പാലാ: പാലാ ലിസ്യൂ കാർമലെറ്റ് കോണ്വെന്റിലെ സിസ്റ്റർ അമല (69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ 23നു വാദം കേൾക്കും. 65 സാക്ഷികളെ വിസ്തരിച്ച കേസിൽ 87 പ്രമാണങ്ങളും 24 തൊണ്ടിസാമഗ്രികളും ഹാജരാക്കി. പാലാ അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ. പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല.
2015 സെപ്റ്റംബർ 16 ന് അർധരാത്രിയിലാണു സിസ്റ്റർ അമല കൊലചെയ്യപ്പെട്ടത്. മഠത്തിൽ അതിക്രമിച്ചു കയറിയ പ്രതി കൈത്തൂന്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതി കാസർഗോഡ് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ് നായർ-38) മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലാണ്.
2015ൽ ഭരണങ്ങാനം അസീസി സ്നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ അഞ്ചു മാസം മുന്പ് പാലാ കോടതി ആറു വർഷം കഠിനതടവിന് ശിക്ഷിച്ചത്. ഭരണങ്ങാനം മഠത്തിൽനിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണ് പ്രതി ഉപയോഗിച്ചത്. പാലായിലെ മഠത്തിലെ കൊലപാതകക്കേസിന്റെ അന്വേഷണത്തിൽ പോലീസിന് കച്ചിത്തുരുന്പായത് ഈ മൈബൈൽ ഫോണാണ്. മോഷ്ടിച്ചെടുത്ത ഫോണിൽ പ്രതിയുടെ അമ്മയുടെ സിം കാർഡാണ് ഉപയോഗിച്ചിരുന്നത്. കന്യാസ്ത്രീമഠങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നവരെ ചുറ്റിപ്പറ്റിയായിരുന്നു പോലീസിന്റെ അന്വേഷണം. ഭരണങ്ങാനം മഠം അധികാരികൾ മോഷണം സംബന്ധിച്ച് പോലീസിൽ നൽകിയ പരാതിയുടെ അന്വേഷണമാണ് പ്രതി സതീഷ് ബാബുവിലേക്ക് എത്തിയത്.
പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോണ് ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. തുടർന്ന് ഹരിദ്വാറിലെ ആശ്രമത്തിൽനിന്നു പിടികൂടിയ പ്രതിയെ ഉത്തരാഖണ്ഡ് പോലീസ് കേരള പോലീസിനു കൈമാറുകയായിരുന്നു. പാലാ ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ മഠങ്ങൾക്കുനേരേ നടന്ന ആക്രമണക്കേസുകൾ ഉൾപ്പെടെ മുപ്പതോളം കേസുകൾ പ്രതിക്കെതിരേയുണ്ട്. ഇവയിൽ മിക്കവയും തെളിവില്ലാതെ വെറുതേവിട്ട കേസുകളാണ്.രണ്ടു കൊലപാതകക്കേസുകളാണ് പ്രതിക്കെതിരേയുള്ളത്. 2015 ഏപ്രിൽ 17ന് ചേറ്റുതോട് മഠത്തിലെ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ട സിസ്റ്റർ ജോസ് മരിയ(81)യുടെ മരണവും കൊലപാതകമാണെന്ന് പിന്നീടു തെളിഞ്ഞു. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജോർജ് ബോബൻ പ്രോസിക്യൂഷനുവേണ്ടി ഹാജരാകും.
2015 സെപ്റ്റംബർ 16 ന് അർധരാത്രിയിലാണു സിസ്റ്റർ അമല കൊലചെയ്യപ്പെട്ടത്. മഠത്തിൽ അതിക്രമിച്ചു കയറിയ പ്രതി കൈത്തൂന്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതി കാസർഗോഡ് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ് നായർ-38) മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലാണ്.
2015ൽ ഭരണങ്ങാനം അസീസി സ്നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ അഞ്ചു മാസം മുന്പ് പാലാ കോടതി ആറു വർഷം കഠിനതടവിന് ശിക്ഷിച്ചത്. ഭരണങ്ങാനം മഠത്തിൽനിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണ് പ്രതി ഉപയോഗിച്ചത്. പാലായിലെ മഠത്തിലെ കൊലപാതകക്കേസിന്റെ അന്വേഷണത്തിൽ പോലീസിന് കച്ചിത്തുരുന്പായത് ഈ മൈബൈൽ ഫോണാണ്. മോഷ്ടിച്ചെടുത്ത ഫോണിൽ പ്രതിയുടെ അമ്മയുടെ സിം കാർഡാണ് ഉപയോഗിച്ചിരുന്നത്. കന്യാസ്ത്രീമഠങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നവരെ ചുറ്റിപ്പറ്റിയായിരുന്നു പോലീസിന്റെ അന്വേഷണം. ഭരണങ്ങാനം മഠം അധികാരികൾ മോഷണം സംബന്ധിച്ച് പോലീസിൽ നൽകിയ പരാതിയുടെ അന്വേഷണമാണ് പ്രതി സതീഷ് ബാബുവിലേക്ക് എത്തിയത്.
പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോണ് ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. തുടർന്ന് ഹരിദ്വാറിലെ ആശ്രമത്തിൽനിന്നു പിടികൂടിയ പ്രതിയെ ഉത്തരാഖണ്ഡ് പോലീസ് കേരള പോലീസിനു കൈമാറുകയായിരുന്നു. പാലാ ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ മഠങ്ങൾക്കുനേരേ നടന്ന ആക്രമണക്കേസുകൾ ഉൾപ്പെടെ മുപ്പതോളം കേസുകൾ പ്രതിക്കെതിരേയുണ്ട്. ഇവയിൽ മിക്കവയും തെളിവില്ലാതെ വെറുതേവിട്ട കേസുകളാണ്.രണ്ടു കൊലപാതകക്കേസുകളാണ് പ്രതിക്കെതിരേയുള്ളത്. 2015 ഏപ്രിൽ 17ന് ചേറ്റുതോട് മഠത്തിലെ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ട സിസ്റ്റർ ജോസ് മരിയ(81)യുടെ മരണവും കൊലപാതകമാണെന്ന് പിന്നീടു തെളിഞ്ഞു. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജോർജ് ബോബൻ പ്രോസിക്യൂഷനുവേണ്ടി ഹാജരാകും.