർത്തല ഗവണ്മെന്റ് ഗേൾസ് സ്കൂളിലെ കുട്ടികൾക്കു പ്രളയ നാടകം അവതരിപ്പിക്കാൻ പ്രചോദനമായത്.
ചേർത്തലയ്ക്കു സമീപം തണ്ണീർമുക്കത്ത് വേന്പനാട്ടു കായലിന്റെ ഓരങ്ങളിൽ താമസിക്കുന്ന ഏഴ് കുട്ടികളാണ് നാടകത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പ്രളയകാലത്ത് ഇവരുടെ വീടുകൾ മുഴുവൻ വെള്ളത്തിൽ മുങ്ങി ഒരു മാസത്തോളം തങ്ങൾ പഠിക്കുന്ന ചേർത്തലയിലെ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്നുഇവരുടെ കുടുംബം.
പ്രളയം ബാക്കിവച്ച പട്ടിയുണ്ട് സൂക്ഷിക്കുക, ഇതു പൊതുവഴിയല്ല, അന്യമതസ്ഥർക്കു പ്രവേശനമില്ല എന്ന ബോർഡുകൾക്കു മറുപുറമായി സ്നേഹത്തിന്റെ പുതിയ സന്ദേശമായിരുന്നു സ്നേഹം എന്നു പേരിട്ടിരിക്കുന്ന ഇവരുടെ നാടകം കാണികൾക്കു സമ്മാനിച്ചത്. തണ്ണീർമുക്കം സ്വദേശിയായ കണ്ണമാലി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വി.എ. സുനിലാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രളയം ദുരന്തം വിതച്ച മറ്റൊരു സ്ഥലമായ മാവേലിക്കരയിലെ മറ്റം സെന്റ് ജോണ്സ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഒൗത എന്ന നാടകവും പ്രളയനാടകത്തിൽ മികവു പുലർത്തി.കുട്ടനാട്ടിലുണ്ടായ പ്രളയക്കെടുതി കാലത്തു ദുരിഭിമാനവും അത്യാഗ്രഹവും വിട്ടുകളയാതെ ജീവിച്ചു മരണം ഇരന്നു വാങ്ങുന്ന ഒൗത എന്ന ജന്മി കഥാപാത്രത്തെ സമകാലിക പശ്ചാത്തലത്തിൽ ചിരിയും ചിന്തയും പകർന്ന് അവതരിപ്പിച്ചപ്പോൾ അതിജീവനത്തിനു കരുത്തേകുന്നതു കലയാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. അന്പലപ്പുഴ സ്വദേശികളായ ജോബ് മഠത്തിലായിരുന്നു ഒൗതയുടെ സംവിധായകൻ. പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയാണ് ഈ അതിജീവന കഥകൾക്കു ലഭിച്ചത്.
ആദമിന് അച്ഛൻ ടിനി ടോമിന്റെ ടിപ്സ്!
ആലപ്പുഴ: നാടകവേദിയുടെ സമീപത്തിരുന്ന ആദം ഷെമിനെ തേടി പെട്ടെന്നാണ് അബുദാബിയിൽനിന്ന് ആ കോൾ എത്തിയത്. ആദമിന്റെ അച്ഛനും ചലച്ചിത്ര കോമഡി താരവുമായ ടിനി ടോമിന്റെയായിരുന്നു ആ കോൾ. ടിനിയുടെ മകനായ ആദം ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റേജിൽ കയറുന്നതിനു മുന്പ് അച്ഛന്റെ നിർദേശങ്ങളും ഉപദേശങ്ങളുമായിരുന്നു ആ ഫോണ് കോളിൽ. ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ പങ്കെടുക്കുന്ന കളമശേരി രാജഗിരി സ്കുളിന്റെ വാശി എന്ന നാടകത്തിലെ സുപ്രധാനമായ രണ്ടു റോളുകളിലാണ് ആദം ഷെം അഭിനയിക്കുന്നത്.
നാടുവാഴിയുടെ ഭാര്യ വാശിപിടിക്കുന്നതിനെത്തുടർന്ന് നാടിനു നാശം വരുന്ന കഥ പറയുന്ന നാടകത്തിലെ മുകിലൻ എന്ന മുക്കുവന്റെ റോളും ഇളയത് എന്ന ദേഹണ്ണക്കാരന്റെ റോളുമാണ് ആദം അഭിനയിക്കുന്നത്. അബുദാബിയിൽ നടക്കുന്ന അമ്മയുടെ ഷോയിൽ പങ്കെടുക്കുന്നതിനാൽ ടിനിക്ക് മകന്റെ അഭിനയം കാണാൻ സാധിച്ചില്ല. സ്റ്റേജിൽ കയറുന്നതിനു മുന്പ് അഭിനയത്തിന്റെ ചില മർമ പ്രധാനമായ കാര്യങ്ങൾ ടിനി ആദമിനെ ഒന്നു കൂടി ഓർമിപ്പിച്ചു. ആദത്തിന്റെ അമ്മ രൂപയാണ് കൂടെയെത്തിയിരിക്കുന്നത്. മോണോ ആക്ടിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആദം അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ സിനിമ ഡ്രാമയിൽ ടിനി ടോം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി വേഷമിട്ടിരുന്നു. സിനിമയിൽ അഭിനയിക്കാനാണ് ആദത്തിന്റെ ആഗ്രഹം.
തലൈക്കുത്തിന്റെ കഥ പറഞ്ഞു ശില്പ
ആലപ്പുഴ: കഥപറഞ്ഞു കഥപറഞ്ഞു ശില്പ ഇത്തവണയും മികച്ച കാഥികയായി. കോട്ടയം ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥി ശില്പാ രാജുവാണ് തുടർച്ചയായി മൂന്നാം തവണയും കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടുന്നത്.
തമിഴ്നാട്ടിൽ ഇപ്പോഴും നടക്കുന്ന അനാചാരമായ തലൈക്കുത്തായിരുന്നു ശില്പയുടെ കഥ. വയോധികരായ മാതാപിതാക്കളെ മക്കൾ കൊലപ്പെടുത്തുന്ന അനാചാരമാണ് തലൈക്കുത്ത്. ഈ ആനാചാരത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന പെണ്കുട്ടിയെയാണ് ശില്പ കഥപറഞ്ഞ് അവതരിപ്പിച്ചത്. അനാചാരം നടത്തിയ മക്കളെ ഒടുവിൽ ജയിലിലടയ്ക്കുന്നതായാണ് കഥ.
പ്രമുഖ കാഥികൻ ശ്യാം മുത്തോലിയുടെ ശിക്ഷണത്തിലാണ് ശില്പ പരിശീലിച്ചതും കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡ് നേടിയതും. പാലാ രാമപുരം ചിറകണ്ടം കൊട്ടിച്ചേരിൽ രാജുവിന്റെയും ലൂസിയുടെയും മകളാണ് ശില്പ.
പുരാണകഥകളും സമകാലിക സംഭവങ്ങൾകോർത്തിണക്കിയ കഥകളുമായിരുന്നു കഥാപ്രസംഗ വേദിയിൽ നിറഞ്ഞു നിന്നത്. ഇതിൽ വ്യത്യസ്തമായ കഥ അവതരിപ്പിച്ചാണ് ശില്പ ശ്രദ്ധേയയായത്.
നാടകം ഒഴിവാക്കൽ: സർക്കാരിന്അപ്പീൽ നൽകാൻ നിർദേശം
കൊച്ചി: കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കിത്താബ് എന്ന വിവാദ നാടകം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ അവതരിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. നാടക അവതരണാനുമതിക്കായി ഹർജിക്കാർക്കു സർക്കാരിന് അപ്പീൽ നൽകാമെന്നു വ്യക്തമാക്കിയാണു സിംഗിൾബെഞ്ച് ഹർജി തീർപ്പാക്കിയത്.
മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കിത്താബ് എന്ന നാടകം റവന്യു ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയിരുന്നു. നാടകത്തിന്റെ ഉള്ളടക്കത്തിനെതിരേ ഒരു വിഭാഗം എതിർപ്പുമായി വന്നതോടെ സ്കൂളിലെ പ്രധാനാധ്യാപകൻ നാടകം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകിയില്ല. ഇതോടെ രണ്ടാം സ്ഥാനം കിട്ടിയ നാടകത്തിനു കോഴിക്കോട് വിദ്യാഭ്യാസ ഓഫീസർ അനുമതി നൽകി. ഈ തീരുമാനങ്ങൾക്കെതിരേയാണു നാടകാവതരണത്തിൽ പങ്കെടുത്ത കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി സർക്കാരിന് അപ്പീൽ നൽകാൻ നിർദേശിക്കുകയായിരുന്നു.