തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ നിയമസഭയ്ക്കുള്ളിൽ യുഡിഎഫ് എംഎൽഎമാർ നടത്തിവരുന്ന സത്യഗ്രഹ സമരം തുടരും. സർക്കാരിന്റെ മർക്കടമുഷ്ടി മൂലം വിഷയം ചർച്ച ചെയ്യാൻപോലും തയാറാകാത്ത സാഹചര്യത്തിലാണു സമരം തുടരാൻ തീരുമാനിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അഞ്ചുദിവസം പിന്നിട്ട എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്തിട്ടും സർക്കാർ മർക്കടമുഷ്ടി തുടരുകയായിരുന്നു. ചേംബറിൽ ചർച്ചയ്ക്കു വിളിക്കാൻ സ്പീക്കർ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ലെന്നാണു വിവരം. അടുത്ത രണ്ടു ദിവസം നിയമസഭയ്ക്ക് അവധിയാണെങ്കിലും പ്രതിപക്ഷ എംഎൽഎമാരുടെ സമരം തുടരും.
നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ വി.എസ്. ശിവകുമാർ, ഡോ. എൻ. ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവർ നടത്തുന്ന സത്യഗ്രഹ സമരം തുടരുമെന്നും തുടർന്നു നിയമസഭയിൽ സ്വീകരിക്കേണ്ട സമര പരിപാടികൾ തിങ്കളാഴ്ച രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാണു പ്രധാന ആവശ്യം. ഇക്കാര്യത്തിൽ 144 പിൻവലിക്കേണ്ടതു ലോ എൻഫോഴ്സ്മെന്റ് ഏജൻസികളാണെന്ന നിലപാടാണു സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ നിർദേശാനുസരണമാണ് ഇത്തരം ഏജൻസികൾ നടപടി സ്വീകരിക്കേണ്ടത്.
എംഎൽഎമാരാണെന്ന പരിഗണന പോലും നൽകാതെ ചർച്ചയ്ക്കു തയാറാകാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. സർക്കാരിന്റെ പിടിവാശിയാണു ശബരിമല പ്രശ്നം രൂക്ഷമാക്കുന്നതെന്നു കേരള കോണ്ഗ്രസ്- എം നേതാവ് സി.എഫ്. തോമസ് പറഞ്ഞു.
അഞ്ചുദിവസം പിന്നിട്ട എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്തിട്ടും സർക്കാർ മർക്കടമുഷ്ടി തുടരുകയായിരുന്നു. ചേംബറിൽ ചർച്ചയ്ക്കു വിളിക്കാൻ സ്പീക്കർ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ലെന്നാണു വിവരം. അടുത്ത രണ്ടു ദിവസം നിയമസഭയ്ക്ക് അവധിയാണെങ്കിലും പ്രതിപക്ഷ എംഎൽഎമാരുടെ സമരം തുടരും.
നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ വി.എസ്. ശിവകുമാർ, ഡോ. എൻ. ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവർ നടത്തുന്ന സത്യഗ്രഹ സമരം തുടരുമെന്നും തുടർന്നു നിയമസഭയിൽ സ്വീകരിക്കേണ്ട സമര പരിപാടികൾ തിങ്കളാഴ്ച രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാണു പ്രധാന ആവശ്യം. ഇക്കാര്യത്തിൽ 144 പിൻവലിക്കേണ്ടതു ലോ എൻഫോഴ്സ്മെന്റ് ഏജൻസികളാണെന്ന നിലപാടാണു സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ നിർദേശാനുസരണമാണ് ഇത്തരം ഏജൻസികൾ നടപടി സ്വീകരിക്കേണ്ടത്.
എംഎൽഎമാരാണെന്ന പരിഗണന പോലും നൽകാതെ ചർച്ചയ്ക്കു തയാറാകാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. സർക്കാരിന്റെ പിടിവാശിയാണു ശബരിമല പ്രശ്നം രൂക്ഷമാക്കുന്നതെന്നു കേരള കോണ്ഗ്രസ്- എം നേതാവ് സി.എഫ്. തോമസ് പറഞ്ഞു.