തിരുവനന്തപുരം: മാധ്യമവിലക്കു സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച് സര്‍ക്കുലറുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സെക്രട്ടേറിയറ്റിലും പൊതുവേദികളിലും മാധ്യമവിലക്ക ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംബന്ധിച്ച് കെ.സി. ജോസഫാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നല്കിയ ഇ.പി.ജയരാജന് പറഞ്ഞു. സര്‍ക്കുലര്‍ സംബന്ധിച്ച് ചില ആശങ്കകള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഇതില്‍ ഭേദഗതി വരുത്തും. എല്ലാ മാധ്യമങ്ങള്‍ക്കും ഒരേപോലെ വാര്‍ത്ത ലഭിക്കുന്നതിനാണ് പുതിയ ക്രമീകരണത്തിനായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നു മന്ത്രി ജയരാജന് പറഞ്ഞു.
മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സക്കാര്‍ തയാറാവണമെന്നും ഇതിനു അനുകൂലമല്ലാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പിന് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ എന്താണ് അധികാരമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടാണ ഇത്തരം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കാരമെന്നു കെ.സി. ജോസഫ് പറഞ്ഞു. മാധ്യമങ്ങളെ ഒരു വിളിപ്പാട് അകലെ നിര്‍ത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.കേന്ദ്രത്തില്‍ മോദി ക്ക് മാധ്യമങ്ങളോട് ഉള്ള അതേ മനോഭാവമാണ് കേരളത്തില്‍ പിണറായിക്കു എന്നു ജോസഫ് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നല്കിയ ഇ.പി.ജയരാജന് പറഞ്ഞു. സര്‍ക്കുലര്‍ സംബന്ധിച്ച് ചില ആശങ്കകള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഇതില്‍ ഭേദഗതി വരുത്തും. എല്ലാ മാധ്യമങ്ങള്‍ക്കും ഒരേപോലെ വാര്‍ത്ത ലഭിക്കുന്നതിനാണ് പുതിയ ക്രമീകരണത്തിനായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നു മന്ത്രി ജയരാജന് പറഞ്ഞു.
മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സക്കാര്‍ തയാറാവണമെന്നും ഇതിനു അനുകൂലമല്ലാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പിന് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ എന്താണ് അധികാരമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടാണ ഇത്തരം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കാരമെന്നു കെ.സി. ജോസഫ് പറഞ്ഞു. മാധ്യമങ്ങളെ ഒരു വിളിപ്പാട് അകലെ നിര്‍ത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.കേന്ദ്രത്തില്‍ മോദി ക്ക് മാധ്യമങ്ങളോട് ഉള്ള അതേ മനോഭാവമാണ് കേരളത്തില്‍ പിണറായിക്കു എന്നു ജോസഫ് പറഞ്ഞു.