കൊച്ചി: ശബരിമല ദർശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മാസത്തിലെ ആദ്യതിങ്കാഴ്ച രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. മൂന്നു മാസം ഇതു തുടരണം. അതിനു മുന്പു കുറ്റപത്രം സമർപ്പിച്ചാൽ ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാം. കോടതികളിൽ ഹാജരാകാനല്ലാതെ അടുത്ത മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്. പത്തനംതിട്ടയിൽ പോകേണ്ടതുണ്ടെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങണം.
കോടതിയിൽ പാസ്പോർട്ട് ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ജാമ്യവ്യവസ്ഥകളിലുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന വ്യക്തി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളിലേർപ്പെടുന്നതു ദൗർഭാഗ്യകരമാണെന്നു കോടതി വിലയിരുത്തി. ശബരിമലയിൽ സ്വയം രൂപംകൊണ്ട പ്രതിഷേധക്കാരുടെ പ്രവൃത്തിയിൽ തനിക്ക് ഒരു പങ്കുമില്ലെന്ന കെ. സുരേന്ദ്രന്റെ വാദം കോടതി അംഗീകരിച്ചില്ല.
മാസത്തിലെ ആദ്യതിങ്കാഴ്ച രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. മൂന്നു മാസം ഇതു തുടരണം. അതിനു മുന്പു കുറ്റപത്രം സമർപ്പിച്ചാൽ ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാം. കോടതികളിൽ ഹാജരാകാനല്ലാതെ അടുത്ത മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്. പത്തനംതിട്ടയിൽ പോകേണ്ടതുണ്ടെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങണം.
കോടതിയിൽ പാസ്പോർട്ട് ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ജാമ്യവ്യവസ്ഥകളിലുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന വ്യക്തി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളിലേർപ്പെടുന്നതു ദൗർഭാഗ്യകരമാണെന്നു കോടതി വിലയിരുത്തി. ശബരിമലയിൽ സ്വയം രൂപംകൊണ്ട പ്രതിഷേധക്കാരുടെ പ്രവൃത്തിയിൽ തനിക്ക് ഒരു പങ്കുമില്ലെന്ന കെ. സുരേന്ദ്രന്റെ വാദം കോടതി അംഗീകരിച്ചില്ല.