തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ആദ്യ ആലോചനാ യോഗത്തിൽ സംഘാടക സമിതി ചെയർമാനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തില്ല. എസ്എൻ ട്രസ്റ്റ് മുൻ പ്രസിഡന്റും ശ്രീനാരായണ ധർമവേദി ഭാരവാഹിയുമായ സി.കെ. വിദ്യാസാഗറും യോഗത്തിനെത്തിയില്ല. അതേസമയം വിവാദപുരുഷനായ ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ യോഗത്തിനെത്തി. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടന്ന യോഗത്തിൽ മുഴുവൻ സമയവും പങ്കെടുത്ത ശേഷമാണു സുഗതൻ മടങ്ങിയത്.
വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തില്ലെങ്കിലും എസ്എൻഡിപി യോഗത്തിന്റെ പ്രതിനിധികളായി മൂന്നു കൗണ്‍സിലർമാർ പങ്കെടുത്തു. ആലോചനാ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും വനിതാ മതിലിൽ നിന്നു പിൻമാറുന്ന സാഹചര്യമില്ലെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്നലെ നടന്ന ആലോചനാ യോഗത്തിന്റെ അറിയിപ്പു വൈകിയാണു ലഭിച്ചത്. ഇന്നു നടക്കുന്ന സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലും എത്തിച്ചേരാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കുമെങ്കിലും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ എതിർ നിലപാടാണു സ്വീകരിച്ചിട്ടുള്ള ത്. കോടതിയിലെ കേസുമായി ബന്ധപ്പെട്ടു വിട്ടുനിൽക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നതിനാലാണു യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നു അഡ്വ. സി.കെ. വിദ്യാസാഗർ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തില്ലെങ്കിലും എസ്എൻഡിപി യോഗത്തിന്റെ പ്രതിനിധികളായി മൂന്നു കൗണ്‍സിലർമാർ പങ്കെടുത്തു. ആലോചനാ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും വനിതാ മതിലിൽ നിന്നു പിൻമാറുന്ന സാഹചര്യമില്ലെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്നലെ നടന്ന ആലോചനാ യോഗത്തിന്റെ അറിയിപ്പു വൈകിയാണു ലഭിച്ചത്. ഇന്നു നടക്കുന്ന സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലും എത്തിച്ചേരാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കുമെങ്കിലും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ എതിർ നിലപാടാണു സ്വീകരിച്ചിട്ടുള്ള ത്. കോടതിയിലെ കേസുമായി ബന്ധപ്പെട്ടു വിട്ടുനിൽക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നതിനാലാണു യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നു അഡ്വ. സി.കെ. വിദ്യാസാഗർ പറഞ്ഞു.