പന്പ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലയ്ക്കൽ, പന്പ, സന്നിധാനം എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് യാത്രയുമായി ബന്ധപ്പെട്ട അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പമ്പയിലും നിലയ്ക്കലിലും നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് പറഞ്ഞു. തീർഥാടനവുമായി ബന്ധപ്പെട്ട് 12 പരാതികളാണ് കമ്മീഷന്റെ മുന്പാകെയുണ്ടായിരുന്നത്.
ഭക്തജനങ്ങളും ഉദ്യോഗസ്ഥരും ശബരിമലയിൽ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുകയാണെന്നായിരുന്നു പരാതികളേറെയും. അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും സംഘത്തിലുണ്ടായിരുന്നു. മോഹൻദാസാണ് സന്നിധാനം സന്ദർശനം നടത്തിയത്. മനുഷ്യാവകാശ നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ ഒഴിവാക്കി സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് ജസ്റ്റീസ് ആന്റണി ഡൊമിനിക് പറഞ്ഞു.
നിലയ്ക്കൽ കെഎസ്ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാരും ഉദ്യോഗസ്ഥരും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കോർപറേഷൻ മാനേജിംഗ് ഡയറക്ടറും തിരുവിതാംകൂർ ദേവസ്വം കമ്മീഷണറും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
നിലയ്ക്കൽ ബസ് സ്റ്റേഷനിൽ ജീവനക്കാർക്കു കാന്റീൻ സൗകര്യമോ വസ്ത്രംമാറാൻ സൗകര്യമോ ഇല്ലെന്ന് കമ്മീഷൻ വിലയിരുത്തി. ഇക്കാര്യം ജീവനക്കാർ സന്ദർശന വേളയിൽ കമ്മീഷനോട് പറഞ്ഞിരുന്നു. നിലയ്ക്കൽ സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ ചെളിയിൽ മുങ്ങണം. മഴ ചെയ്താൽ ഇതുവഴി നടക്കാനാവില്ല. പമ്പയിൽ നിന്നു നിലയ്ക്കലിലേക്ക് ബസിൽ യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ പമ്പയിൽ യൂണിഫോമിലുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരെ നിയമിക്കണം.
പമ്പ മരാമത്ത് കോംപ്ലക്സിന് ചുറ്റും വെള്ളം പൊട്ടിയൊഴുകിയുണ്ടായ അനാരോഗ്യസാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്ന് കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസറും ദേവസ്വം ബോർഡ് സെക്രട്ടറിയും റിപ്പോർട്ട് നൽകണം. പമ്പാ തടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ഭക്തരുടെ വരവ് വർധിച്ചാൽ ശൗചാലയ സൗകര്യങ്ങളില്ലെന്നും കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. പന്പയിലടക്കം പ്രളയസാഹചര്യം ബോധ്യപ്പെടുന്നുണ്ടെങ്കിലും തീർഥാടനകാല ക്രമീകരണങ്ങളിലെ പോരായ്മകൾ ഭക്തർക്കു ബുദ്ധിമുട്ടാകുന്നുവെന്നാണ് കമ്മീഷൻ വിലയിരുത്തൽ.
പമ്പയിലും നിലയ്ക്കലിലും നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് പറഞ്ഞു. തീർഥാടനവുമായി ബന്ധപ്പെട്ട് 12 പരാതികളാണ് കമ്മീഷന്റെ മുന്പാകെയുണ്ടായിരുന്നത്.
ഭക്തജനങ്ങളും ഉദ്യോഗസ്ഥരും ശബരിമലയിൽ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുകയാണെന്നായിരുന്നു പരാതികളേറെയും. അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും സംഘത്തിലുണ്ടായിരുന്നു. മോഹൻദാസാണ് സന്നിധാനം സന്ദർശനം നടത്തിയത്. മനുഷ്യാവകാശ നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ ഒഴിവാക്കി സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് ജസ്റ്റീസ് ആന്റണി ഡൊമിനിക് പറഞ്ഞു.
നിലയ്ക്കൽ കെഎസ്ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാരും ഉദ്യോഗസ്ഥരും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കോർപറേഷൻ മാനേജിംഗ് ഡയറക്ടറും തിരുവിതാംകൂർ ദേവസ്വം കമ്മീഷണറും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
നിലയ്ക്കൽ ബസ് സ്റ്റേഷനിൽ ജീവനക്കാർക്കു കാന്റീൻ സൗകര്യമോ വസ്ത്രംമാറാൻ സൗകര്യമോ ഇല്ലെന്ന് കമ്മീഷൻ വിലയിരുത്തി. ഇക്കാര്യം ജീവനക്കാർ സന്ദർശന വേളയിൽ കമ്മീഷനോട് പറഞ്ഞിരുന്നു. നിലയ്ക്കൽ സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ ചെളിയിൽ മുങ്ങണം. മഴ ചെയ്താൽ ഇതുവഴി നടക്കാനാവില്ല. പമ്പയിൽ നിന്നു നിലയ്ക്കലിലേക്ക് ബസിൽ യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ പമ്പയിൽ യൂണിഫോമിലുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരെ നിയമിക്കണം.
പമ്പ മരാമത്ത് കോംപ്ലക്സിന് ചുറ്റും വെള്ളം പൊട്ടിയൊഴുകിയുണ്ടായ അനാരോഗ്യസാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്ന് കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസറും ദേവസ്വം ബോർഡ് സെക്രട്ടറിയും റിപ്പോർട്ട് നൽകണം. പമ്പാ തടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ഭക്തരുടെ വരവ് വർധിച്ചാൽ ശൗചാലയ സൗകര്യങ്ങളില്ലെന്നും കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. പന്പയിലടക്കം പ്രളയസാഹചര്യം ബോധ്യപ്പെടുന്നുണ്ടെങ്കിലും തീർഥാടനകാല ക്രമീകരണങ്ങളിലെ പോരായ്മകൾ ഭക്തർക്കു ബുദ്ധിമുട്ടാകുന്നുവെന്നാണ് കമ്മീഷൻ വിലയിരുത്തൽ.