ആലപ്പുഴ: 59-ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു തിരി തെളിയും. രാവിലെ 8.30നു സംഘാടകസമിതി ഓഫീസ് പ്രവർത്തിക്കുന്ന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജനറൽ കോ-ഓർഡിനേറ്ററും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻകുമാർ പതാക ഉയർത്തും. തുടർന്ന് ഒന്നാം വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ തെരഞ്ഞെടുക്കപ്പെട്ട 59 വിദ്യാർഥികൾ ചേർന്നു കലോത്സവദീപം തെളിക്കുന്നതോടെ കലാമാമാങ്കത്തിനു തുടക്കമാകും. രാവിലെ ഒന്പതുമുതൽ 28 വേദികളിൽ മത്സരങ്ങൾ തുടങ്ങും. ഒരു വേദിയിൽ രചനാമത്സരങ്ങളുടെ മൂല്യനിർണയവും നടക്കും.
രജിസ്ട്രേഷൻ ദിവസമായ ഇന്നലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽനിന്നു നൂറോളം വിദ്യാർഥികൾ അടങ്ങുന്ന സംഘമാണ് ആദ്യമെത്തിയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവരെ പൂച്ചെണ്ടുകൾ നൽകിയും ഹാരമണിയിച്ചുമാണു വരവേറ്റത്. കലോത്സവത്തിനു എത്തുന്നവരുടെ സഹായങ്ങൾക്കായി സഹായകേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആലപ്പുഴ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും 24 മണിക്കൂറും ഇവ പ്രവർത്തിക്കും.പഴയിടം മോഹനൻ നന്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ജില്ലയിലെത്തിയ മത്സരാർഥികൾക്കു ഭക്ഷണം നൽകി.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കലവറയുടെ പ്രവർത്തനം.
കലോത്സവ ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഒന്പതുവരെ പ്രഭാതഭക്ഷണം, 11 മുതൽ 2.30 വരെ ഉച്ചഭക്ഷണം, വൈകുന്നേരം നാലുമുതൽ അഞ്ചുവരെ ചായ. രാത്രി ഏഴുമുതൽ ഒന്പതുവരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണസമയം ക്രമീകരിച്ചിരിക്കുന്നത്.
വയനാട്, ഇടുക്കി ജില്ലകളിൽനിന്ന് ഏലയ്ക്ക, തേയില, കാപ്പി എന്നിവയും, കോട്ടയം ജില്ലയിൽനിന്ന് പഞ്ചസാര, ശർക്കര എന്നിവയും കൊല്ലത്തുനിന്നു വെളിച്ചെണ്ണ, നാളികേരം, വെള്ളരിക്ക, കറിനാരങ്ങ എന്നിവയും എറണാകുളത്തുനിന്നുള്ള ചേനയും പത്തനംതിട്ട ജില്ലയിൽനിന്നുള്ള പച്ചക്കായും എത്തിക്കഴിഞ്ഞു.
രജിസ്ട്രേഷൻ ദിവസമായ ഇന്നലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽനിന്നു നൂറോളം വിദ്യാർഥികൾ അടങ്ങുന്ന സംഘമാണ് ആദ്യമെത്തിയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവരെ പൂച്ചെണ്ടുകൾ നൽകിയും ഹാരമണിയിച്ചുമാണു വരവേറ്റത്. കലോത്സവത്തിനു എത്തുന്നവരുടെ സഹായങ്ങൾക്കായി സഹായകേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആലപ്പുഴ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും 24 മണിക്കൂറും ഇവ പ്രവർത്തിക്കും.പഴയിടം മോഹനൻ നന്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ജില്ലയിലെത്തിയ മത്സരാർഥികൾക്കു ഭക്ഷണം നൽകി.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കലവറയുടെ പ്രവർത്തനം.
കലോത്സവ ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഒന്പതുവരെ പ്രഭാതഭക്ഷണം, 11 മുതൽ 2.30 വരെ ഉച്ചഭക്ഷണം, വൈകുന്നേരം നാലുമുതൽ അഞ്ചുവരെ ചായ. രാത്രി ഏഴുമുതൽ ഒന്പതുവരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണസമയം ക്രമീകരിച്ചിരിക്കുന്നത്.
വയനാട്, ഇടുക്കി ജില്ലകളിൽനിന്ന് ഏലയ്ക്ക, തേയില, കാപ്പി എന്നിവയും, കോട്ടയം ജില്ലയിൽനിന്ന് പഞ്ചസാര, ശർക്കര എന്നിവയും കൊല്ലത്തുനിന്നു വെളിച്ചെണ്ണ, നാളികേരം, വെള്ളരിക്ക, കറിനാരങ്ങ എന്നിവയും എറണാകുളത്തുനിന്നുള്ള ചേനയും പത്തനംതിട്ട ജില്ലയിൽനിന്നുള്ള പച്ചക്കായും എത്തിക്കഴിഞ്ഞു.