തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിന്റെ നിലപാടു ശരിയായിരുന്നു എന്നതിന്റെ തെളിവാണു കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കർഷകരുടെയും തൊഴിലാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കണമെന്നതു മാത്രമായിരുന്നു കഴിഞ്ഞ സർക്കാരിനുണ്ടായിരുന്നത്. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കി ഇഎസ്എ പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നും ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
കർഷകരുടെ ആശങ്ക മുതലെടുക്കാൻ ശ്രമിച്ചവർ മാപ്പ് പറയണം. കസ്തൂരിരംഗൻ സമിതി നിർദേശിച്ചത് 13,108 ചതുരശ്ര കിലോമീറ്റർ ഇഎസ്എയായി പ്രഖ്യാപിക്കണമെന്നാണ്. ഇതിൽ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഉൾപ്പെട്ടത് ജനങ്ങൾക്കിടയിൽ ആശങ്കയ്ക്കു കാരണമായി. ഈ സാഹചര്യത്തിലാണു സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചത്. സംസ്ഥാനത്തെ 123 വില്ലേജുകളിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു പരിശോധന നടത്തി. ഈ സമിതികളുടെ ശിപാർശ പ്രകാരമാണ് പാറക്കെട്ടുകളും ചതുപ്പുപ്രദേശങ്ങളും ഉൾപ്പെടുന്ന 886.7 ചതുരശ്ര കിലാമീറ്ററും 9107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും ഇഎസ്എയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിനു സമർപ്പിച്ചത്. അത് ഇപ്പോൾ അംഗീകരിക്കെപ്പട്ടുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കർഷകരുടെ ആശങ്ക മുതലെടുക്കാൻ ശ്രമിച്ചവർ മാപ്പ് പറയണം. കസ്തൂരിരംഗൻ സമിതി നിർദേശിച്ചത് 13,108 ചതുരശ്ര കിലോമീറ്റർ ഇഎസ്എയായി പ്രഖ്യാപിക്കണമെന്നാണ്. ഇതിൽ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഉൾപ്പെട്ടത് ജനങ്ങൾക്കിടയിൽ ആശങ്കയ്ക്കു കാരണമായി. ഈ സാഹചര്യത്തിലാണു സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചത്. സംസ്ഥാനത്തെ 123 വില്ലേജുകളിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു പരിശോധന നടത്തി. ഈ സമിതികളുടെ ശിപാർശ പ്രകാരമാണ് പാറക്കെട്ടുകളും ചതുപ്പുപ്രദേശങ്ങളും ഉൾപ്പെടുന്ന 886.7 ചതുരശ്ര കിലാമീറ്ററും 9107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും ഇഎസ്എയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിനു സമർപ്പിച്ചത്. അത് ഇപ്പോൾ അംഗീകരിക്കെപ്പട്ടുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.