പൈക: വിളക്കുമാടം പൊന്നൊഴുകുംതോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പൈക വാഴമറ്റം മുട്ടത്തുകുന്നേൽ മുരളിയുടെ മകൻ ആന്റോ (12) ആണ് മരിച്ചത്. അവധിദിനത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ പൊന്നൊഴുകുംതോട്ടിൽ വിളക്കുമാടം പന്പ്ഹൗസിനു സമീപമാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വലിയകുഴിയിലേക്കു മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയാണ് സമീപവാസികളെ വിവരം അറിയിച്ചത്. ഉടൻതന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിളക്കുമാടം സെന്റ് ത്രേസ്യാസ് യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ ആന്റോ കൂട്ടൂകാരനൊപ്പം മറ്റൊരു സഹപാഠിയുടെ വീട്ടിൽപോയി മടങ്ങുംവഴി കുളിക്കാനിറങ്ങുകയായിരുന്നു. ഒരാൾകൂടി അപകടത്തിൽ പെട്ടിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാർ തോട്ടിൽ തിരച്ചിൽ നടത്തി. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മാതാവ് ഷൈനി കട്ടപ്പന മുക്കാട്ടുകാവുങ്കൽ കുടുംബാംഗം. സഹോദരങ്ങൾ: അലീന, ആൽബിൻ.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ പൊന്നൊഴുകുംതോട്ടിൽ വിളക്കുമാടം പന്പ്ഹൗസിനു സമീപമാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വലിയകുഴിയിലേക്കു മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയാണ് സമീപവാസികളെ വിവരം അറിയിച്ചത്. ഉടൻതന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിളക്കുമാടം സെന്റ് ത്രേസ്യാസ് യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ ആന്റോ കൂട്ടൂകാരനൊപ്പം മറ്റൊരു സഹപാഠിയുടെ വീട്ടിൽപോയി മടങ്ങുംവഴി കുളിക്കാനിറങ്ങുകയായിരുന്നു. ഒരാൾകൂടി അപകടത്തിൽ പെട്ടിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാർ തോട്ടിൽ തിരച്ചിൽ നടത്തി. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മാതാവ് ഷൈനി കട്ടപ്പന മുക്കാട്ടുകാവുങ്കൽ കുടുംബാംഗം. സഹോദരങ്ങൾ: അലീന, ആൽബിൻ.