തിരുവനന്തപുരം: ശബരിമലയിൽ കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ ശ്രമിക്കുന്ന സംഘപരിവാറുകാരുടെ പ്രചാരണത്താൽ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാകാം അമിത് ഷാ ശബരിമല വിഷയത്തിൽ വസ്തുതാരഹിതമായ കാര്യങ്ങൾ ഉൾപ്പെടുത്തി ട്വീറ്റ് ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തർക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ ദുരുദ്ദേശ്യപൂർവം ശ്രമം നടത്തുന്ന സംഘപരിവാറുകാർക്കാണ്.
ശബരിമലയിൽ സർക്കാർ ചെയ്യുന്നതു സുപ്രീംകോടതി വിധി നടപ്പാക്കൽ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങളില്ല എന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതും ഓർക്കണം. തീർഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അമിത് ഷായുടെ ട്വീറ്റ് തീർത്തും അപ്രസക്തവും അസംഗതവും ആണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമലയിൽ സർക്കാർ ചെയ്യുന്നതു സുപ്രീംകോടതി വിധി നടപ്പാക്കൽ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങളില്ല എന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതും ഓർക്കണം. തീർഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അമിത് ഷായുടെ ട്വീറ്റ് തീർത്തും അപ്രസക്തവും അസംഗതവും ആണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.